ഒറ്റമുണ്ട്
കാത്തിരിക്കുന്നില്ലഎപ്പോൾ എത്തുമെന്നറിയില്ലസ്വപ്നങ്ങൾക്ക് മുകളിൽകയറി, നിറംകൊടുക്കുമ്പോഴോഅല്ലെങ്കിൽപ്രാരാബ്ധങ്ങൾനുള്ളിപ്പെറുക്കിയയാത്രയിലാകാം. അതുമല്ലെങ്കിൽകണക്കുകൂട്ടലുകൾക്കപ്പുറംഇടയിലെപ്പോഴെങ്കിലുംഅവൻ വന്നു മടങ്ങുമ്പോൾഎന്നെ കണ്ടുമുട്ടുന്നസുഹൃത്തേ,പരിചയമില്ലെങ്കിലുംഎന്റെ വേഷങ്ങളുടെനിറങ്ങൾ പടർന്നഎന്റെ ഉടുമുണ്ട് കൊണ്ട്പുതപ്പിക്കുക അതിൽവേദനകൾ തുടച്ചകറയുണ്ട്പെയ്തു തോരാത്തകണ്ണിലെ നനവുംഉള്ളു തിളച്ചൂറിയഉപ്പിന്റെ നീറ്റലുമുണ്ട് തോറ്റുപോകാതിരിക്കാൻമുറുക്കിക്കെട്ടിയപാടുണ്ട്കോന്തലയിൽഓർമ്മകൾപൊതിഞ്ഞുകെട്ടിയവിശപ്പിന്റെ വിളിയുണ്ടാകാം സ്നേഹിച്ചുതോറ്റഹൃദയത്തിന്റെമുറിവിൽ നിന്നുംപൊടിഞ്ഞരക്തമുണ്ടാകും പരിഭവിക്കാതെനടന്ന വഴികളിൽതട്ടിക്കീറിഅരികു നഷ്ടപ്പെട്ടഒറ്റമുണ്ടിൽമറന്ന വഴികളുടെഓർമ്മകൾ പേറുന്നമണൽത്തരികൾ ഉണ്ടാകും അതുകൊണ്ട്മറ്റെന്ത് പുതച്ചാലുംഎനിക്ക് സ്വസ്ഥമായിഉറങ്ങാനാകില്ല മറ്റൊന്നുകൊണ്ടുംഎന്റെ നീളവും വീതിയുംഞാൻ മറന്നഎന്റെ മുഖവുംനിനക്ക്മറച്ചുവയ്ക്കാനാകില്ലഅതുകൊണ്ട്ആഗ്രഹങ്ങളുടെഅവസാനത്തെ വരിയിൽതെറ്റിയ അക്ഷരങ്ങളുടെവിലാപങ്ങൾക്കിടയിൽഈ ഒറ്റമുണ്ടും കൂടിചേർത്തുവയ്ക്കുന്നു. കവര്‍: ജ്യോതിസ് പരവൂര്‍Continue Reading





















