എത്ര ഭയാനകം !എഴുനിറങ്ങളിലേറ്റവുമിരുളുവാൻകറുപ്പുമാത്രം നിറയുംശോകമിരുട്ടാക്കി മാറ്റുവാൻമനസ്സുമാത്രം. എത്ര വിചിത്രം!കിന്നരിവച്ച തലപ്പാവുകളെതലകളിലണിയാൻമനുഷ്യർ മാത്രം എത്ര ദുഃഖകരം !തിരസ്കൃതരുടെനിലവിളികൾക്കുംനിസ്സഹായരുടെഅപേക്ഷകൾക്കുംആരാണവകാശികൾ? എത്ര ഭയങ്കരം !ആത്മശാന്തിക്കായുള്ളകെടാവിളക്കുകളില്ലാത്തകുടീരങ്ങൾക്കുംവെടിവയ്പ്പിൽ ഭയന്നോടിരക്തസാക്ഷിക്കിണറായവർക്കുംആരാണവകാശികൾ? എത്ര അതിശയകരം!കാലത്തെ അതിജീവിച്ചുനിൽക്കുംരമ്യഹർമ്യങ്ങൾക്കുംപഴക്കമേറിയ ലോകാതിശയങ്ങളാകുംപിരമിഡുകൾ പേറുംശവക്കല്ലറകൾക്കുംആരാണവകാശികൾ ? എത്ര കഷ്ടം !കൊടുമുടികളിൽഹിമപാതത്തിലുംഅതിശൈത്യത്തിലുംകാവൽ നിൽക്കുംരക്ഷാഭടൻമാരുടെഅവശതകൾക്ക്‌ആരാണവകാശികൾ? എത്ര വിചിത്രംഅവകാശികളെത്തേടിയുള്ളഭ്രമണത്തിനിടയിൽ വസുധേകാണുന്നതവകാശസമരങ്ങൾ മാത്രം. കവർ : വിത്സൺ ശാരദാ ആനന്ദ്Continue Reading

കഴിഞ്ഞ രണ്ടുവാരങ്ങളിലായി മുഖ്യധാരാ പ്രസിദ്ധീകരണങ്ങളിൽ പത്തുകഥകളാണ് അച്ചടിച്ച് വന്നത്. അവ ഓരോന്നിനെയും കുറിച്ചുള്ള വിവരണത്തിന് പുറമെ, ആമുഖമായി കൂടുതൽ എന്തെങ്കിലും പറയുന്നത് വായനക്കാർക്ക് വിരസതയുടെ തോത് കൂട്ടാനേ ഉപകരിക്കൂ എന്നതിനാൽ നേരെ കഥകളിലേക്ക് തന്നെ കടക്കുന്നു. നമ്മൾ ദൈനംദിന ജീവിതത്തിൽ കാണുന്ന ഒരു കൂട്ടം മനുഷ്യർ. അതിൽ തന്നെ സമപ്രായത്തിലുള്ള മൂന്ന് വൃദ്ധന്മാർ. അവരുടെ മാനസികാവസ്ഥയിലേക്കുള്ള നോട്ടം എത്രത്തോളം സുന്ദരമായിരിക്കും? ദൂരെ നിന്നുകൊണ്ട് അവരുടെ ജീവിതം കാണുന്നു കെ വിContinue Reading

പ്രധാനപ്പെട്ട അച്ചടി മാധ്യമങ്ങളിൽ കഴിഞ്ഞവർഷം പ്രസിദ്ധീകരിക്കപ്പെട്ട കഥകൾ അഞ്ഞൂറോളം വരും. അവയിൽ നിന്നും ഏറ്റവും നല്ലതു ഏത് എന്ന തെരഞ്ഞെടുപ്പ് ശ്രമകരമാണ്. നല്ലത് എന്ന ആ ഗുണമേ ന്മയുടെ ഉരകല്ലിനെക്കുറിച്ച് വ്യക്തമായ നിർവചനം ഉണ്ടെങ്കിൽ മാത്രമേ ഇത് ഒരു പരിധിവരെ എങ്കിലും സാധ്യമാകൂ. ഒരു സാഹിത്യരൂപം എന്ന നിലയിൽ കഥയെ എന്റേത് മാത്രമായ ആസ്വാദന രീതി വച്ച് അവലോകനം ചെയ്യുമ്പോൾ ഏറ്റവും മുൻതൂക്കം കൊടുക്കുക അവയിലെ കലാംശത്തിന് തന്നെയാണ്. പ്രമേയത്തിലെContinue Reading

