വായന

ജോസഫ് അതിരുങ്കലിന്റെ ‘മിയ കുൾപ്പ’ മനുഷ്യന്റെ പാപബോധവും കുറ്റസമ്മതവും മരണാനന്തരജീവിതവും പ്രവാസത്തിന്റെ ഏകാന്തതയും ആഴത്തിൽ അന്വേഷിക്കുന്ന നോവലാണ്. തെറ്റുകൾ തിരുത്തി ജീവിതത്തെ പുതുതായി കാണാനുള്ള മനുഷ്യന്റെ ശ്രമമാണ് ഇതിന്റെ പ്രമേയം. രമേശ് പെരുമ്പിലാവിലിന്റെ വായന.Continue Reading

എം. നന്ദകുമാറിന്റെ “നാലായി മടക്കിയ നാല് കടലാസുകൾ” എന്ന കഥ ലളിതമെന്ന് തോന്നിപ്പിക്കുന്ന ഘടനയ്ക്കുള്ളിൽ സങ്കീർണ്ണമായ ദാർശനിക തലങ്ങളും വായനാനുഭവത്തിന്റെ നിഗൂഢതകളും ഒളിപ്പിച്ചുവെച്ച മികച്ചൊരു സൃഷ്ടിയാണ്. ശരിക്കും പറഞ്ഞാൽ വായനക്കാരനെ കെണിയിലാക്കുന്ന എഴുത്ത്. ​ആദ്യവായനയിൽ സാധാരണ ഗതിയിലുള്ള മൂന്ന് അനുഭവക്കുറിപ്പുകളായി തോന്നിപ്പിക്കുമെങ്കിലും, ഘടനകൊണ്ട് വായനക്കാരനെ ബോധപൂർവ്വം കുരുക്കിലാക്കുന്ന ഒരു ‘മെറ്റാഫിക്ഷൻ’ പരീക്ഷണമാണ് ഈ കഥ. പ്രമേയവും ഘടനയും നോക്കിയാൽ നമുക്ക് കാണാം ജീവിതത്തിന്റെ മൂന്ന് ഭാവങ്ങളെ. ബാല്യകാലത്തെ കളി, യൗവനത്തിലെContinue Reading

“നീ പുലരിയാവണേഎന്ന് എന്റെയിരുട്ട്നിലവിളിക്കുന്നുണ്ട്” “നമ്മൾഏത് തിരിവിലാണ്ഇതുപോലെ കൂട്ടിമുട്ടുകഇടിമിന്നൽ പോലെപ്രണയിച്ചു പിരിയാൻ.” “ചില്ലകളിലുംകണ്ണീർച്ചാലിലുംരണ്ട് ഹൃദയങ്ങളിലും ഇപ്പോൾപ്രകാശത്തിന്റെ നൃത്തം.” സുരേഷ് എഴുതുന്നത് ഹൈക്കു കവിതകളാണ് എന്ന് നമുക്ക് തോന്നും. എന്നാൽ നിരാലംബവും ആർദ്രവുമായ ഹൈക്കു കവിതകളുടെ സമാഹാരമായി തോന്നാം ഓരോ കവിതയും. അത്രയും ചെറുതാണ് ഒപ്പം സൂക്ഷ്മവുമാണ് ഈ കവിതകൾ. ലോഗോസ് ബുക്സ് എന്റെ യാത്രാ പുസ്തകമായ “മധ്യേഷ്യൻ സ്റ്റെപ്പിയിൽ മൂന്ന് നാടോടികൾ” എന്ന പുസ്തകം പ്രസിദ്ധീകരിക്കുമ്പോഴാണ് ഞാൻ സുരേഷിനെ പരിചയപ്പെടുന്നത്. സ്കൂൾContinue Reading

മലയാള സാഹിത്യത്തിന്റെ നവോത്ഥാനകാലത്ത്, പുരുഷാധിപത്യത്തിന്റെ ചങ്ങലകളെ അക്ഷരങ്ങളിലൂടെ വെല്ലുവിളിച്ച ധീരയായ എഴുത്തുകാരിയാണ് കെ. സരസ്വതിയമ്മ. സ്ത്രീകളുടെ സ്വാതന്ത്ര്യത്തിനും സമത്വത്തിനും വേണ്ടി അക്ഷരങ്ങളിലൂടെ അവർ നടത്തിയ ഒറ്റയാൾ പോരാട്ടം, കാലഘട്ടത്തിന്റെ പരിമിതികൾക്കിടയിലും പ്രകാശമാനമായിരുന്നു. അവരുടെ ജീവിതവും രചനകളും ഇന്നും പ്രചോദനമാണ് – ഒരു പ്രതിരോധത്തിന്റെ കഥയോർമ്മകൾ. ജനനവും ബാല്യകാലവും 1919 ഏപ്രിൽ 4-ന് തിരുവനന്തപുരത്തിനടുത്തുള്ള കുന്നപ്പുഴ ഗ്രാമത്തിലെ കിഴക്കേവീട്ടിൽ തറവാട്ടിൽ പത്മനാഭപിള്ളയുടെയും കാർത്യായനിയമ്മയുടെയും മൂന്നു പെൺമക്കളിൽ ഇളയവളായി സരസ്വതിയമ്മ ജനിച്ചു. ചേച്ചിമാർContinue Reading

The Undefeated: Hemingway “MANUEL GARCIA CLIMBED THE STAIRS to Don Miguel Retana’s office. He set down his suitcase and knocked on the door. There was no answer. Manuel, standing in the hallway, felt there was someone in the room. He felt it through the door.” സ്പെയിനിൽ നിലനിൽക്കുന്ന ഒരു രുധിര വിനോദമാണ്Continue Reading