രാജേന്ദ്രന്‍ എടത്തുംകര

നിരൂപകൻ. സാസ്കാരികപ്രവർത്തകൻ. മടപ്പള്ളി ഗവ. കോളേജിൽ അദ്ധ്യാപകനായി ജോലി ചെയ്യുന്നു.

അഭിമുഖംകല്പറ്റ നാരായണൻരാജേന്ദ്രൻ എടത്തുങ്കര എപ്പോഴും സ്വയം ചോദിക്കുന്ന ചോദ്യമെന്ത്?അടുത്ത വാക്യം എന്തായിരിക്കണം എന്നത്. കവിയായിരിക്കുമ്പോൾ ആരോടാണ് പ്രതിബദ്ധത ?എന്നോട് തന്നെ. ഞാനൊരു സൃഷ്ടിയാണ്; എൻ്റെ രചനകളുടെ . കൂടുതൽ മികച്ച ഒരെന്നെ അടുത്ത രചന സാക്ഷാത്കരിക്കണം. ഏതു നിരൂപകനാണ് താങ്കളെ മുഴുവനായും കണ്ടെത്തിയത്?എന്നെ തേച്ചുകുളിപ്പിക്കുന്ന നിരൂപകൻ്റെ കയ്യെത്താത്തിടത്താണ് ഞാൻ. എഴുതേണ്ടിയിരുന്നില്ല എന്നു തോന്നിയ കവിത?കൂടുതൽ നന്നാക്കാമായിരുന്നു എന്ന് തോന്നിയ കവിതകളേയുള്ളൂ. ഏറ്റവുംകൂടുതൽ പണിപ്പെടേണ്ടി വന്നത് ഏതുകവിതയുടെ രചനയിൽ ?കവിതയുടെ മരത്തിന്Continue Reading

നാണിക്കുട്ടിക്ക് അഞ്ച് ഭർത്താക്കൻമാരുണ്ടായിരുന്നു ഇട്ടിരാരിശ്ശൻ, ഇട്ടിക്കോരൻ, ഇട്ടിപ്പാച്ചു, ഇട്ടിക്കുഞ്ഞപ്പൻ ,ഇട്ടിക്കണ്ടപ്പൻ എന്നിങ്ങനെ പേരുകൾ. ഇട്ടിരാരിശ്ശൻ വലിയ പട്ടാങ്ങക്കാരനാണ്. സത്യമല്ലാതെ മറ്റൊന്നും പറയില്ല. ഇട്ടിക്കോരൻ ഒരു ഫയൽവാനായിരുന്നു. ഇട്ടിപ്പാച്ചു പേരുകേട്ട ഒരു പകിടകളിക്കാരൻ. മറ്റു രണ്ടെണ്ണത്തിനും പണിയൊന്നുമില്ല. അങ്ങനെയിരിക്കേ, അവർ പളനിയിലേക്ക് കാൽനട പോകാൻ തീരുമാനിച്ചു. വരിവരിയാണ് നടത്തം. കുറെ ദൂരം ചെന്നപ്പോൾ ഇട്ടിക്കണ്ടപ്പൻ വീണുപോയി. ‘ഇട്ടിരാരിശ്ശേട്ടാ’ ,ഇട്ടിക്കോരൻ വിളിച്ചു. ‘മ്മടെ ഇട്ടിക്കണ്ടപ്പൻ വീണു പോയി.’ ‘തിരിഞ്ഞു നോക്കണ്ട.’, ഇട്ടിരാരിശ്ശൻ പറഞ്ഞു.Continue Reading

