അജിത് നാരായണന്‍

എറണാകുളം സ്വദേശി. കെരള ഹൈക്കോര്‍ട്ടില്‍ അഭിഭാഷകന്‍.

കംബോഡിയയിലെ പ്നോം പെൻ സിറ്റി അന്താരാഷ്ട്ര വിമാനത്തവളത്തിൽ ഞങ്ങളെയും കാത്ത് ഒരു പ്ലാസ്റ്റിക് ബോർഡും പേറി ഒരാൾ.ഒറ്റ നോട്ടത്തിൽ പഴയ ചൈനീസ് നേതാവ് ചൗ എൻ ലായി യുടെ വിശാലമായ ചിരിയും, രൂപവും.കുറുകിയ ശരീരത്തിൽ ഓളം വെട്ടുന്ന ലൂസായ പാൻ്റും ഷർട്ടും.തലയിൽ ഫിദൽ തൊപ്പി. ലക്ഷ്വറി കോച്ചിൻ്റെ ലഗേജ് ഡക്കിൽ ബാഗുകൾ കയറ്റി, ശീതീകരിച്ച ബസ്സിലെ സീറ്റുകളിൽ ഞങ്ങൾ നടു നിവർത്തി.മൈക്കിലൂടെയുള്ള അയാളുടെ തെളിമയാർന്ന ശബ്ദം അറിയിച്ചത് ‘ദങ് ‘Continue Reading

റിട്ടയേർഡ് ബ്രിഗേഡിയർ രാമചന്ദ്രൻ നായർ ഞങ്ങൾ കോളനിനിവാസികൾക്ക് പ്രിയപ്പെട്ട രമേട്ടനാണ്. രാമേട്ടൻ ഞങ്ങളുടെ ബോധമണ്ഡലത്തിലെ അമാനുഷിക വ്യക്തിത്വം തന്നെ. എന്നാൽ ഇന്ന് കോളനിനിവാസികളെ ദുഃഖത്തിലാഴ്ത്തി അദ്ദേഹത്തിന്റെ മൃതദേഹം വഹിച്ചുകൊണ്ടുള്ള ആംബുലൻസ് ഞങ്ങളുടെ വിശാലമായ ഹൗസിങ് കോളനിയുടെ ഗേറ്റ് കടന്നുവന്നുകൊണ്ടിരിക്കുകയാണ്.രാമേട്ടന്റെ വേർപാടിനെക്കുറിച്ച് അടക്കം പറഞ്ഞുകൊണ്ട് കോളനിനിവാസികൾ അതിരാവിലെ തന്നെ അദ്ദേഹത്തിന്റെ വീടിന്റെ ഗേറ്റിനു മുൻപിൽ കൂട്ടംകൂടി നിന്നു. വര : മധുസൂധനൻ അപ്പുറത്ത് കോളനി ഭരണസമിതിയിൽ അംഗങ്ങളായുള്ള ഞങ്ങൾ രാത്രി തന്നെContinue Reading

പെയ്തൊഴിഞ്ഞ മഴയിൽ കൊഴിഞ്ഞ ഇലകൾ വൃക്ഷത്തെ ഏകാകിയാക്കി. ഹരിയേട്ടൻ്റെ അകാലമരണം അവളുടെ ബഹുവർണ്ണസ്വപ്നങ്ങളെ കാറ്റിൽപ്പറത്തി. ഇനിയെന്ത് എന്ന തോന്നലോടെ അവൾ ആലോചനകളിലേക്ക് പിൻവലിഞ്ഞു. ജീവിതത്തിൻ്റെ സായന്തനത്തിൽ പ്രണയപൂർവ്വം രാപ്പാർക്കാം എന്ന് അടക്കം പറഞ്ഞ ഹരിയേട്ടൻ.ഒരു വർഷം മുൻപ് നാട്ടിൽ വാങ്ങിയ ഫ്ലാറ്റ് സമുച്ചയത്തിൻ്റെ പെൻ്റ് ഹൗസിൽ അവൾ കായൽക്കാഴ്ചകൾ വെറുതെ നോക്കിയിരുന്നു. മുപ്പതോളം വർഷത്തെ നീണ്ട ദാമ്പത്യം. നിരവധി വിദേശരാജ്യങ്ങളിൽ മാറി മാറി നടത്തിയ കുടുംബജീവിതം. കണ്ണിൽ കാൻസർ ബാധിതനായിContinue Reading

പട്ടാളക്യാമ്പിലെ ജാഗ്രതാസൈറൺ പോലെ അലാറം അലമുറയിട്ടു. അതെ, ഇന്ന് എറണാകുളത്ത് എത്തി ഒരു കല്യാണം കൂടണം.അതിലുപരി, നീണ്ട നാൽപ്പത്തിമൂന്ന് വർഷങ്ങൾക്കുശേഷം അസീസിനെ കാണണം. കാര്യങ്ങൾ ഇത്തരത്തിലേക്ക് എത്തിച്ചത് ഒരു വാട്ട്സാപ്പ് ഗ്രൂപ്പാണ്; പഴയ സ്കൂളിലെ സഹപാഠികളുടെ. അതിൽ നിന്നാണ് അസീസിൻ്റെ മകളുടെ കല്ല്യാണത്തിനുള്ള ക്ഷണം ലഭിച്ചത്. അപ്പു കുളിക്കാനായി ഗീസറിൻ്റെ സ്വിച്ച് തപ്പി. തിമിരം ബാധിച്ച കണ്ണാൽ കണ്ണട തപ്പുമ്പോൾ അപ്പുവിന് പണ്ട് കാർഗിൽ യുദ്ധകാലത്ത് തലക്കൽ വച്ച് ഉറങ്ങിയContinue Reading

ഫൈൻ ആർട്‌സ് കോളേജിലെ അവളുടെ ഗവേഷണവിഷയം, ” സർറിയലിസ്റ്റ് ചിത്രകാരന്റെ മനസ്സ് ” എന്നതാണ്. ബിനാലെയിലെ അതിശയക്കാഴ്ച്ചകൾക്കിടയിൽ, ഒരു അനാഥാത്മാവിനെപ്പോലെ ഒറ്റയ്ക്കലയുമ്പോൾ, തന്റെ ഗവേഷണ വിഷയത്തിൽ ഉടനടി ഒരുക്കേണ്ട ഹൈപ്പോതിസിസിനെ കുറിച്ചായിരുന്നു അവളുടെ ചിന്ത. താൻ പാടുപെട്ട് ശേഖരിച്ച സ്റ്റഡിമെറ്റീരിയലുകളുടെ സൂക്ഷ്മ വായനയാണ് കഴിഞ്ഞ ഒരു മാസമായി നടക്കുന്നത്. ബിനാലെക്കുള്ളിലെ തിരക്കിലും സർറിയലിസത്തിന്റെ വൈശിഷ്ട്യങ്ങളായിരുന്നു അവൾ ആവർത്തിച്ച് ഓർത്തിരുന്നത്. അത് ഇത്തരത്തിൽ ആയിരുന്നു. ചിത്രകാരൻ സ്വപ്നാടകനായി മാറുമ്പോൾ, താൻ പോലുംContinue Reading