ഗീത കൈപ്പറമ്പ്

എഴുത്തും വായനയും ഇഷ്ടം. സോഷ്യൽ മീഡിയയിലും ആനുകാലികങ്ങളിലും എഴുതുന്നു. സ്വദേശം തിരുവനന്തപുരം. കനറാ ബാങ്കിൽ മാനേജർ ആയിരുന്നു. ഇപ്പോൾ തൃശ്ശൂർ കൈപ്പറമ്പിൽ താമസിക്കുന്നു.

ഭൂട്ടാൻയാത്രയിലെ സ്വപ്‌നദർശനം(യാത്രാവിവരണം) ഒറ്റമരക്കാവുകൾ (കവിതാസമാഹാരം) എന്നീ രണ്ടു പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചു.

നമ്മൾ ധാരാളം യാത്രകൾ നടത്തിയിട്ടുണ്ടാവും; ബാല്യകാലത്തും പഠനകാലത്തും പിന്നെ കുടുംബത്തോടൊപ്പവും. സൗഹൃദവലയങ്ങളിലെ ഒരേമനസ്സുള്ളവർക്കൊപ്പമുള്ള യാത്ര ഉന്മേഷദായകമാണ്. ഇക്കഴിഞ്ഞ ഈസ്റ്റർ ഏപ്രിൽ 20 ന് ഗുരുവായൂർ പൈതൃകത്തോടൊപ്പം നടത്തിയ മണ്ണാർക്കാട്- അഗളി- അട്ടപ്പാടി- സൈലന്റ് വാലിയാത്ര അത്തരത്തിലൊന്നായിരുന്നു. യാത്രയിൽ ഏറ്റവും രസമുള്ളത് എന്താണ്? ചിലർക്കത് പുതിയ ഇടം കാണുന്നതിന്‍റെ കൗതുകമാണെങ്കിൽ മറ്റു ചിലർക്ക് അത് യാത്രക്കിടയിൽ കിട്ടുന്ന ഭക്ഷണമാണ്! വേറെ ചിലർക്കാവട്ടെ രസം ഫോട്ടോയെടുക്കലിലാണ്. മറ്റുചിലർക്ക് പുതിയ ആളുകളെ പരിചയപ്പെടുന്നതും വഴിയിൽContinue Reading

ചിരിക്കാത്ത പൂക്കളുംവാടിപ്പോയ വസന്തവുംകരിഞ്ഞ സ്വപ്നങ്ങളും;ഇത് മരിച്ചവരുടെ ലോകമാണ്!മരണംകാത്തുകിടക്കുന്നവരുടേയും! പ്രണയത്തിന്റെബഹുവർണ്ണത്തൂവൽഅങ്ങേക്കരയിലെആൽമരത്തിലിരിക്കുംക്രൗഞ്ചമിഥുനങ്ങളുടേതാണ്! പകുത്തുകിട്ടിയഈ വഴിയിൽപുലർമഞ്ഞില്ല,പുൽമേടില്ല,പുള്ളിക്കുയിലില്ല,കോടക്കാറ്റില്ല,വർണ്ണച്ചിറകുകളുമില്ല! ഓരോ നിമിഷത്തിലുംകൈയടിയൊച്ച കേട്ട്ബലിച്ചോറു കൊത്താതെതിരിച്ചുപറക്കുന്നുകാകവൃന്ദം. മോഹവും ദാഹവുംനട്ടുച്ചകൾക്കു ദാനംചെയ്ത്,ചുരംകടക്കാൻകൊതിക്കുംഅതിജീവനങ്ങൾ. കൂടുകെട്ടണമെങ്കിലുംകാറ്റിന്റെ ഗതിയിൽനിസ്സംഗതയോടെദേശാടനക്കാരാകുന്നപറവകളുടെ ലോകം! മിഴികളിൽ പൂവിട്ട സ്വപ്നങ്ങളൊക്കെയുംലഹരിക്കന്നമായ്കോർത്തിട്ട ചൂണ്ടകളിൽകുരുങ്ങിഞെരുങ്ങുംതേങ്ങലുകൾ. ഈ ഉഷ്ണക്കാറ്റിൽഹൃദയം കനംവയ്ക്കുന്നു.വണ്ടി കാത്തുനിൽക്കുന്നവരുടെനിഴലുകൾക്കിടയിൽഎന്റെ കുതിരകൾക്ക്‌വെകിളിപിടിക്കുന്നു! തലതിരിഞ്ഞയീപ്രണയശൂന്യതയിൽനിന്ന്,ശ്ലോകത്തിലേക്ക്,ജീവിതമെന്ന കവിതയിലേക്ക്ഈ തീരംമുറിച്ചുകടക്കുന്നതാരാകും! കവർ : ജ്യോതിസ് പരവൂർContinue Reading

