CINEMA (Page 4)

“ജീവിതത്തെ ചിത്രീകരിക്കാത്ത ഒരു കലയല്ല സിനിമ. കലയ്ക്കും ജീവിതത്തിനും ഇടയിലുള്ള ഒന്നാണത്. ചിത്രകലയിൽ നിന്നും സാഹിത്യത്തിൽ നിന്നും വ്യത്യസ്തമായി അത് ജീവിതത്തിലേക്ക് നൽകുകയും ജീവിതത്തിൽ നിന്നും എടുക്കുകയും ചെയ്യുന്നുണ്ട്. എന്റെ സിനിമകളിൽ ഞാൻ ഈ പദ്ധതിയാണ് അവലംബിക്കുന്നത്”:- ഗൊദാർദ് ലോകത്താകമാനം സ്വാധീനം ചെലുത്തിയ, നവതരംഗ സംവിധായകനായി അറിയപ്പെടുന്ന ഴാങ്ങ് ലുക്ക് ഗൊദാർദ് അരങ്ങൊഴിഞ്ഞപ്പോൾ ഫ്രാൻസ് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ പറഞ്ഞത് ഫ്രാൻസിന് നഷ്ടപ്പെട്ടത് ഒരു ദേശീയ നിധിയാണെന്നാണ്. എന്നാൽ അത്Continue Reading

“ന്നാ താൻ കേസ് കൊട്” ഒരു ക്ലാസിക് സറ്റയർ “വെറുമൊരു മോഷ്ടാവായൊരെന്നെ കള്ളനെന്ന് വിളിച്ചില്ലേ..” അയ്യപ്പപ്പണിക്കരുടെ ‘മോഷണം’ എന്ന പ്രശസ്തമായ കവിത ആരംഭിക്കുന്നത് ഇങ്ങനെയാണ്. മോഷ്ടാവും, കള്ളനും തമ്മിൽ എന്ത് വ്യത്യാസമുള്ളത് കൊണ്ടാകും ഈ ചോദ്യമുന്നയിക്കുന്ന മോഷ്ടാവിന് കള്ളനെന്ന വിളിയിൽ അപകർഷതയും ആത്മനിന്ദയും തോന്നിയത്…? ഉത്തരം അടുത്ത വരികളിൽ ഇങ്ങനെ വ്യക്തമാക്കപ്പെടുന്നുണ്ട്.. “തുണി മോഷ്ടിച്ചതു കാണുന്നവരുടെ നാണം കാക്കാനായിരുന്നല്ലോ..കോഴിയെ മോഷ്ടിച്ചെങ്കിലതേ അത് പൊരിച്ചു തിന്നാനായിരുന്നല്ലോ..” പശുവിനെ മോഷ്ടിച്ചത് പാലുകുടിക്കാനായിരുന്നുവെന്നും, കോഴിയിറച്ചിയുംContinue Reading

സാഹിത്യ സൃഷ്ടികൾക്ക് ഏറ്റവും മികച്ച ദൃശ്യഭാഷ്യം സമ്മാനിച്ച സംവിധായകൻ.. ഭാഷാപരമായ അതിർത്തികളെയെല്ലാം മറി കടന്ന് കൊണ്ട് ആറോളം ഭാഷാ സിനിമകളിൽ സംവിധാനമികവ് അറിയിച്ച അതുല്യ പ്രതിഭ..വിട വാങ്ങിയത് മലയാള സിനിമയുടെ മറ്റൊരു ഇതിഹാസം കൂടിയാണ്. കമൽ ഹാസനും മമ്മുട്ടിയും സുരേഷ് ഗോപിയുമടക്കമുള്ള താരങ്ങൾ ആദ്യമായി വെള്ളിത്തിരയിൽ മുഖം കാണിച്ചത് കെ. എസ് സേതുമാധവൻ സിനിമകളിലൂടെയായിരുന്നു.. 1962ൽ കെ.എസ് സേതുമാധവന്റെ ‘കണ്ണും കരളും’ സിനിമയിൽ സത്യൻ മാഷിന്റെ മകനായിട്ടായിരുന്നു കമൽ ഹാസൻContinue Reading

ലോകത്തെവിടെയായാലും സ്ത്രീകളുടെ കഥ പറയുമ്പോൾ ഒരേ ഭാഷയായിരിക്കും. അവരുടെ ദൃശ്യാവിഷ്കാരത്തിന് ഒരേ നിറവുമായിരിക്കും. നിസ്സഹായത , പീഡനം, സ്വാതന്ത്ര്യമില്ലായ്മ, അവഗണന… അങ്ങനെ കുറേ ദുരിതക്കടലുകൾ നീന്തിയ കഥ പറയാനുണ്ടാവും അതിജീവിച്ച പെൺ മനസ്സുകൾക്ക്. ഹിന്ദി, പേർഷ്യൻ , പോളിഷ്, ഗുജറാത്തി എന്നീ ഭാഷകളിലെ നാലു സ്ത്രീപക്ഷ സിനിമകൾ കണ്ട് നോക്കാം. അവരുടെ ജീവിതം കാണാം…. 1 പാർച്ചെഡ് (2016) സംവിധാനം : ലീന യാദവ് ഭാഷ : ഹിന്ദി ലീനContinue Reading

തലമുറകള്‍ കൈമാറി താഴേയ്ക്കു വരുന്ന കഥകള്‍ ഓരോ പുതുജന്മങ്ങള്‍ക്കും വിസ്മയങ്ങളാണുണ്ടാക്കുന്നത്. മദ്ധ്യ-തെക്കന്‍ തിരുവിതാം‌കൂറില്‍ നിന്നു വയനാടിനും ചുറ്റുവട്ടങ്ങളിലേയ്ക്കും കുടിയേറിയവര്‍ക്ക് കഥകളുടെ ക്ഷണനേരത്തേയ്ക്കുള്ള വെടിവട്ടങ്ങള്‍ മാത്രമായിരുന്നു പണിത്തിരക്കുകള്‍ക്കിടയില്‍ ആശ്വാസം പകര്‍ന്നിരുന്നത്. മാനസികോല്ലാസങ്ങള്‍ക്ക് ഇടവേളകള്‍ കൊടുക്കാനില്ലാത്തത്ര തിരക്കില്‍ അവര്‍ പണിയെടുത്തുകയറുകയായിരുന്നു. ഒരുവശത്ത് കൊടും കാടുകളില്‍ നിന്നിറങ്ങിവരുന്ന മൃഗങ്ങളുണ്ടാക്കുന്ന ഭീതിയും കൃഷിനാശങ്ങളും. മറുവശത്ത് പൂജ്യങ്ങളില്‍ നിന്നാരംഭിച്ച ജീവിതങ്ങള്‍ക്ക് താങ്ങും തണലും നല്‍കി പച്ചപിടിപ്പിക്കാനുള്ള നെട്ടോട്ടങ്ങള്‍. അതിനിടയില്‍ അവര്‍ നന്മകള്‍ പരസ്പരം പങ്കുവച്ചു. അറിഞ്ഞും അറിയാതെയുമായിContinue Reading