LITERATURE (Page 211)

രാജേന്ദ്രൻ എടത്തുംകര എഴുതി ലോഗോസ് ബുക്സ് പ്രസിദ്ധീകരിക്കുന്ന ‘ആഖ്യാനങ്ങളുടെ പുസ്തകം’ എന്ന നിരൂപണഗ്രന്ഥത്തിലെ ഒരു അദ്ധ്യായം. പുസ്തകപ്രകാശനം ഒക്ടോബർ 8 ശനിയാഴ്ച വടകരയിൽ.   ‘നീണ്ടൊരുകാലം വെറുതെ; നിമിഷം കണ്ടുപിടിപ്പൂ പരമാർഥം കുറുകിക്കുറുകിവരുന്നൊരു ജീവൻ ചെറുചെപ്പിങ്കലൊതുങ്ങുമ്പോൾ ഒരുമന്ത്രിക്കലുയർന്നു പാരി- ന്നരുവരെയെത്തും മറുചോദ്യം! ‘നുണയുവതല്ലേ ജീവിതരസമ- പ്ഫണിയുമൊരിത്തിരിയിത്തിരിയായ്? …………………………………………………………. പേടി പിടിച്ചു പറിയ്ക്കാൻ നിൽക്കെ തേടിക്കിട്ടിയ നിമിഷത്തിൽ മൊത്തും സ്‌നേഹക്കുളിർതുള്ളികളാൽ- ക്കത്തുമനശ്വരദാഹത്തെ ആറാനിട്ടുയരും നെടുവീർപ്പുക ളഹിയുടെ നിന്റെയുമേതേത്?’ – വിഷപ്പാമ്പ്, (1955),Continue Reading

പ്രശസ്ത സാഹിത്യ രചനകളെ അടിസ്ഥാനമാക്കി ധാരാളം ചിത്രങ്ങൾ രചിക്കപ്പെട്ടിട്ടുണ്ട്. എന്നാൽ ചിത്രങ്ങളിൽ നിന്ന് സാഹിത്യ രചനകൾ അപൂർവ്വമാണ്. പ്രശസ്ത ചിത്രകാരി ടി.കെ.പത്മിനിയുടെ പെയ്ന്റിംഗുകളെ ആസ്പദമാക്കി കവി വി.ആർ സന്തോഷ് രചിച്ച കവിതകളുടെ സമാഹാരമാണ് ‘നീല നദിയ്ക്കും ചെം മരങ്ങൾക്കും ഇടയിലൂടെ’. ഈ കാവ്യസമാഹാരത്തെ കവിയും ചിത്രകാരിയുമായ സാവിത്രി രാജീവൻ പരിചയപ്പെടുത്തുന്നു. പത്മിനിയുടെ ചിത്രങ്ങളിലെ ദൃശ്യവാസ്തവങ്ങളെയും ബിംബവിന്യാസങ്ങളെയും അവലംബിച്ചു കൊണ്ട് അവ അനുഭവിപ്പിക്കുന്ന ഭാവ രഹസ്യങ്ങളിലേക്കും അതിന്റെ ആഴങ്ങളിലേക്കും കവിതയിലൂടെ ഒരുContinue Reading

 പുതുകവിതയിലേക്കുള്ള സഞ്ചാരങ്ങൾ -രണ്ട് പി. എ. നാസിമുദ്ദീൻ, ഡോണ മയൂര സിന്ധു കെ.വി, അനൂപ് കെ. ആർ, എം. ആർ. വിഷ്ണുപ്രസാദ് എന്നിവരുടെ കാവ്യലോകങ്ങൾ..   അടങ്ങാനിഷ്ടമില്ലാത്ത ഊർജ്ജ വേഗങ്ങളുടെ കവിത കവിതയെ ഒരു വലിയ ജനപഥമായി സങ്കല്പിച്ചാൽ അവിടെ ഇരമ്പുന്ന ജീവിതത്തിനിടെ ഏകാകിയായി പോവുന്ന ചില എഴുത്തുകളുണ്ട്. അവയുടെ കാലം ചിലപ്പോ അതായിരിക്കില്ല.പി.എ നാസിമുദ്ദീന് റ കവിത അങ്ങനൊന്നാണ്. ആധുനികതയുടെ വലിയ ശബ്ദഘോഷങ്ങളിൽ ആർ.രാമചന്ദ്രനും ജയശീലനും എൻ.ജി ഉണ്ണികൃഷ്ണനുംContinue Reading

  കി ടക്കയില്‍ നിന്ന് എണീറ്റ അവളുടെ തോളിലുണ്ട് വയലിന്‍. നിശ്ശബ്ദമായി കേള്‍ക്കുകയാണ് ലോകമിപ്പോള്‍ വീടിന്റെ ഒപ്പീസ്. മുറികള്‍ അതിന്റെ തണുത്ത പുതപ്പില്‍ ഒളിപ്പിച്ചു കിടത്തിയിരിക്കുന്നു ഉറക്കത്തെ. അവളുടെ മൌനമിപ്പോള്‍ വാതിലുകൾക്ക് മുന്നിലൂടെ നടന്നുപോവുന്നു. നിശ്ശബ്ദതയുടെ മറ്റൊരു കൂടാണ് തോളിലുള്ള അവളുടെ വയലിന്‍. അടുക്കളയിലെത്തുമ്പോള്‍ പാടിത്തുടങ്ങുന്നു ഒരു കുട്ടിയുടെ കരച്ചിൽ ഡികോഡ് ചെയ്യാനാവത്തതിന്റെ നിശ്ശബ്ദതയാണ് വീടിന്റെ ഒച്ച. ബോയെന്നോണം ചലിക്കുന്നു വയലിനിന്റെ ഉടലിലൂടെയിപ്പോൾ അവളുടെ വിരലുകള്‍.Continue Reading

  കോളേജിനുള്ളിൽ പലകാലത്തായി പ്രണയനഷ്ടത്താൽ ആത്മഹത്യ ചെയ്ത മൂന്ന് പെൺപ്രേതങ്ങളും രണ്ട് ആൺ പ്രേതങ്ങളുമുണ്ടായിരുന്നു. നേരം നന്നേ ഇരുട്ടിക്കഴിഞ്ഞാൽ ഇവർ പതിവായി പലരൂപങ്ങളിലും പുറത്തിറങ്ങുക പതിവായിരുന്നു. ചിലനേരം കാറ്റായും, മഴക്കാലങ്ങളിൽ മഴയായും, പരസ്പരം കെട്ടിപ്പൂണരണമെന്നഗ്രഹിക്കുന്ന വേളകളിൽ ഇടിമിന്നലായ്‌പ്പോലും ഇവർ സഞ്ചരിച്ചുപോന്നു. കോളേജിനുള്ളിലെ നൈറ്റ് വാച്ചറെ പേടിപ്പെടുത്താതിരിക്കാൻ പലപ്പോഴും കാന്റീനിന്റെ വശം ചേർന്നുള്ള ബോഗൻവില്ലയിലും ഫിസിക്‌സ് ലബോറട്ടറിയോടു ചേർന്നുള്ള കുറ്റിക്കാട്ടിലുമാണ് ഇവർ മേളിച്ചിരുന്നത്. ഒരു ശനിയാഴ്ച രാത്രി സഞ്ചാരത്തിനിടെ പൊട്ടിച്ചിരിച്ചുകൊണ്ടും പരസ്പരംContinue Reading