പ്രഭാതംനിവർന്നു നിരക്കവേഎന്റെ ജാലകത്തുറസുകളിൽകതിർക്കൈകൾ നീട്ടികാലഹരണപ്പെട്ട മനസ്സിൽഒന്നെത്തിനോക്കാൻവെമ്പുന്ന പകലോൻ! മനസ്സ്പ്രകാശവേഗവും കടന്ന്ഓരോ രാത്രിയിലുംആകാശത്തിനുമീതെസൂര്യനുമുമ്പേഎത്രയോ പ്രകാശവർഷമകലെകുതിച്ചിരിക്കും. വിഭജിക്കപ്പെട്ട നിറങ്ങളിൽമഴവില്ലുകൾ കണ്ടുകൊണ്ടേയിരിക്കും. മഴവിൽക്കാഴ്ച്ചകൾസ്വപ്നങ്ങളിൽവസന്തമൊരുക്കുകയായിരിക്കും. സൗന്ദര്യത്തെവർണ്ണിച്ചുവർണ്ണിച്ച്വസന്തത്തിൽ ഗ്രീഷ്മത്തെആഗിരണംചെയ്തുകൊണ്ടേയിരിക്കും. അപ്പോൾസ്പഷ്ടമായ സൗന്ദര്യത്തെവിചിത്രമായക്രമീകരണങ്ങളിൽപരിഷ്കരിച്ചുപരിഷ്കരിച്ച്സങ്കീർണമായൊരുകാലഹരണപ്പെടലിൽനിന്ന്വലിച്ചു താഴെയിടാൻഎത്തുന്നത്ഉദിക്കുന്ന സൂര്യനായിരിക്കും. കവർ : സി പി ജോൺസൺContinue Reading

എത്ര ഭയാനകം !എഴുനിറങ്ങളിലേറ്റവുമിരുളുവാൻകറുപ്പുമാത്രം നിറയുംശോകമിരുട്ടാക്കി മാറ്റുവാൻമനസ്സുമാത്രം. എത്ര വിചിത്രം!കിന്നരിവച്ച തലപ്പാവുകളെതലകളിലണിയാൻമനുഷ്യർ മാത്രം എത്ര ദുഃഖകരം !തിരസ്കൃതരുടെനിലവിളികൾക്കുംനിസ്സഹായരുടെഅപേക്ഷകൾക്കുംആരാണവകാശികൾ? എത്ര ഭയങ്കരം !ആത്മശാന്തിക്കായുള്ളകെടാവിളക്കുകളില്ലാത്തകുടീരങ്ങൾക്കുംവെടിവയ്പ്പിൽ ഭയന്നോടിരക്തസാക്ഷിക്കിണറായവർക്കുംആരാണവകാശികൾ? എത്ര അതിശയകരം!കാലത്തെ അതിജീവിച്ചുനിൽക്കുംരമ്യഹർമ്യങ്ങൾക്കുംപഴക്കമേറിയ ലോകാതിശയങ്ങളാകുംപിരമിഡുകൾ പേറുംശവക്കല്ലറകൾക്കുംആരാണവകാശികൾ ? എത്ര കഷ്ടം !കൊടുമുടികളിൽഹിമപാതത്തിലുംഅതിശൈത്യത്തിലുംകാവൽ നിൽക്കുംരക്ഷാഭടൻമാരുടെഅവശതകൾക്ക്‌ആരാണവകാശികൾ? എത്ര വിചിത്രംഅവകാശികളെത്തേടിയുള്ളഭ്രമണത്തിനിടയിൽ വസുധേകാണുന്നതവകാശസമരങ്ങൾ മാത്രം. കവർ : വിത്സൺ ശാരദാ ആനന്ദ്Continue Reading