കുന്നിൻതാഴ്‌വരയിലൊരുകുടിലിൽഉരുകിയൊലിച്ചവെയിലേറ്റ്,ആർത്തലച്ചമഴയിൽ കുതിർന്ന്,ഒറ്റക്കൊരു വൃദ്ധൻ.പുഴുവരിച്ച്,ഊർദ്ധ്വൻ വലിച്ച്,ചുടു ശ്വാസത്തിൽവായ്പ്പുണ്ണിൻദുർഗന്ധം പേറി,പൊടിഞ്ഞ പായയിൽകടലാമപോലുൾവലിഞ്ഞ്,അയാൾ കിടന്നു.കുന്നോളംസ്വപ്നത്തേരിലേറിവികസനമെന്ന അമ്പെയ്ത്ഒരുനാളവർ വന്നുകൈകളിൽ ചിഹ്നങ്ങൾ,ദണ്ഡുകൾ,ദിശാസൂചികകൾ.കല്പനകൾ കൊണ്ടവർദിക്കളന്നു,അതിർത്തി തിരിച്ചുഅടയാളം കുത്തിഐക്യപ്പെട്ട ജനതമരിക്കാനുറച്ച്‌ പോരിനിറങ്ങി.ശുഷ്കാന്തിയോടെയവർഅടയാളങ്ങൾ മായ്ച്ചുകളഞ്ഞു.വികസനമെന്ന ആയുധംമാറാപ്പിലേക്ക് ഒതുക്കി വെച്ച്,പിന്നെപ്പൊഴോദണ്ഡനമുപേക്ഷിച്ച്നാടും, കാടും വിട്ടകന്നു.എല്ലും തോലുമായതാഴ്‌വാരം ഉപേക്ഷിക്കപ്പെട്ടു !കൂടെകുടിലും വൃദ്ധനും അപ്രത്യക്ഷരായി.രാപ്പാടി നീട്ടിവിളിച്ചുപ്രേയസിയെ തിരഞ്ഞ് പക്ഷികൾകാടിറങ്ങി. കവര്‍ ഡിസൈന്‍: വില്‍സണ്‍ ശാരദ ആനന്ദ്‌Continue Reading

2 PM ന് ഒരാൾ കന്യാകുമാരിമുനമ്പിൽ നിന്ന് ഒരു സിഗററ്റ്കത്തിച്ച് വലിക്കാനാരംഭിക്കുന്നു..സമയത്തെ മാറ്റാതെപ്രദേശങ്ങളെ മാത്രം മാറ്റി മാറ്റിഅയാൾ അത് തുടരുന്നു ..അടുത്ത പഫ് .. അതിനടുത്ത പഫ്അങ്ങനെ അങ്ങനെ 2 PM നു തന്നെഇന്തോനേഷ്യൻ തെരുവിൽപാമ്പിനേപ്പോൽ പുളഞ്ഞുംകൊണ്ടൊരു പഫ്പപ്പാ ന്യൂ ഗിനിയയിലെ പബിൽകേറിഏതോ മദാലസ സംഗീതത്തിൽഅടുത്ത പഫ്കരീബിയൻ കടൽക്കരയിൽനഗ്നനായി മലർന്നു കിടന്ന്അടുത്തടുത്ത പഫ്കൊളംബിയയിലെ ഏതോആളില്ലാത്ത ഗോൾ പോസ്റ്റിൽചാരി ആഞ്ഞു വലിച്ചെടുത്തഅവസാനത്തെ പഫ് ..അറ്റ്ലാൻ്റിക് സമുദ്രത്തിനുംആഫ്രിക്കൻ വൻകരക്കും മീതെമേഘം പോലെ അയാൾContinue Reading