രാജൻ സി എച്ച്

കവിതകളെഴുതിയിട്ടുണ്ട്.
എഴുതാറുണ്ട്.
എഴുതുന്നുണ്ട്.
എഴുതുമിനിയുമെന്നാണ് വിശ്വാസം.

1ഗിഥാര്‍ വായിക്കുമൊരാളെഅയാള്‍ ചിത്രത്തിലാക്കിചുവരില്‍ തൂക്കി. ഗിഥാര്‍ വായിച്ചിരുന്ന ആള്‍ഇല്ലാതായിട്ടുംചിത്രത്തിലെ ആള്‍ഗിഥാര്‍ വായിച്ചുകൊണ്ടേഅനശ്വരനായി. 2അയാള്‍ വരച്ച പൂക്കള്‍യഥാര്‍ത്ഥ പൂക്കളേക്കാളുംനിറമുറ്റതായി. തേന്‍ നിറയ്ക്കാന്‍മറന്നു പോയതിനാല്‍പൂമ്പാറ്റകള്‍ വന്നതേയില്ല. 3കമിതാക്കളെ അയാളുംവരഞ്ഞിട്ടുണ്ട്.രഹസ്യമായിചുംബിക്കുന്നതായി. ചുംബിക്കുമ്പോള്‍അവര്‍ മറന്നു പോയ ലോകത്തെചിത്രംമറവില്ലാതെ കാട്ടി. കവർ: വിൽസൺ ശാരദ ആനന്ദ്Continue Reading

തീച്ചൂളയെന്നത്വിലമതിക്കാനാവാത്തഒരു പ്രയോഗമാണ്.പ്രായോഗികമായി ഒരാള്‍ക്കുംസഹനീയമായ ഒരിടമല്ലതീച്ചൂള.അതിജീവിക്കാനുമാവാത്തഒരതിശയമാണ്തീച്ചൂള.എന്നാലും തലങ്ങും വിലങ്ങുംനമ്മളൊരുക്കുംതീച്ചൂള. നോക്കൂ,എന്തൊരാര്‍ഭാടമാണത്.അനുഭവത്തിന്‍റെ തീച്ചൂള.ജീവിതത്തിന്‍റെ തീച്ചൂള.വിശപ്പിന്‍റെ തീച്ചൂള.അപഹാസത്തിന്‍റെ തീച്ചൂള.നിലനില്പിന്‍റെ തീച്ചൂള.രാഷ്ട്രത്തിന്‍റെ തീച്ചൂള.രാഷ്ട്രീയത്തിന്‍റെ തീച്ചൂള.ജനാധിപത്യത്തിന്‍റെ തീച്ചൂള.സങ്കടങ്ങളുടെ തീച്ചൂള.സഹജീവിതത്തിന്‍റെ തീച്ചൂള.വംശീയ തീച്ചൂള.പീഡനത്തിന്‍റെ തീച്ചൂള.രതിമര്‍ദ്ദനത്തിന്‍റെ തീച്ചൂള.അപമാനത്തിന്‍റെ തീച്ചൂള.വേനലിന്‍റെ തീച്ചൂള.അഹംവിസ്മൃതിയുടെ തീച്ചൂള.അപരാധത്തിന്‍റെ തീച്ചൂള.പ്രണയത്തിന്‍റെ തീച്ചൂള.വിപണിയുടെ തീച്ചൂള.വിരഹത്തിന്‍റെ തീച്ചൂള.മോഹത്തിന്‍റെ തീച്ചൂള.എന്തും അതിന്‍റെ അധിത്യകയില്‍തീച്ചൂളയാകുന്നു. മരണത്തിന്‍റെ തീച്ചൂളയില്ല.എന്തെന്നാല്‍ എല്ലാറ്റിന്‍റേയുമന്ത്യംതീച്ചൂളയിലൊരു പിടിചാരമാകലാണ്.എല്ലാം ചാരമാകുന്നതേതീച്ചൂളയില്‍.ഹോ,എന്തൊരു തീച്ചൂളയെന്ന്ഈ കവിതയുംഅവസാനം നിങ്ങളിലാകുംഒരുപിടി ചാരം. കവര്‍: സി പി ജോൺസൻContinue Reading

