LITERATURE (Page 66)

ഒരു നേരനുഭവംഎഴുപതുകളുടെ തുടക്കത്തിലാണ് ഞങ്ങളുടെ കുട്ടിക്കാലം. അക്കാലത്തെ മനുഷ്യരുടെ തീവ്രമായ അനുഭവം വിശപ്പ് തന്നെയായിരുന്നു. സാമൂഹ്യമായ ഉച്ചനീചത്വങ്ങളുടെ എല്ലാം സ്ഥാനം ഈ അനുഭവങ്ങൾക്കും പിന്നിലായിരുന്നു. മലയാളിയുടെ ഭക്ഷണ ശീലങ്ങളിലൊന്നായും അടങ്ങാത്ത വിശപ്പിനെ നേരിയ തോതിലെങ്കിലും ശമിപ്പിച്ചു പോന്നതും ആ കാലത്ത് ബ്രസീൽ ജന്മം നല്കി പോർച്ചുഗീസുകാർ ഇന്ത്യയിലെത്തിച്ച മരച്ചീനിയായിരുന്നു. വേറെയും ചില കിഴങ്ങു വർഗ്ഗങ്ങൾ കൂടി മലയാളിയുടെ ഭക്ഷണ ശീലങ്ങളിൽ ഒഴിച്ചുകൂടാത്തതായി. പല തരം ചേമ്പുകളും കാച്ചിലും ചേനയുമെല്ലാം ആContinue Reading

രോഗനിർണയപരീക്ഷണങ്ങളുടെ കടലാസുകൂട്ടം നോക്കിക്കഴിഞ്ഞ് അയാളോട് ഡോക്ടർ പറഞ്ഞു,“തര്യച്ചാ, നിങ്ങളുടെ മിടിപ്പ് ഒരെണ്ണം ഇടയ്ക്കിടെ കാണാതാകുന്നുണ്ട്!”തര്യന് അതിൻ്റെ അർത്ഥം മനസിലായില്ല. അയാൾ മുന്നോട്ടാഞ്ഞിരുന്നു“എന്നുവച്ചാൽ?”ഹൃദയത്തിൻ്റെ കടുകിട തെറ്റാത്ത പ്രവർത്തനരീതിയെപ്പറ്റി ഡോക്ടർ തെല്ല് വിശദമായിത്തന്നെ അയാൾക്ക് പറഞ്ഞു കൊടുത്തു.“എന്നുവച്ചാൽ നിങ്ങളുടെ ഹൃദയം ഇടയ്ക്കിടെ ഓടാൻ മറന്നുപോകുന്നെന്ന്!”ഡോക്ടർ പറഞ്ഞുകൊണ്ടിരുന്നു.“അതാണ് ഈ ക്ഷീണം. ഇത് ഒട്ടും തുടരാൻ സമ്മതിച്ചുകൂടാ. ചിലപ്പോൾ കുഞ്ഞൊരു യന്ത്രം നിങ്ങളുടെ ഉള്ളിൽ പിടിപ്പിക്കേണ്ടി വന്നേക്കാം.”തര്യച്ചൻ്റെയുള്ളിൽ ചെറിയൊരു സ്ഫോടനം നടന്നു. എന്നാലും അത് പുറത്തേക്ക്Continue Reading

കേരളത്തിലെ ആഫ്രിക്കയാണ് ഇടുക്കി. കാരണം പൊതുനിയമങ്ങൾ ഈ ജില്ലയ്ക്ക് ബാധകമല്ല.ഇടുക്കിക്കാരനായതിന്റെ പേരിൽ അവർ വിവേചനം നേരിടുന്നു. അതു വന്നുവന്ന് ഇവിടുത്തെ ആൺകുട്ടികൾക്ക് ഒരു പെണ്ണു പോലും കിട്ടാത്ത അവസ്ഥ സംജാതമായിരിക്കുന്നു! ചാനലുകാരുടെ സ്ഥിരം പരിഹാസം നോക്കുക. കഞ്ചാവ്-പാറ-ക്വാറി കയ്യേറ്റക്കാരൻ! ഏഴെട്ട് പതിറ്റാണ്ടുകളായി അവർ മല്ലിടുന്നു. പക്ഷേ ദയനീയമായി പരാജയപ്പെടുന്നു. പ്രകൃതിയുടെ സർക്കാരിന്റെ കോടതിയുടെ ഉഗ്രപ്രഹരമേറ്റ് നിലം പൊത്തുന്നു. ചിലർ ഇവിടെത്തന്നെ മണ്ണടിയുന്നു. മറ്റു ചിലർ പിന്നെയും തപ്പിത്തടഞ്ഞ് ഒരു വിധംContinue Reading

മലയാളത്തിന്റെ പ്രിയ കവിയും ഫാസിസ്റ്റ്‌ വിരുദ്ധ സാംസ്കാരിക ചിന്തകനും സർവ്വോപരി എന്റെ ആത്മസുഹൃത്തുമായ പി എൻ ഗോപീകൃഷ്ണന്റെ ‘ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ കഥ’ എന്ന, വർത്തമാന കാലത്തെ രാഷ്ട്രീയ പാശ്ചാത്തലത്തിൽ‌ അതീവ പ്രാധാന്യമുള്ള പഠനഗ്രന്ഥം ഇന്ന് വായിച്ച്‌ തീർത്തു. ഈ ഗ്രന്ഥത്തിന്റെ അതിപ്രാധാന്യം കണക്കിലെടുത്തുകൊണ്ടാണ് , മറ്റ്‌ പല സുപ്രധാനമായ തിരക്കുകളുണ്ടായിട്ടും 750 ഓളം പേജുകൾ ഉള്ള, ‘ലോഗോസ്‌ ബുക്സ്‌’ പ്രസിദ്ധീകരിച്ച ഈ പുസ്തകം കരുതലോടെ വായിക്കുന്നതിനു ഞാൻ നിർബന്ധപൂർവ്വം സമയംContinue Reading

ആവർത്തിച്ച് വരുന്ന ബിംബങ്ങളുടെ സമൃദ്ധിയും നൂതനത്വവും കൊണ്ട് വേറിട്ട് നിൽക്കുന്ന ചെറുകഥയാണ് മാധ്യമത്തിൽ പ്രസിദ്ധീകരിച്ച ടി അരുൺകുമാറിന്റെ “ലാ ടൊമാറ്റിനാ.” രണ്ട് രാജ്യങ്ങളിൽ അകപ്പെട്ട് പോയ വ്യക്തികളുടെ പൗരത്യ പ്രശ്നങ്ങൾ രുചികരമായ ഒരു മീൻകറിയിലൂടെ തുറന്നിട്ട കഥയായിരുന്നു അരുൺ കുമാറിന്റെ മാച്ചർ കാലിയ. ലാ ടൊമാറ്റിനായിൽ കോവിഡാനന്തര ഇന്ത്യയിൽ സത്യാന്വേഷകനായ, “വോയ്‌സ് ഓഫ് സോക്രട്ടീസ്‌ ” എന്ന വ്ലോഗിലെ ശബ്ദത്തിന് ഉടമയായ അറുപത്കാരന്റെ നരക തുല്യമായ തടവിലെ വിചിത്രമായ അവസ്ഥയാണ്Continue Reading