നന്ദിനി മേനോൻ

പാലക്കാട് സ്വദേശി, വിശാഖപട്ടണത്ത് താമസം.
യാത്രിക, എഴുത്തുകാരി.
രണ്ടു പുസ്തകങ്ങൾ: പച്ചമണമുള്ള വഴികൾ (കറന്റ് ബുക്സ്, തൃശൂർ), ആംചൊ ബസ്തർ (മാതൃഭൂമി ബുക്സ്).
ലോക കേരള സഭാംഗം.
മലയാളം മിഷൻ ആന്ധ്രപ്രദേശ് കോർഡിനേറ്റർ.
പ്രവാസി മലയാളം ത്രൈമാസിക ചീഫ് എഡിറ്റർ.

നാലുനാൾ മുന്നെ അച്ഛൻ വലിയ കാർഡ്ബോർഡ് പെട്ടി നിറയെ പടക്കങ്ങൾ കൊണ്ടുവരുന്നതിനൊപ്പം വിഷുവും എത്തുന്നു . ഇടനാഴിയിൽ കനത്ത സുരക്ഷാവലയത്തിൽ ഇരിക്കുന്ന പെട്ടിയെ, ഏട്ടനും ദേവനും വലം വെക്കാൻ തുടങ്ങും . ദേവൻ , അമ്മയുടെ വളർത്തു പുത്രൻ , സ്ക്കൂൾ സമയം കഴിഞ്ഞാൽ അച്ഛന്റെ കാര്യക്കാരൻ . ഏട്ടന്റെ വിധ്വംസകപ്രവർത്തനങ്ങളെക്കുറിച്ച് അപ്പപ്പോൾ അമ്മയെ അറിയിക്കുക , എനിക്കെതിരെയുള്ള ഏട്ടന്റെ ഗൂഢാലോചനകൾ പൊളിക്കുക തുടങ്ങിയ അധിക ചുമതലകളും ഉണ്ട് .Continue Reading

പുഴയിലേക്കു ചാടാനൊരുങ്ങുന്ന നങ്ങേമയോട് അയാൾ ചോദിച്ചു :നീന്താനറിയ്യോ നങ്ങേ?അറിയും.ആഴമറിയ്യോ നങ്ങേ?അറിയില്ല.നങ്ങ ആഴമറിയാതെ നീന്തിക്കടന്ന പുഴകൾ, കയങ്ങൾ.മകനും കൂട്ടുകാരും കഴിച്ചിട്ടു പോയ എച്ചിലിലകൾ ഇരുട്ടത്ത് വാഴത്തൊടിയിൽ കുഴിച്ചിടുന്ന നങ്ങ.എഴുപതുകളിലെ കേരള രാഷ്ട്രീയത്തിൽ നങ്ങ എന്നൊരു സ്ത്രീയുടെ ഒച്ചപ്പാടില്ലാത്ത ഇടപെടലുകൾ.എത്ര നങ്ങമാരുടെ ആഴമറിയാത്ത നീന്തലുകളിൽ ഏറിയാണ് വസന്തത്തിന്റെ കാഹളമൂത്തുകാർ പുഴ താണ്ടാൻ തുനിഞ്ഞത്. എവിടേയും അടയാളപ്പെടാതെ പോയ നങ്ങമാരുടെ നീന്തലിനെക്കുറിച്ചെഴുതിയ ആഗ്നേയമാണ് എന്റെ വത്സല ടീച്ചർ. പിന്നീട് ഭാരതത്തിലെ ചുവന്ന ഇടനാഴിയായി ആഴത്തിൽContinue Reading