കാലത്തിൻഅവിശ്രാന്ത യാത്രയ്ക്കിടയിൽപ്രാണൻ പിടഞ്ഞഅനാഥരാത്രികളുടെശവക്കോട്ടയിൽപിറക്കാതെ പോയവരുടെസ്വപ്നങ്ങളുടെശവമഞ്ചങ്ങൾ നിരന്നിരിക്കുന്നുണ്ട്. എണ്ണമറ്റജനിക്കാത്ത പുരുഷായുസ്സുകൾ വെണ്ണീറാക്കിയശവപ്പറമ്പുകളിൽനിശ്ശബ്ദവിലാപങ്ങളുടെപ്രതിദ്ധ്വനികൾ കേൾക്കുന്നുണ്ട്. കിനാവുകൾ കരിവാളിക്കെ പുതുശബ്ദങ്ങളിൽപുതുവേഷങ്ങളിൽപുതുഭാവങ്ങളിൽകനൽക്കട്ടകൾപുനർജ്ജനിക്കുന്നുണ്ട്. വിശ്വാസത്തിന്റെമഴനൂലിൽ കോർത്തെടുത്തപ്രണയത്തുടിപ്പുകൾപ്രളയപ്രവാഹമായ്പല ഈണപ്പകർച്ചയിൽപഴമ്പാട്ടുപോലെഒഴുകുന്നുണ്ട്. ചിലരുടെ വാക്കിൻകൊടുങ്കാറ്റുകൾഭാവം പകരുന്നമുറിവുകൾ പുകച്ച്കരളിലെ വെളിപാടു തറയിൽ തട്ടിത്തെറിക്കുന്നുണ്ട്. നിറച്ചിരുന്നഅരിച്ചാക്ക് പിഞ്ഞിനിലത്തു വീണഅരിമണികളിൽനിലയുറപ്പിച്ചവർവിശന്നവയറുകളോട്കണ്ണുരുട്ടുന്നുണ്ട്. വേദനയുടെചില്ലുകൾ ആഴ്ത്തിയതനിയാവർത്തനങ്ങളടയിരിക്കുന്ന പാതകളെസ്വയം മറന്നവർഅറിയാതെഎത്തിപ്പിടിക്കുന്നുണ്ട്. ഇടവഴികളിൽനാട്യതയുടെപൊയ്മുഖങ്ങൾസ്നേഹച്ചൂടാൽ ചമയമിട്ട്നിഴൽക്കൂത്ത്‌ആടിത്തിമിർക്കുന്നുണ്ട്. ഒരിടത്ത് കടൽത്തിരമാലകൾപ്രണയികൾക്കായിമരണതീരത്തെനൂൽപ്പാലത്തിൽനഷ്ടപ്രണയത്തിന് കുരിശു വരയ്ക്കുന്നുണ്ട്. ആശകളുടെപൂങ്കാവനത്തിൽ പൂത്തുലഞ്ഞചില പ്രണയങ്ങൾഅതിജീവനത്തിന്റെഗാനമാലപിച്ച്അലോസരപ്പെടുന്നുണ്ട്. മനസ്സിൻതമോഗർത്തഭൂമികയിൽആവോളം വിളയാടിമായാമരീചികയിലെഅപഥസഞ്ചാരികൾവിതുമ്പുന്നുണ്ട്. അവസരങ്ങൾ ആവർത്തിക്കുമ്പോഴുംആവർത്തനങ്ങളുടെനിഴൽപ്പാടുകളെസമാഹരിച്ചും ജീർണ്ണിച്ചുംപരിപോഷിക്കുന്ന ജന്മങ്ങൾചിരിച്ചുകൊണ്ട് കരയുകയുംകരഞ്ഞുകൊണ്ട് ചിരിക്കുകയും ചെയ്യുന്നുണ്ട് കവർ : വിത്സൺContinue Reading