March 2022 (Page 3)

മുള്ളുവേലി കെട്ടാനുള്ള പണിക്കു ചെന്നപ്പോഴാണ് രാജൻ സുമതിയെ കണ്ടത്. പണിക്കിടയിൽ സുമതിയെ സദാചാരത്തിന്റെ വേലിചാടിക്കാൻ രാജൻ ഒന്നിലധികം തവണ നോക്കിയെങ്കിലും നടന്നില്ല. അവളുടെ സ്വഭാവദൃഢതയിൽ മതിപ്പു തോന്നിയതോടെ അവളെയങ്ങു കെട്ടാൻ ഉറപ്പിച്ചു. സുമതിയുടെ മുത്തശ്ശിയാണ് വേലി കെട്ടുന്നതിന് ആളെ അന്വേഷിച്ചത്. നാട്ടിൽ ആളില്ലാത്തതു കൊണ്ടാണ് പുനലൂരു നിന്നു രാജൻ എത്തേണ്ടി വന്നത്. സുമതിയെ പെണ്ണു ചോദിക്കുന്നതിനു മുൻപ് രാജൻ വീടും പറമ്പും നന്നായി നോക്കി. വീടു കൊള്ളില്ല. അതു പൊളിച്ചുContinue Reading

”ഇതുവരെ കേറീല്യേ…എത്രയാ ടോക്കൺ നമ്പർ ?” അപ്രതീക്ഷിതമായ ചോദ്യം ഞെട്ടിച്ച അവസ്ഥ മാറിക്കിട്ടാൻ അല്പനിമിഷങ്ങൾ എടുത്തു. വായിച്ചുകൊണ്ടിരുന്ന പുസ്തകം മടക്കി ചോദ്യത്തിന്റെ ഉറവിടം തിരഞ്ഞ കണ്ണുകൾ അവസാനിച്ചത് ആ നീലക്കണ്ണുകളിലായിരുന്നു. ചെമ്പന്മുടിക്കാരിയുടെ ചുരുണ്ട ഇടതൂർന്ന മുടിയിഴകൾ കാറ്റിനോട് പ്രണയം പങ്കുവയ്ക്കുന്നുണ്ട്. തേനിറ്റു വീഴുമെന്ന് തോന്നിക്കുന്ന ചായം തേയ്ക്കാത്ത ചുവന്ന അധരപുടങ്ങളിൽ തോൽപ്പിച്ചേ എന്ന് വിളിച്ചു പറയുന്ന പതിവ് പുഞ്ചിരി .. ”ആഹാ, നീയിങ്ങു പോന്നോ ? ബ്രേക്ഫാസ്റ്റ് റെഡി ആക്കിയിരുന്നോ?Continue Reading

അരിക്കാടി എന്ന പേരിൽ ഒരു സ്ഥലം സത്യമായും ഉണ്ടാവുമെന്ന് രമേശൻവിദ്യാധരൻ കരുതിയതേ ഇല്ല. അംബികാസുതൻ മാങ്ങാടിന്റെ പുസ്തകം കയ്യിൽകിട്ടുന്നതുവരെ ‘എൻമകജെ ‘ എന്നൊരു സ്ഥലനാമം നമ്മുടെ നാട്ടിൽ ഉണ്ടാവുമെന്ന്ഊഹിക്കാതിരുന്നത് കൊണ്ട് അയാൾക്കതിൽ അത്ഭുതമൊന്നും തോന്നിയില്ല.കറുത്ത പോളിസ്റ്റർ പാന്റ്സും വെളുത്ത പോളിസ്റ്റർ ഷർട്ടുമാണയാൾധരിച്ചിരുന്നത്. വേണ്ടി വന്നാൽ ഒരു ജോഡി കൂടി കരുതാൻ പാങ്ങില്ലാത്തതുകൊണ്ടല്ല, അവിടത്തെ അന്തേവാസിനികൾ അടിച്ചു മാറ്റുമോ എന്നഭയം കൊണ്ടുമല്ല, സഹജമായ ലാളിത്യവും മിതത്വവും കൊണ്ട് വേണ്ടെന്നുവച്ചതാണ്. തോളിൽ തൂക്കാനാവുന്നContinue Reading

തിരഞ്ഞെടുപ്പിൽ തോൽക്കുമ്പോൾ അതിനു പലകാരണങ്ങൾ പലരും പല വിധത്തിൽ കാണും. അതിൽ ഒന്ന് വ്യക്തികളെ(നേതാക്കളേയും ഉപദേശകരെയുമൊക്കെ) ടാർഗറ്റ് ചെയ്തുള്ള വിശകലനമോ ട്രോളോ ഒക്കെയാണ്. അതൊക്ക പെട്ടെന്നുള്ള scapegoat കളെ കണ്ടുപിടിക്കുന്ന തരം പ്രതികരണങ്ങളായാണ് കാണുന്നത്. കോൺഗ്രസ്സ് എന്ന പാർട്ടി നേരിടുന്ന വെല്ലുവിളികൾ പ്രത്യയ ശാസ്ത്ര പരമായും, ചരിത്രപരമായും, ഘടനാപരമായും, സംഘടനാസംസ്കാരപരമായും നേതൃത്വ ശീലങ്ങൾ (leadership behavior) ഉൾപ്പെടെയുള്ള പലതലങ്ങളിലും വിശകലനം ചെയ്തില്ലങ്കിൽ, we would be barking at theContinue Reading

ഒൻപത് കഥകളാണ് മുഖ്യധാരയിലെ പ്രധാനപ്പെട്ട നാലു വാരികകളിൽ ഈയാഴ്ച പ്രസിദ്ധീകരിച്ചു വന്നത്. മാതൃഭൂമിയിൽ അഞ്ചു കഥകളുണ്ട്. അഷ്ടമൂർത്തിയുടെ ‘ഓലച്ചൂട്ടിന്റെ വെളിച്ച’മാണ് ആദ്യത്തേത്. തന്റെ അനുഭവ പരിജ്ഞാനം കൊണ്ട് മാത്രം ഒരു വിവരണത്തെ കഥയാക്കി മാറ്റി എന്നു പറയാം. ഒരു പ്രേതകഥ. ഓലച്ചൂട്ടിന്റെ നൊസ്റ്റാൾജിയ മാറ്റി നിർത്തിയാൽ, പല കുറി കേട്ട പ്രേത കഥയുടെ, വലിയ മാറ്റമില്ലാത്ത ആവർത്തനം. ഒഴുക്കോടെ വായിച്ചു പോകാം എന്ന് മാത്രം. ആ ഒഴുക്ക്, കഥയുടെ ആകെത്തുകയെContinue Reading