February 2023 (Page 2)

ഇതൾ 13 നഗരത്തിലെ തെരുവുകൾ സദാ വായിട്ടലയ്ക്കുന്ന ഒരുവളെപ്പോലെ കലപില ശബ്ദങ്ങളിൽ മുങ്ങിക്കിടന്നു. തന്റെ മുൻജന്മത്തിൽ അപ്പായുടെ വിരലറ്റത്തെ പിടിവിടാതെ തമിഴ്മണമുള്ള തെരുവിന്റെ തിരക്കിൽ തിരുവിഴാ കണ്ട് നടന്നതാണ് യാത്രയിൽ ഓർമ്മവന്നത്. മാക്കായുടെ അപ്പച്ചിയെ പോലെയല്ല അപ്പച്ചിയുടെ ഭർത്താവ്. ഒരു സാധു മനുഷ്യൻ. മാക്കായോടെന്നപോലെ തന്നോടും സ്നേഹവും കരുതലുമൊക്കെയുണ്ട്. യാത്രയിലുടനീളം തെരുവിലെ കാഴ്ചകൾ ചൂണ്ടിക്കാട്ടി ഓരോന്നിന് പിന്നിലെയും കഥകൾ പറഞ്ഞുതന്നു. ചിലതൊക്കെ മനസ്സിലായി, ചിലതൊന്നും തനിക്ക് മനസ്സിലായതുമില്ല..വളരെ സന്തോഷകരമായ ഒരുContinue Reading

“കേശവാനന്ദ ഭാരതി v/s ദി സ്റ്റേറ്റ് ഓഫ് കേരള” എന്ന കേസ് തീർപ്പാക്കുന്ന വേളയിലാണ് ഭരണഘടനയുടെ അടിസ്ഥാനഘടന (Basic Structure) മാറ്റങ്ങൾക്ക് അതീതമാണെന്നും അതിൽ ഭേദഗതി കൊണ്ടുവരുവാൻ പാർലമെന്റിന് അധികാരമില്ലെന്നും 1973-ൽ സുപ്രീം കോടതിയുടെ ഭരണഘടനാബെഞ്ച് വിധിച്ചത്. ഇന്ദിര ഗാന്ധി പ്രധാനമന്ത്രിയായിരുന്ന കാലത്ത് ജുഡീഷ്യറിയും എക്സിക്യൂട്ടീവും തമ്മിൽ വർദ്ധിച്ചുവന്ന സംഘർഷത്തിന്റെ പശ്ചാത്തലത്തിലാണ് സുപ്രീം കോടതിയുടെ “അടിസ്ഥാനഘടനാസിദ്ധാന്തം” ഉടലെടുത്തത്. മൗലികാവകാശങ്ങൾ ഉൾപ്പെടെ ഭരണഘടനയുടെ ഏത് ഭാഗവും മാറ്റാനുള്ള അധികാരം പാർലമെന്റിന് നൽകാനുള്ളContinue Reading

ഒരു സമാന്തര മാധ്യമത്തിൽ, കേരളത്തിൽ വളരെ പ്രസക്തമായ എൻഡോസൾഫാൻ വിഷയത്തെ അധികരിച്ചു ജ്ഞാന-മാർഗ്ഗത്തിന്റെ സുനിശ്ചിതത (epistemological certainty) എന്നത് തെറ്റായ പ്രതീക്ഷയാണ് എന്ന് പരാമർശിച്ചു കൊണ്ട് ഒരു പോസ്റ്റ് ഇട്ടിരുന്നു. ആ പോസ്റ്റിന്റെ ഉദ്ദേശം അതായിരുന്നില്ല. ജ്ഞാനോത്പാദന പ്രക്രിയകളിൽ പരിശീലനം നേടുകയും പ്രാവീണ്യം നേടുകയും ചെയ്യാത്തവർ ഗവേഷണ ഫലങ്ങളെ വിലയിരുത്തി മുന്നോട്ടുള്ള നയരൂപീകരണം എങ്ങനെയാവണം എന്ന് പറയാൻ തുടങ്ങിയാൽ അതിൽ വലിയ തെറ്റുകൾ ഉണ്ടാകാൻ സാധ്യതയുണ്ട് എന്നതായിരുന്നു എന്റെ എഴുത്തിന്റെContinue Reading

മാതൃഭൂമി റിപ്പബ്ലിക്ദിന പതിപ്പിൽ (ലക്കം 46) അമൽ എഴുതിയ ‘എന്റെ അമ്മൂമ്മ ഒരു ചരിത്ര വനിത’ എന്ന കഥയാണുള്ളത്. 99 വയസ്സായ അമ്മൂമ്മ താൻ മരിക്കാൻ പോവുകയാണെന്ന് മനസ്സിലാക്കി, കൈകൾ കഥാനായകന് നേർക്ക് നീട്ടി, “എടുത്തോ, മക്കള് വെട്ടിയെടുത്തോ ” എന്ന് പറയുന്നതാണ് തുടക്കത്തിൽ. രാകി മൂർച്ച കൂട്ടിയ വെട്ടുകത്തി കൊണ്ട് ഇയാൾ ആ ചുക്കിച്ചുളിഞ്ഞ കൈകൾ രണ്ടും വെട്ടിയെടുത്ത് കൊണ്ട് പഞ്ചായത്തിലേക്ക് പോകുന്നു.അവിടെ പ്രഭാഷണം ചെയ്യുകയാണ് എംജിഎസ് നാരായണൻ.Continue Reading

പുതിയ ഭാവുകത്വവുമായി തൊണ്ണൂറുകളിൽ രംഗപ്രവേശം ചെയ്ത കഥാകൃത്തുക്കളിൽ പ്രമുഖനാണ് ഇ.സന്തോഷ് കുമാർ. ആഘോഷിക്കപ്പെടാതെ ആരവങ്ങൾക്കിടയിൽ നിന്നെല്ലാം മാറിനിന്ന് സർഗാത്മകതയുടെ നിറച്ചാർത്തുമായി ശാന്തതയോടെ നിലകൊള്ളുന്ന എഴുത്തുകാരൻ . അദ്ദേഹത്തിന്റെ “നാരകങ്ങളുടെ” ഉപമ”യ്ക്കു ശേഷമുള്ള ഏറ്റവും പുതിയ കഥാസമാഹാരമാണ് പാവകളുടെ വീട്. മൂന്നുവർഷത്തെ കാലയളവിൽ എഴുതപ്പെട്ട ഏഴു കഥകളാണ് ഇതിൽ ഉള്ളത്. മരണക്കുറി, പാവകളുടെ വീട്, വിശുദ്ധന്റെ ചോര, വ്യാഘ്രവധു, മഞ്ഞച്ചേരയുടെ പകൽ, ഊഴം, ജ്ഞാനോദയം എന്നിവയാണ് ആ കഥകൾ. കഥകളെല്ലാം ഒന്നിനൊന്നുContinue Reading