രാജേന്ദ്രൻ എടത്തുംകര എഴുതി ലോഗോസ് ബുക്സ് പ്രസിദ്ധീകരിക്കുന്ന ‘ആഖ്യാനങ്ങളുടെ പുസ്തകം’ എന്ന നിരൂപണഗ്രന്ഥത്തിലെ ഒരു അദ്ധ്യായം. പുസ്തകപ്രകാശനം ഒക്ടോബർ 8 ശനിയാഴ്ച വടകരയിൽ.   ‘നീണ്ടൊരുകാലം വെറുതെ; നിമിഷം കണ്ടുപിടിപ്പൂ പരമാർഥം കുറുകിക്കുറുകിവരുന്നൊരു ജീവൻ ചെറുചെപ്പിങ്കലൊതുങ്ങുമ്പോൾ ഒരുമന്ത്രിക്കലുയർന്നു പാരി- ന്നരുവരെയെത്തും മറുചോദ്യം! ‘നുണയുവതല്ലേ ജീവിതരസമ- പ്ഫണിയുമൊരിത്തിരിയിത്തിരിയായ്? …………………………………………………………. പേടി പിടിച്ചു പറിയ്ക്കാൻ നിൽക്കെ തേടിക്കിട്ടിയ നിമിഷത്തിൽ മൊത്തും സ്‌നേഹക്കുളിർതുള്ളികളാൽ- ക്കത്തുമനശ്വരദാഹത്തെ ആറാനിട്ടുയരും നെടുവീർപ്പുക ളഹിയുടെ നിന്റെയുമേതേത്?’ – വിഷപ്പാമ്പ്, (1955),Continue Reading

മരണത്തെക്കുറിച്ച് വായിച്ചതില്‍ ഏറ്റവും സാന്ദ്രമായ വരി എം.ടി. എഴുതിയതാണ്. ” എണ്ണ തീര്‍ന്ന വിളക്ക് പതിയെ അണയും പോലെ”. ചന്ദ്രേട്ടന്‍ എന്ന സുഹൃത്തിനെക്കുറിച്ചായിരുന്നു എം. ടി. യുടെ ആ വാചകം. അത്രയും സ്വാഭാവികമായി മറ്റേതെങ്കിലും ഓര്‍മ്മക്കുറിപ്പുകളില്‍ മരണം ആലേഖനം ചെയ്യപ്പെട്ടതായി ഓര്‍ക്കുന്നില്ല. പതിയെപ്പതിയെ അടഞ്ഞുപോകുന്ന മിഴികളും നേര്‍ത്തുനേര്‍ത്ത്‌ നിശ്ശബ്ദമാകുന്ന നെഞ്ചിടിപ്പുകളും ആവാചകത്തിന്‍റെ ചുമരില്‍ മങ്ങിമങ്ങിത്തെളിയുന്നത് വായനയില്‍ അറിയുന്നുണ്ടായിരുന്നു. ചന്ദ്രേട്ടന്‍റെ മരണത്തോട്, ചുറ്റും നില്‍ക്കുന്നവരുടെ അനിവാര്യമായ പൊരുത്തപ്പെടല്‍പോലുമുണ്ട്. മരണം രംഗബോധമില്ലാത്ത കോമാളിയാണ്Continue Reading

    ഈ വർഷത്തെ പത്താം ക്ലാസ് മലയാള പാഠപുസ്തകത്തിൽ , എൻ വി കൃഷ്ണവാരിയർ എഴുതിയ “കാളിദാസൻ” എന്ന ലേഖനത്തിന്റെ പഠനപ്രവർത്തനമായി നല്കിയ കാളിദാസ ശ്ലോകത്തിൽ ഭീമമായ അബദ്ധങ്ങളുണ്ട് . പുസ്തകത്തിൽ ഇങ്ങനെ കൊടുത്തിരിക്കുന്നു : സഞ്ചാരിണീ ദീപശിഖേവ രാത്രൗ യംയം വൃതീയായ പതിംവരാസാ നരേന്ദ്രമാർഗാ ഇവ പ്രപേംദ വിവർണ്ണഭാവം സസഭൂമിപാല: തെറ്റ് 3 തരത്തിലാണ് . (1) അക്ഷരത്തെറ്റ് : വൃതീയായ എന്നല്ല വ്യതീയായ എന്നാണു വേണ്ടത്Continue Reading