കെ. പ്രേമൻ

കോഴിക്കോട് ജില്ലയിൽ കായക്കൊടി സ്വദേശി. നികുതി വകുപ്പിൽ അസിസ്റ്റൻ്റ് കമ്മീഷണറായി വിരമിച്ചു.

കായക്കൊടിയുടെ ദേശചരിത്രം എന്ന പ്രാദേശിക ചരിത്രം എഡിറ്റ് ചെയ്തിട്ടുണ്ട്. ആനുകാലികങ്ങളിലും ഓൺലൈൻ പ്രസിദ്ധീകരണങ്ങളിലും പുസ്തക നിരൂപണവും ലേഖനങ്ങളും എഴുതി വരുന്നു.

അക്കാദമിയുടെ മികച്ച ആത്മകഥാഗ്രന്ഥത്തിനുളള പുരസ്കാരം നേടിയ ‘തക്കിജ്ജ’ യുടെ എഴുത്തുകാരൻ ഈ ഡിസംബറോടെ തൻ്റെ ജയിൽവിമോചനത്തിൻ്റെ ഒരു ദശാബ്ദം പിന്നിടുകയാണ്. മാലദ്വീപിലെ വിദ്യാലയങ്ങൾക്കോ മനുഷ്യരുടെ ജീവിതത്തിനോ അവിടത്തെ ജയിലുകൾക്കോ, ജയിലുകളിൽ എത്തിച്ചേരുന്ന തടവുകാർക്കോ ഗുണപരമായ മാറ്റങ്ങളൊന്നും ഈ കാലത്തിനിടയിൽ സംഭവിച്ചിട്ടില്ലെന്ന് ഇന്നും അവിടെയുള്ള സുഹൃത്തുക്കളിലൂടെ ജയചന്ദ്രൻ മൊകേരി എന്ന എഴുത്തുകാരൻ മനസിലാക്കുന്നുണ്ട്. ജയിലിൽ നിന്നും ജയിലിലേക്കുള്ള യാത്രയും ജയിലിനകത്തെ പൊള്ളിക്കുന്ന അനുഭവങ്ങളും വ്യത്യസ്തരാജ്യക്കാരായ തടവുകാരുമായുള്ള സഹവാസവും തന്നിൽ അകാരണമായി ചുമത്തപ്പെട്ടContinue Reading

അഴിക്കുന്തോറും കുരുക്കുകൾ ഒന്നൊന്നായി മുറുകുന്ന, ചുവടുവെക്കുന്തോറും ചവിട്ടു പിഴക്കുന്ന,അധികാരത്തിൻ്റെ രാവണൻ കോട്ടയിൽ അകപ്പെടുന്ന നിസ്സഹായരായ മനുഷ്യരുടെ നിലവിളിയാണ് ഭ്രമയുഗം എന്ന സിനിമയുടെ പ്രമേയം. പുരാതനമായ മനയുടെ ഇരുണ്ട ഇടനാഴികളിൽ അട്ടഹാസം പോലെ മുഴങ്ങുന്ന അധികാരച്ചിരിയുടെ അല, അടുത്ത നിമിഷം കാലൻ കോഴിയുടെ കൂവലായി, മരണത്തിൻ്റെ പ്രതീകമായി മാറുന്നു. മനയിൽ അകപ്പെട്ടു പോയ അന്തേവാസികളുടെ ഭയവും അതിനു മേലെ സർവ്വശക്തനായ അധികാരിയുടെ ഉന്മാദം നിറഞ്ഞ ചേഷ്ടകളും, നിഗൂഢത വേവിച്ചെടുക്കുന്ന പാചകപ്പുരയും, പ്രാകൃതവുംContinue Reading

ഒരു നേരനുഭവംഎഴുപതുകളുടെ തുടക്കത്തിലാണ് ഞങ്ങളുടെ കുട്ടിക്കാലം. അക്കാലത്തെ മനുഷ്യരുടെ തീവ്രമായ അനുഭവം വിശപ്പ് തന്നെയായിരുന്നു. സാമൂഹ്യമായ ഉച്ചനീചത്വങ്ങളുടെ എല്ലാം സ്ഥാനം ഈ അനുഭവങ്ങൾക്കും പിന്നിലായിരുന്നു. മലയാളിയുടെ ഭക്ഷണ ശീലങ്ങളിലൊന്നായും അടങ്ങാത്ത വിശപ്പിനെ നേരിയ തോതിലെങ്കിലും ശമിപ്പിച്ചു പോന്നതും ആ കാലത്ത് ബ്രസീൽ ജന്മം നല്കി പോർച്ചുഗീസുകാർ ഇന്ത്യയിലെത്തിച്ച മരച്ചീനിയായിരുന്നു. വേറെയും ചില കിഴങ്ങു വർഗ്ഗങ്ങൾ കൂടി മലയാളിയുടെ ഭക്ഷണ ശീലങ്ങളിൽ ഒഴിച്ചുകൂടാത്തതായി. പല തരം ചേമ്പുകളും കാച്ചിലും ചേനയുമെല്ലാം ആContinue Reading