രവി വർമ്മ ടി. ആർ.

നീണ്ട പ്രവാസജീവിതത്തിന് ശേഷം ഇപ്പോൾ സ്വദേശമായ തിരുവല്ലയിൽ സ്ഥിരതാമസം.

ഇന്ത്യയുടെ ചിരകാല സുഹൃത്തും, നമ്മുടെ കാലത്തെ മഹാനായ ചരിത്രകാരന്മാരിൽ ഒരാളും, പതിറ്റാണ്ടുകളായി ഇന്ത്യയിലും ദക്ഷിണേഷ്യയിലും ബിബിസിയുടെ ശബ്ദവുമായിരുന്ന സർ മാർക്ക് ടള്ളി ജനുവരി 25ന് 90-ാം വയസ്സിൽ ഡൽഹിയിൽ വച്ച് അന്തരിച്ചു. നിരവധി തലമുറകളായി ഇന്ത്യയെക്കുറിച്ചുള്ള റിപ്പോർട്ടിംഗിന് അദ്ദേഹത്തിന്റെ പേര് പര്യായമായി മാറി. ബ്രിട്ടീഷ് ബ്രോഡ്കാസ്റ്റിംഗ് കോർപ്പറേഷനിൽ (ബിബിസി) ദീർഘകാല സേവനത്തിനിടയിൽ “ഇന്ത്യയുടെ ശബ്ദം” എന്ന് പരക്കെ അറിയപ്പെട്ടിരുന്ന ടുള്ളി, വെറുമൊരു ലേഖകൻ മാത്രമായിരുന്നില്ല – ഉപഭൂഖണ്ഡത്തിന്റെ വിജയങ്ങളുടെയും ദുരന്തങ്ങളുടെയുംContinue Reading

ആർ‌ എസ്‌ എസ് അതിന്റെ ശതാബ്ദി ആഘോഷിക്കുകയാണ്. പ്രധാനമന്ത്രി ഉൾപ്പെടെയുള്ള പ്രമുഖ വ്യക്തിത്വങ്ങൾ ആർ എസ്സ് എസ്സിന്റെ അപദാനങ്ങൾ പാടി നടന്ന ദിവസങ്ങളാണ് കടന്നുപോയത്. എന്നാൽ അതിന്റെ സ്ഥാപനത്തിന്റെ പശ്ചാത്തലം എന്തായിരുന്നു? അതിന്റെ ആശയങ്ങളുടെ ഉറവിടം എന്താണ്? ഇത് മനസ്സിലാക്കിയാൽ, 100 വർഷത്തെ അവരുടെ യാത്രയുടെ ഉള്ളുകള്ളികൾ മനസ്സിലാക്കാൻ സാധിക്കും. 1885 ൽ ആണ് W.O. Hume എന്ന ബ്രിട്ടീഷുകാരന്റെ നേതൃത്വത്തിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് സ്ഥാപിതമാവുന്നത്. അധികം താമസിയാതെContinue Reading

സെൻസർ സർട്ടിഫിക്കറ്റ് നേടി തീയേറ്ററുകളിൽ നിറഞ്ഞ സദസ്സിൽ ഓടിക്കൊണ്ടിരിക്കുന്ന സിനിമയാണ് എമ്പുരാൻ. രണ്ടുദിവസം കൊണ്ട് 100 കോടി ക്ലബ്ബിൽ ഈ സിനിമ കയറി എന്നതുതന്നെ ഇതിന്റെ ജനപ്രീതിയാണ് കാണിക്കുന്നത്. അതിൽ പ്രതിപാദിച്ചിരിക്കുന്ന ഗുജറാത്ത് കലാപവും കൂട്ട ബലാൽസംഗവും കെട്ടുകഥയല്ല. നാമെല്ലാം ജീവിച്ചിരിക്കുന്ന കാലത്ത് നടന്ന ദുരന്തമാണ്. എന്നാൽ ചില വർഗ്ഗീയശക്തികൾക്ക് അതത്ര സുഖിച്ചില്ല. അതേ ശക്തികൾ ഭരിക്കുന്ന ഇന്ത്യയിൽ ഇങ്ങനെയൊക്കെ സിനിമ ഇറക്കാൻ “ഇവ്വളവ് ധൈര്യമാ?” എന്ന മട്ടിൽ കുറെContinue Reading

“മഞ്ഞൾപ്രസാദവും നെറ്റിയിൽ ചാർത്തി…” എന്ന ഗാനം കേൾക്കുമ്പോൾ നമ്മൾ ആരെങ്കിലും ഓർക്കുമോ മലയാളഭാഷയോ മലയാളനാട്ടിന്റെ സംസ്കാരമോ ഒട്ടും അറിയാത്ത ഡൽഹിക്കാരനായ ഒരാളാണ് ഈ ഗാനത്തിന് സംഗീതം നൽകിയതെന്ന് !ആ പ്രതിഭയാണ് നാം ബോംബെ രവി എന്ന് വിളിക്കുന്ന രവിശങ്കർ ശർമ്മ, അല്ലെങ്കിൽ ബോളിവുഡിന്റെ സ്വന്തം രവി. അന്യഭാഷയിൽ നിന്ന് മലയാളസിനിമയിൽ വന്ന് നിരവധി ഹിറ്റ് ഗാനങ്ങൾ നൽകിയ രണ്ട് സംഗീത സംവിധായകരാണ് ബോംബെ രവിയും സലിൽ ചൗധരിയും (ഇളയരാജയെ ഇക്കൂട്ടത്തിൽContinue Reading

എം ടി ക്ക് ശേഷം എസ് ജയചന്ദ്രൻ നായരും വിടവാങ്ങിയിരിക്കുന്നു. രണ്ടുപേരും മലയാളം കണ്ട മികച്ച പത്രാധിപന്മാർ. മലയാള സാഹിത്യത്തിൽ ആധുനികതയുടെ സ്വാംശീകരണത്തിന് വഴി ഒരുക്കുന്നതിൽ രണ്ടുപേരും നടന്ന് തീർത്ത ഭൂമിക വളരെ വലുതാണ്. മാതൃഭൂമിയുടെ തട്ടകമായ കോഴിക്കോട് നഗരത്തിന്റെ വളക്കൂറുള്ള മണ്ണിൽ നിന്ന് എം ടി വളർന്ന് വലുതായെങ്കിൽ അന്ന് ഇതൊന്നും വലുതായി അവകാശപ്പെടാൻ ഇല്ലാതിരുന്ന തലസ്ഥാനനഗരിയിൽ നിന്നാണ് ജയചന്ദ്രൻ നായർ തന്റെ നിയോഗം ഏറ്റെടുത്തത് എന്ന വ്യത്യാസമുണ്ട്.Continue Reading