LITERATURE (Page 21)

ഏ ഇ ഒ വിസിറ്റും തത്രപ്പാടുംസർക്കാർ സ്‌കൂളിൽ ജോലി കിട്ടും മുൻപ് കേളുമാഷ് കുറച്ചുകാലം വീടിനടുത്തുള്ള എയ്ഡഡ് യു.പി സ്‌കൂളിൽ അധ്യാപകനായിരുന്നു. അന്നത്തെ പതിനായിരം ഉറുപ്യ കൊടുത്താണ് മാഷ് അവിടെ ചേർന്നതെങ്കിലും അതത്ര ഉറച്ച സീറ്റായിരുന്നില്ല. എപ്പോഴും തെറിക്കാവുന്ന ജോലി. ഡിവിഷൻ ഫാൾ. അക്കാര്യം മാഷ് ഹെഡ്മാസ്റ്റർ മൊയ്‌തുവിനോട് ചർച്ച ചെയ്തപ്പോൾ മൂപ്പർ ഒരൊറ്റ പ്രഖ്യാപനം. “കേളുമാശേ ഇങ്ങള് അക്കാര്യത്തിൽ തീരെ ബെശമിക്കണ്ട. ഇങ്ങളെ സീറ്റ് ഇമ്മക്ക് ഉറപ്പിക്കാന്ന്.” മൊയ്‌തുContinue Reading

“ജീവിതത്തിന്റെ താളം തെറ്റാൻ ഒരു നിമിഷമോ, ഒരു സംഭവമോ അതോ ഒരു വ്യക്തിയോ മതി. ഒരു വാക്കായോ, ഒരു നോക്കായോ മാറ്റങ്ങൾ പെട്ടെന്നു വരാം…. ഓ, മിസ്റ്റർ മാത്യൂസ് നിങ്ങളായിരുന്നോ?”കോപാകുലനായി കാണപ്പെട്ട അന്റോണിയോ, വർഷങ്ങളിലൂടെ ആർജിച്ച തപ:ശക്തിയുള്ള, മുൻകോപിയായ ദുർവാസാവിനെപ്പോലെ വാതിൽ തുറന്നു. അയാൾ തന്നെ ശപിച്ചതായി മാത്യൂസിനു തോന്നി. ഒരു വെള്ളിടികൊണ്ടപോലെ തരിച്ചുപോയ അയാളെ നോക്കി അന്റോണിയോ തന്റെ നീണ്ട വെള്ളത്താടി ഒന്ന് തടവി. പിന്നീട് അയാളെ മെല്ലെContinue Reading

വി എം മൃദുലിന്‍റെ ആദ്യ കഥാസമാഹരമായ ‘ കുളെ ’ യിലെ കഥകൾ പ്രമേയത്തിലും ആഖ്യാനത്തിലും വേറിട്ട് നിൽക്കുന്നു. ‘ മരിച്ച വീട്ടിലെ മൂന്നുപേർ ’ എന്ന കഥയിൽ നമ്മുടെ സദാചാരബോധത്തെ പൊളിച്ചടുക്കുന്നു. “ഗന്ധപ്പുല്ലുകളുടെ പച്ചമണം അവിടമാകെ നിറഞ്ഞുനിന്നിരുന്നു. വെളിച്ചത്തിലേക്ക് കസേരയും ടാർപോളിനുമൊക്കെയായി.വണ്ടി പിന്നെയും ഇറങ്ങിവന്നു. മൂന്നു കാമുകന്മാരും ഉത്സാഹത്തോടെ അതെല്ലാമിറക്കി, പന്തല് കെട്ടാൻ ഡിന്നർ സെറ്റുകാരനെ സഹായിച്ചു. അകത്തെ ജനാല തുറന്ന് ഭർത്താവ് അവരെ നോക്കിനിന്നു. കസേരകൾ അവിടവിടെയായിContinue Reading

അങ്ങനെ നാല്പത്തിയൊന്നാമത്തെ ദിവസവും ഭാരതി ദുർനടപ്പുപേക്ഷിക്കാൻ തീരുമാനം കൈക്കൊണ്ടു.പണികഴിഞ്ഞെത്തിയ ഭർത്താവിന്റെകള്ള് കെട്ടിയ തെറിപെറുക്കികലത്തിലിട്ട്‌ വേവിച്ചു.കാലത്ത് പിടിച്ചുവെച്ചകുഞ്ഞുങ്ങളുടെ കണ്ണീര് ചേർത്ത്വേവിച്ച് വിളമ്പി വെച്ചു. തിന്നിട്ടങ്ങേരു വന്ന നേരത്ത്അരിക്കലത്തിൽ അടച്ചു വെച്ചിരുന്നപത്തിന്റെ മൂന്ന് തുട്ടെടുത്ത്,കാലിൽ തൊട്ട് നമസ്കരിച്ചു. തൊഴി വാങ്ങാൻ കുനിഞ്ഞുകൊടുത്തു..നരച്ചു കൊരച്ച് കക്ഷം കീറിയനാറ്റനൈറ്റി ഊരിക്കൊടുത്തു.നായേ എന്ന നല്ല വാക്കോടയാൾകരണം രണ്ടും അടിച്ചു ലാളിച്ചു.അന്നും, അരനിമിഷം കൊണ്ട്ആണെന്ന് തെളിയിച്ചു. അറിയാതൊരുമ്മം കിട്ടാൻ ഭാരതിഅടുത്ത പകലും ദുർനടപ്പിനിറങ്ങി..അങ്ങനെ…നാല്പത്തി രണ്ടാമത്തെ ദിവസവും ഭാരതി!Continue Reading

ഡോണൾഡ് ട്രമ്പിന്റെ വലംകൈയും വിശ്വസ്തനും അടുത്ത അനുയായിയും ആയ ചാർളി കിർക്, തന്റെ ആശയങ്ങൾ ആരാധകരോട് വിശദീകരിക്കുകയും അതിനുവേണ്ടി നിലകൊള്ളാനും പ്രവർത്തിക്കാനും ആഹ്വാനം ചെയ്യുകയും ചെയ്യുന്ന വേദിയിൽ വെടിവെച്ചു വീഴ്ത്തപ്പെട്ടത് ആ സമൂഹത്തിൽ ആഘാതതരംഗങ്ങൾ സൃഷ്ടിച്ചിരിക്കുകയാണ്. പൗരന്മാർക്ക് ആത്മരക്ഷക്കുവേണ്ടി തോക്ക് കൈവശം വെയ്ക്കാം എന്ന ആശയത്തിന്റെ വക്താവാണ് അവിടെ ഒരു തോക്ക്ധാരിയാൽ കൊല്ലപ്പെട്ടത്. കൊലപാതകി ഒരു ഡെമോക്രാറ്റ് ആയിരുന്നില്ല, കറുത്ത വർഗ്ഗക്കാരൻ ആയിരുന്നില്ല, നിറമുള്ളവനും ആയിരുന്നില്ല. കിർക്കിന്റെ ട്രാൻസ് വിരുദ്ധContinue Reading