കവികള്‍ഉപ്പു കുറുക്കിയിട്ടുണ്ടാവുമോ?വാക്കു കുറുക്കിയിട്ടുണ്ടാവും.അതെന്നാല്‍ നിയമലംഘനമല്ലത്രെ. കവികള്‍സത്യാഗ്രഹമിരുന്നിട്ടുണ്ടാവുമോ?അര്‍ത്ഥാഗ്രഹമിരുന്നിരിക്കും.അതെന്നാല്‍ സ്വാതന്ത്ര്യസമരമല്ലത്രെ. കവികള്‍തടവില്‍ക്കിടന്നിട്ടുണ്ടാവുമോ?കിടന്നിരിക്കും വാക്കിനും വരികള്‍ക്കുമിടയില്‍.അതൊരു ശിക്ഷാവിധിയല്ലത്രെ. കവികള്‍കൊടിയുയര്‍ത്തിയിട്ടുണ്ടാവുമോ ചെങ്കോട്ടയില്‍?ഉയര്‍ത്തിയിട്ടുണ്ടാവും മൊഴികാവ്യമകുടത്തില്‍.അതെന്നാലൊരു പ്രഖ്യാപനവുമല്ലത്രെ. കവികള്‍പീഡനമേറ്റിട്ടുണ്ടാവുമോ?നിരന്തരം.അതെന്നാല്‍ യാതൊരു യാതനയുമല്ലത്രെ. കവികള്‍വെടിയുണ്ട നെഞ്ചിലേറ്റു വീണിരിക്കുമോ?ഇടതടവില്ലാതെ.അതൊരു രക്തസാക്ഷ്യവുമല്ലത്രെ. കവികള്‍എന്നെങ്കിലും മഹാത്മാവാകുമോ?ആവാനാവില്ലത്രെഎന്നാലെപ്പോഴും മൗനാത്മാവാകും.Continue Reading

അങ്ങനെ രാവായി.ഇരുട്ടായി.കടല്‍വെള്ളം നുരഞ്ഞ നാട്ടുവെളിച്ചത്തില്‍കരയായി.കരമണലിലെങ്ങുമേ പോകാനില്ലാതെഅങ്ങനെയായി.വരാത്ത കപ്പലായി.ജോലിയും കൂലിയുമില്ലാത്തകേരളീയ യുവാവായി.എന്നായാലുമൊരു ദിവസംകടല്‍ കടക്കുമെന്നായി.എണ്ണ കുഴിച്ചെടുക്കുംഗള്‍ഫ് നാടുകളിലേക്കുള്ളയാത്രയോര്‍ത്തിരിപ്പായി.മയക്കമായി. ഇരുട്ടിന് ബോധോദയം വന്നപോലെനിലാവായി.കരയ്ക്കും കടലിനുംബോധോദയമായിവെളിച്ചമായി.വെളിച്ചത്തിന്‍റെകൊഴിച്ചിട്ട തൂവലുകളെന്ന്നിഴലുകളായി.നിഴലുകള്‍ക്കിടയില്‍ നിന്ന്ആരോ നിലവിളിയായി. ആ നിലവിളിയാണ്വിമാനത്തിലാദ്യമായി കയറിയപ്പോള്‍കേട്ടത്.വിമാനത്തില്‍ നിന്ന്ദോഹയിലിറങ്ങിയപ്പോള്‍ കേട്ടത്.പ്രവാസവര്‍ഷങ്ങളിലത്രയും കേട്ടത്. മണൽദേശങ്ങളിൽ നിന്ന്അവസാനമായി നാട്ടിലേക്ക് തിരിച്ചപ്പോള്‍ഉണ്ടായില്ല ആ നിലവിളി.അത്രയും ശാന്തമായിരുന്നുമടക്കം. നാട്ടിലെ കടപ്പുറത്തെപഞ്ചായത്തു ശ്മശാനത്തില്‍ശാന്തമായി കിടക്കുമ്പോള്‍കാറ്റിന്‍റെ തഴുകല്‍കടലിന്‍റെയാരവംനിലാവിന്‍റെ ബോധോദയംപിന്നെ ദ്രവിച്ചിട്ടുമവസാനിക്കാത്തഇരുട്ട്. അങ്ങനെ രാവായി.Continue Reading

കണ്ടുകണ്ടിരിക്കെഅത്രയും നേരം നിവര്‍ന്നു നിന്നിരുന്നഒരു മരം കടപുഴകി വീഴും. കണ്ടു കണ്ടിരിക്കെഅത്രയും ഔദ്ധത്യം പുലര്‍ത്തിയിരുന്നഒരു കുന്ന് മണ്ണിടിഞ്ഞു വീഴും. കണ്ടു കണ്ടിരിക്കെഅത്രയും കണ്ണുചിമ്മിക്കാണിച്ചിരുന്നഒരു നക്ഷത്രം ഇരുട്ടിലെങ്ങോ വീഴും. കണ്ടു കണ്ടിരിക്കെഅത്രയും വേഗത്തിലോടിയിരുന്നഒരു ബസ് തലകുത്തിവീഴും. കണ്ടു കണ്ടിരിക്കെനിരത്ത് മുറിച്ചു കടന്നിരുന്നഒരു യുവാവ് കുഴഞ്ഞു വീഴും. കണ്ടു കണ്ടിരിക്കെചിറകടിച്ചു പറന്നിരുന്നഒരു കാക്ക വൈദ്യുതിക്കമ്പിയില്‍ത്തൊട്ടു വീഴും. കണ്ടു കണ്ടിരിക്കെആകാശത്തു വട്ടം കറങ്ങിയിരുന്നഒരു വിമാനം ചിറകു കുഴഞ്ഞു വീഴും. കണ്ടു കണ്ടിരിക്കെആകാശമൊലിച്ചു മഴ വീഴും.വെയിലുംContinue Reading