LITERATURE (Page 212)

ഇന്ദു മേനോന്റെ കപ്പലിനെക്കുറിച്ചൊരു വിചിത്ര പുസ്തകം’ വിലയിരുത്തപ്പെടുന്നു. നോവലെഴുത്തിന്റെ കാലവും ഭാവിയും മാറിക്കൊണ്ടിരിക്കാം പക്ഷെ അതിന്റെ അഴകളവുകളിപ്പോൾ എഴുത്തുകാരനെക്കാൾ വായനക്കാരനാണ് നിശ്ചയം!. രചനയുടെ ദിശാസൂചിയെക്കാൾ വായനയുടെ ദിശാസൂചിയാണ് അവൻ ഓരോ പുസ്തകം അടച്ചുവയ്ക്കുമ്പോഴും സ്വയം തേടുന്നത്. ഇതല്ല വേറൊന്നാണ് ഇനിവേണ്ടത് എന്ന ദൃഢനിശ്ചയത്തോടെ നിലവിലുള്ള വിഗ്രഹങ്ങളെ അവൻ എറിഞ്ഞുടയ്ക്കുന്നു. നോവൽ വരയ്ക്കുന്ന സ്ഥലഭാവനകളിൽ ഞാനെവിടെയാണെന്ന് ഓരോ വായനക്കാരനും വരികൾക്കിടയിലൂടെ തിരഞ്ഞുകൊണ്ടേയിരിക്കുന്നു. താൻ അഭിമുഖീകരിക്കുന്ന ഈ കാലത്തെ, അകപ്പെട്ടിരിക്കുന്ന ഈ ജീവിതത്തെ,Continue Reading

പാഴ്മരപ്പോടുകളിൽ നിന്നും ചീവീടുകളുടെ സംഘഗാനം നുണകൾ വിരിയുന്ന പൂമരച്ചോട്ടിൽ ഞങ്ങൾ, നാരങ്ങപ്പാല്, ചുണ്ടക്ക് രണ്ട് കളിക്കുകയായിരുന്നു കളി കഴിഞ്ഞു ക്ഷീണിച്ച ഞങ്ങളോട് വയൽ വരമ്പിൽ നാട്ടി വെച്ച കരിങ്കോലം ചൂണ്ടി നാരയണേട്ടൻ ചോദിച്ചു, അതെന്താണ്? കരിങ്കോലം, ഞങ്ങൾ പറഞ്ഞു, അല്ല, കരിങ്കാലം! നാരയണേട്ടൻ. ഒന്നും മനസ്സിലാകാതെ   ഞങ്ങൾ വീടുകളിലേക്ക് നടന്നു, അന്നുമുതൽ ഉറക്കമില്ലാത്ത രാത്രികൾ ഞങ്ങൾക്ക് ശീലമാകാൻ തുടങ്ങി. വയൽ വരമ്പുകളെ ഞങ്ങൾ വെറുത്തു കോലങ്ങൾ പിഴുതി മാറ്റാൻ നടന്നു,Continue Reading

മലയാളത്തിലെ ഏറ്റവും പുതിയ കവിതയെക്കുറിച്ചുള്ള ചെറുകുറിപ്പുകൾ ടൈം ലൈനിൽ പോസ്റ്റു ചെയ്തു തുടങ്ങിയിട്ട് കുറച്ചു കാലമായി .പുതു കവിതയിൽ എന്നെ ബാധിച്ച കാവ്യാനുഭവങ്ങളെ അല്പം വൈകാരികതയോടെ നോക്കാനുള്ള ഒരു പരിശ്രമമായി സുഹൃത്തുക്കൾ ഇതു മനസ്സിലാക്കുന്നുണ്ടാവണം. ഒരു സാഹിത്യ വിദ്യാർത്ഥി എന്ന നിലയിലും വായനക്കാരനെന്ന നിലയിലും അധ്യാപകനെന്ന നിലയിലും കവിതയിലുള്ള ഒന്നാം ജീവിതത്തിനുള്ള വാഴ്ത്താണിത്.പുതു കവിതയെ ക്കുറിച്ചുള്ള ഒരു വികാര ഭൂപടം നിർമ്മിക്കുകയാണ് ലക്ഷ്യം. എണ്ണക്കണക്ക് വളരെ കൂടുതലുള്ള പുതു കവിതയിൽContinue Reading

അച്യുതൻ കുട്ടിക്ക് ആ ദിവസത്തിൻറെ  തുടക്കവും പതിവ് പോലെ തന്നെ ആയിരുന്നു .അലാറം ക്ലോക്കിന്റെ മുന കൂർത്ത ശബ്ദം നേർത്തു തുടങ്ങുന്നതിനു  മുൻപേ കണ്ണ് തുറക്കാതെ മേശയിൽ പരതി അതിനെ നിശ്ശബ്ദമാക്കി , ഇനി ഉറങ്ങിയാൽ നേരത്തിനു ഉണരുമോ എന്ന ചിന്തയിൽ എന്നത്തേയും പോലെ ഒരു മയക്കത്തിലേക്ക് ….. ഉണരുമ്പോൾ പുറത്തു ഒരു മഴ ചാറുന്നുണ്ടായിരുന്നു .തന്നെ കുറ്റ പ്പെടുത്തുന്ന ക്ലോക്കിനെ ഒരു നിമിഷം നോക്കി ബ്രുഷും പേസ്റ്റുമായി കുളിമുറിയിലേക്ക് നടക്കുമ്പോൾContinue Reading

പുഴയുടെ നടുക്കെത്തിയപ്പോഴാണ് പേടി തോന്നിത്തുടങ്ങിയത് ഇരു കരകളിലേക്കും വലിച്ചെറിഞ്ഞ ദൂരങ്ങൾ മങ്ങിയും തെളിഞ്ഞും പേടിപ്പച്ചയുടെ ഒറ്റത്തുരുത്തുകൾ ഇന്നലെയൊഴുകിയ ജഡത്തിന്റെ മരവിപ്പിൽ ഒഴുക്കു മുറിഞ്ഞ പുഴയ്ക്ക്, പണ്ടെന്നോ കവിതയായതിന്റെ ഓർമ്മയിൽ കാട് കേറിയ വാക്കിന്റെ ഛായ ജലദംശനത്തിൽ നീലിച്ചവയ്ക്ക് രൂപമാറ്റത്തിന്റെ ഒരേ രസതന്ത്രം ചീഞ്ഞഴുകലുൾക്ക് സമത്വത്തിന്റെ ഭാഷ വേനൽ മണങ്ങളുടെ വേർപ്പു പൊടിഞ്ഞ ഉമ്മകൾ കോർത്ത ഇലഞരമ്പുകൾ.. പേരറിയാത്ത പ്രാണികൾ മാംസതുണ്ടങ്ങൾ വേരറ്റങ്ങളിൽ ചോര പൊടിച്ച തായ് തടികൾ.,.. ഉടലെന്നു കനപ്പിക്കുന്നContinue Reading