ജ്യോതിലക്ഷ്മി ഉമാമഹേശ്വരൻ

ജ്യോതിലക്ഷ്മി ഉമാ മഹേശ്വരൻ. ആലപ്പുഴ ജില്ലയിലെ പഴവീട് താമസിക്കുന്നു. പാലിയേറ്റീവ്കെയറാണ് പ്രവർത്തനമേഖല. ജില്ലാ ഇനിഷ്യേറ്റീവ് ഇൻ പാലിയേറ്റീവ് കെയർ ജോ:സെക്രട്ടറിയാണ്.
"വേവുകളിൽ വിരൽകുടയുമ്പോൾ വേനൽമഴയെന്ന്..." എന്ന കവിതാസമാഹാരം പബ്ളിഷ് ചെയ്തിട്ടുണ്ട്.

മുഷിഞ്ഞ യാത്രയുടെ ക്ഷീണം പേറികിതച്ചോടുന്ന വാഹനത്തിന്റെ ചില്ലുജാലകത്തിൽ,വിരലുകളാൽ മഞ്ഞിന്മേൽ ചിത്രം വരയ്ക്കുന്ന പെൺകുട്ടി.ഒരു പൂജ്യം,നീളമുള്ള ഒരൊന്ന്,അതിൽ നിന്നും രണ്ട് ചെറിയ ചരിഞ്ഞ ഒന്നുകൾ…അച്ഛനെന്ന്!ചെറിയൊരു പൂജ്യം,നന്നേ ചെറിയ ഒരൊന്ന്,രണ്ട് ചെറുതായ ചരിഞ്ഞ ഒന്നുകൾ…അവളാണ്.ആ ചരിഞ്ഞ ഒന്നുകൾ കൈകളാണ്.അതിലൊരെണ്ണം അല്പം വളച്ച്,അച്ഛന്റെ കയ്യോട് ചേർത്തുവെച്ചു.അവളുടെ വിരൽ, അച്ഛന്റെകൈയ്യകത്ത്ചൂടോടെ പിടിച്ചിരിക്കുന്നു.എന്തിനെന്നോ?അതങ്ങനെയാണ്…വെറും വിരലുകളുടെ കൂട്ടിമുട്ടലുകളല്ലത്.ജീവന്റെ ജനിതകക്കോണിയിൽപറ്റിപ്പിടിച്ചിരിക്കുന്ന,നിശ്ശബ്ദ ഉടമ്പടിയുടെഏറ്റവും ശുദ്ധമായ പരിച്ഛേദം.മുഷിഞ്ഞ യാത്രയുടെ കിതച്ചോട്ടത്തിനിടയിലുംഅഴിഞ്ഞുപോകാതെ,യാത്രയിലുടനീളംകൂടെവരുന്നത്…യാത്രയ്ക്കൊടുവിൽമിച്ചമാകുന്നതും! ജ്യോതിസ് പരവൂര്‍Continue Reading

പണ്ട് കുട്ടിക്കാലത്ത് ഞാനൂ ഒരു കുഞ്ഞാവ ആരുന്നു. നാലഞ്ച് വയസൊക്കെയുള്ളൊരു കുഞ്ഞാവ. പക്ഷേലേ ഞാനൂ നിങ്ങളെയൊന്നും പോലെ ചീച്ചീ കുഞ്ഞാവയൊന്നൂല്ലാരുന്നു. ഫയങ്കര അനുശരണയൊക്കെയുള്ള കുട്ട്യാരുന്ന്. ഞാനൂന് അന്നേ പയങ്കര സഹജീവി സ്നേഹാരുന്നു. സരളാമ്മ ഞാനൂന് കുടിച്ചാൻ തര്ന്ന പാല് ചെടിക്കൊക്കെ കൊടുത്ത്, കാക്കയ്ക്കൊക്കെ കൊടുത്ത് സ്നേഹിക്കുവാരുന്നു. പക്ഷേലെ അത് കണ്ടിട്ടേ സരളാമ്മ സഹജീവി സ്നേഹംള്ള ഞാനൂന്റെ ചന്തിക്കിട്ട് പിച്ചുവാര്ന്ന്. സരളാമ്മ ഗുണ്ടയാര്ന്ന് ഗുണ്ട.. ഞാനൂ വലുതായ് മദർ തെരേസ ആകണ്ടതാര്ന്ന്.Continue Reading

