ഓർമ്മ (Page 2)

നാലുനാൾ മുന്നെ അച്ഛൻ വലിയ കാർഡ്ബോർഡ് പെട്ടി നിറയെ പടക്കങ്ങൾ കൊണ്ടുവരുന്നതിനൊപ്പം വിഷുവും എത്തുന്നു . ഇടനാഴിയിൽ കനത്ത സുരക്ഷാവലയത്തിൽ ഇരിക്കുന്ന പെട്ടിയെ, ഏട്ടനും ദേവനും വലം വെക്കാൻ തുടങ്ങും . ദേവൻ , അമ്മയുടെ വളർത്തു പുത്രൻ , സ്ക്കൂൾ സമയം കഴിഞ്ഞാൽ അച്ഛന്റെ കാര്യക്കാരൻ . ഏട്ടന്റെ വിധ്വംസകപ്രവർത്തനങ്ങളെക്കുറിച്ച് അപ്പപ്പോൾ അമ്മയെ അറിയിക്കുക , എനിക്കെതിരെയുള്ള ഏട്ടന്റെ ഗൂഢാലോചനകൾ പൊളിക്കുക തുടങ്ങിയ അധിക ചുമതലകളും ഉണ്ട് .Continue Reading

ഒരു നേരനുഭവംഎഴുപതുകളുടെ തുടക്കത്തിലാണ് ഞങ്ങളുടെ കുട്ടിക്കാലം. അക്കാലത്തെ മനുഷ്യരുടെ തീവ്രമായ അനുഭവം വിശപ്പ് തന്നെയായിരുന്നു. സാമൂഹ്യമായ ഉച്ചനീചത്വങ്ങളുടെ എല്ലാം സ്ഥാനം ഈ അനുഭവങ്ങൾക്കും പിന്നിലായിരുന്നു. മലയാളിയുടെ ഭക്ഷണ ശീലങ്ങളിലൊന്നായും അടങ്ങാത്ത വിശപ്പിനെ നേരിയ തോതിലെങ്കിലും ശമിപ്പിച്ചു പോന്നതും ആ കാലത്ത് ബ്രസീൽ ജന്മം നല്കി പോർച്ചുഗീസുകാർ ഇന്ത്യയിലെത്തിച്ച മരച്ചീനിയായിരുന്നു. വേറെയും ചില കിഴങ്ങു വർഗ്ഗങ്ങൾ കൂടി മലയാളിയുടെ ഭക്ഷണ ശീലങ്ങളിൽ ഒഴിച്ചുകൂടാത്തതായി. പല തരം ചേമ്പുകളും കാച്ചിലും ചേനയുമെല്ലാം ആContinue Reading

കെ ജി ജോർജ്ജ് സൈക്കോ മുഹമ്മദ്‌ എന്ന പേരിൽ പ്രശസ്തനായ ക്ലിനിക്കൽ സൈക്കോളോജിസ്റ്റ് മുഹമ്മദിന്റെ കഥയെ ആസ്പദമാക്കി പമ്മനും കെ ജി ജോർജും കൂടി തിരക്കഥയെഴുതിയ ചിത്രമായിരുന്നു കെ ജി ജോർജിന്റെ ആദ്യ സിനിമ ‘ സ്വപ്നാടനം'(1976). മുഖ്യധാരാമലയാള സിനിമ കണ്ട് ശീലിച്ചിട്ടില്ലാത്ത കഥാപാത്രങ്ങളും കഥയുമുള്ള ആ ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രം സിനിമയുടെ ക്രാഫ്റ്റിന്റെ മർമ്മമറിയുന്ന ഒരു സംവിധായകന്റെ തുടക്കം കുറിക്കലായിരുന്നു. സംസ്ഥാന, ദേശീയ പുരസ്‌കാരങ്ങളിലൂടെ അതൊരു മികച്ചContinue Reading

തിരുവനന്തപുരം പുത്തരിക്കണ്ടത്ത് സർക്കസ് തുടങ്ങിയപ്പോഴേ തീരുമാനിച്ചതാണ് മോളെ കൊണ്ടു പോയി കാണിക്കണമെന്ന്. ഇപ്പോഴത്തെ കുട്ടികൾക്ക് ഇതിലൊന്നും വലിയ അത്ഭുതങ്ങളില്ലെങ്കിലും. വലുതാവുമ്പോൾ ഓർമ്മയിലെവിടെയെങ്കിലും ഒരു നിറം കിടന്നോട്ടെ എന്നു കരുതിയാണ് കഴിഞ്ഞ ആഴ്ച അവളെയും കൊണ്ട് JUMBO CIRCUS കാണാൻ പോയത്… കുട്ടിക്കാലത്തിന്റെ വർണ്ണപ്പകിട്ടുകളിൽ ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് സർക്കസ്.പണ്ട് കല്ല്യാണങ്ങൾക്കും, ബന്ധുവീട് സന്ദർശനങ്ങൾക്കുമല്ലാതെ ഞങ്ങളെ പുറത്ത് കൊണ്ട് പോയിരുന്നത് സർക്കസ് കാണിക്കാനും, പെരുന്നാളുകൾക്ക് ബീച്ചിലും പാർക്കിലും ആയിരുന്നു. റോഡിൽ നിന്ന് സർക്കസ്സിന്റെContinue Reading

കഴിഞ്ഞ ദിവസം അന്തരിച്ച കവിയും നടനും ആയ ജെയിംസ് കാരിയിലിനെ അനുസ്മരിക്കുന്നു. 1977 ജനുവരിയിലെ ഒരു പ്രഭാതം. തിരുവനന്തപുരത്തെ തനിനിറം പത്രത്തിനു മുകളിലുള്ള ഹാൾ. കലാനിലയം നാടകത്തിന്റെ ഫൈനൽ ഓഡീഷൻ നടക്കുന്നു. ഹാളിന്റെ ഒത്ത നടുക്കായി കൃഷ്ണൻ നായർസാർ ഇരിക്കുന്നു. അദ്ദേഹത്തിന്റെ നോട്ടം ഭയങ്കരമാണ്. ഒരാൾ ആർട്ടിസ്റ്റാണോ ഇല്ലയോ എന്ന് അറിയാൻ അങ്ങേർക്ക് ഒരു നിമിഷം മതിയാകും. ജഗതി എൻ.കെ. ആചാരിയെ പ്പോലൊരാൾ എഴുതുന്ന നാലര മണിക്കൂർ ദൈർഘ്യമുള്ള നാടകമൊക്കെContinue Reading