മലയാള സാഹിത്യത്തിന്റെ നവോത്ഥാനകാലത്ത്, പുരുഷാധിപത്യത്തിന്റെ ചങ്ങലകളെ അക്ഷരങ്ങളിലൂടെ വെല്ലുവിളിച്ച ധീരയായ എഴുത്തുകാരിയാണ് കെ. സരസ്വതിയമ്മ. സ്ത്രീകളുടെ സ്വാതന്ത്ര്യത്തിനും സമത്വത്തിനും വേണ്ടി അക്ഷരങ്ങളിലൂടെ അവർ നടത്തിയ ഒറ്റയാൾ പോരാട്ടം, കാലഘട്ടത്തിന്റെ പരിമിതികൾക്കിടയിലും പ്രകാശമാനമായിരുന്നു. അവരുടെ ജീവിതവും രചനകളും ഇന്നും പ്രചോദനമാണ് – ഒരു പ്രതിരോധത്തിന്റെ കഥയോർമ്മകൾ. ജനനവും ബാല്യകാലവും 1919 ഏപ്രിൽ 4-ന് തിരുവനന്തപുരത്തിനടുത്തുള്ള കുന്നപ്പുഴ ഗ്രാമത്തിലെ കിഴക്കേവീട്ടിൽ തറവാട്ടിൽ പത്മനാഭപിള്ളയുടെയും കാർത്യായനിയമ്മയുടെയും മൂന്നു പെൺമക്കളിൽ ഇളയവളായി സരസ്വതിയമ്മ ജനിച്ചു. ചേച്ചിമാർContinue Reading

ഒരുനാൾഇരുളിനെ വകഞ്ഞുമാറ്റിസൂര്യൻ ഉണർന്നെഴുന്നേൽക്കുമ്പോൾ,മുറിവ് തന്റെ നിലവിളിഅവസാനിപ്പിച്ചിട്ടുണ്ടാവും. അതേ വേദനയില്ല…അതേ നൊമ്പരമില്ല…അതേ കത്തലില്ല… ഓരോ ശ്വാസത്തിലും ഒരു നൂലിഴ,ഓരോ നിശ്വാസത്തിലും ഒരു കുഞ്ഞു തുന്നൽഹൃദയമുറിവുകൾമെല്ലെ തുന്നിച്ചേർക്കുകയാണ്. ചിന്നഭിന്നമായ് ചിതറിത്തെറിച്ച കഷണങ്ങൾകൂട്ടിയോജിപ്പിക്കുകയാണ്.നീലിച്ചയിടങ്ങളിലെ തുന്നൽപ്പാടുകളിൽജീവൻ്റെ വള്ളികൾ തളിർക്കേണ്ടതുണ്ട്,വസന്തത്തെ വരവേൽക്കേണ്ടതുണ്ട്!Continue Reading

അതിവിദൂരതയിലെങ്ങോ കൊതിപ്പിച്ചു കടന്നുകളഞ്ഞൊരു കനവുപോലെ “മധുര”!അമ്മയുടെ മണം മാറാത്ത തത്തപ്പച്ച നിറമുള്ള കാഞ്ചീപുരംപട്ട്, വേണിച്ചിത്തിയുടെ കരവിരുതിൽ പട്ടുപാവാടയായപ്പോൾ അമ്മയെപുതച്ചപോലെ. വാക്കുകളാൽ പ്രകടിപ്പിക്കുവാനാവാത്ത ഉള്ളിലെ വികാരങ്ങൾ മിഴികൾ പറയാൻ തുടങ്ങിയപ്പോളാവണം പാട്ടിമ്മ ചേർത്തുപിടിച്ചു പറഞ്ഞത് “ലക്ഷണമാരുക്ക് അംബാൾ മാതിരി”. നിറഞ്ഞസന്തോഷത്തോടെ ഓടി പത്രം വായിച്ചുകൊണ്ടിരുന്ന അപ്പായുടെ മുന്നിൽ ചെന്നുനിന്ന് കൊഞ്ചിക്കൊണ്ട് ചോദിച്ചു ” കൊഞ്ചം ഇങ്കെ പാരേ, നല്ലാരുക്കയാന്ന് ?” ” ഉം .. എന്ന് മൂളലിനൊപ്പം ഒരു ചേർത്തുപിടുത്തവും അതായിരുന്നുContinue Reading