LITERATURE (Page 20)

കാത്തിരിക്കുന്നില്ലഎപ്പോൾ എത്തുമെന്നറിയില്ലസ്വപ്നങ്ങൾക്ക് മുകളിൽകയറി, നിറംകൊടുക്കുമ്പോഴോഅല്ലെങ്കിൽപ്രാരാബ്ധങ്ങൾനുള്ളിപ്പെറുക്കിയയാത്രയിലാകാം. അതുമല്ലെങ്കിൽകണക്കുകൂട്ടലുകൾക്കപ്പുറംഇടയിലെപ്പോഴെങ്കിലുംഅവൻ വന്നു മടങ്ങുമ്പോൾഎന്നെ കണ്ടുമുട്ടുന്നസുഹൃത്തേ,പരിചയമില്ലെങ്കിലുംഎന്റെ വേഷങ്ങളുടെനിറങ്ങൾ പടർന്നഎന്റെ ഉടുമുണ്ട് കൊണ്ട്പുതപ്പിക്കുക അതിൽവേദനകൾ തുടച്ചകറയുണ്ട്പെയ്തു തോരാത്തകണ്ണിലെ നനവുംഉള്ളു തിളച്ചൂറിയഉപ്പിന്റെ നീറ്റലുമുണ്ട് തോറ്റുപോകാതിരിക്കാൻമുറുക്കിക്കെട്ടിയപാടുണ്ട്കോന്തലയിൽഓർമ്മകൾപൊതിഞ്ഞുകെട്ടിയവിശപ്പിന്റെ വിളിയുണ്ടാകാം സ്നേഹിച്ചുതോറ്റഹൃദയത്തിന്റെമുറിവിൽ നിന്നുംപൊടിഞ്ഞരക്തമുണ്ടാകും പരിഭവിക്കാതെനടന്ന വഴികളിൽതട്ടിക്കീറിഅരികു നഷ്ടപ്പെട്ടഒറ്റമുണ്ടിൽമറന്ന വഴികളുടെഓർമ്മകൾ പേറുന്നമണൽത്തരികൾ ഉണ്ടാകും അതുകൊണ്ട്മറ്റെന്ത് പുതച്ചാലുംഎനിക്ക് സ്വസ്ഥമായിഉറങ്ങാനാകില്ല മറ്റൊന്നുകൊണ്ടുംഎന്റെ നീളവും വീതിയുംഞാൻ മറന്നഎന്റെ മുഖവുംനിനക്ക്മറച്ചുവയ്ക്കാനാകില്ലഅതുകൊണ്ട്ആഗ്രഹങ്ങളുടെഅവസാനത്തെ വരിയിൽതെറ്റിയ അക്ഷരങ്ങളുടെവിലാപങ്ങൾക്കിടയിൽഈ ഒറ്റമുണ്ടും കൂടിചേർത്തുവയ്ക്കുന്നു. കവര്‍: ജ്യോതിസ് പരവൂര്‍Continue Reading

യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നേതൃത്വത്തിലും ഈജിപ്ഷ്യൻ പ്രസിഡന്റ് അബ്ദുൽ ഫത്താഹ് എൽ-സിസിയുടെ സംയുക്ത അധ്യക്ഷതയിലും ഈജിപ്തിലെ ഷാം എൽ-ഷെയ്ക്കിൽ നടന്ന ഗാസ സമാധാന ഉച്ചകോടിയും (Gaza Peace Meet), അതിനു പിന്നാലെയുണ്ടായ ഹമാസ്-ഇസ്രായേൽ കരാറും പശ്ചിമേഷ്യൻ രാഷ്ട്രീയത്തിൽ ഒരു പുതിയ വഴിത്തിരിവായി കണക്കാക്കപ്പെടുന്നു. യുഎസ്, ഈജിപ്ത്, ഖത്തർ, തുർക്കി എന്നീ രാജ്യങ്ങളാണ് ഈ ചർച്ചകൾക്ക് മധ്യസ്ഥത വഹിച്ചത്. എല്ലാ ബന്ദികളെയും മോചിപ്പിക്കാനുള്ള ഹമാസിന്റെയും, അതിന് പകരമായി തങ്ങൾ പിടിച്ചുകൊണ്ടുപോയContinue Reading

വൃദ്ധൻ്റെ വിറയാർന്ന വിരലുകൾ ദുർബലമായും, നരച്ച കണ്ണുകൾ ധൃതിപ്പെട്ടും പഴയരജിസ്റ്ററിലെ വരികൾക്കിടയിലൂടെ സഞ്ചരിച്ചുകൊണ്ടിരുന്നു. ഒന്നുരണ്ടു രജിസ്റ്ററുകൾ കൂടി അയാൾക്ക് മുന്നിലെ മേശമേൽ ഇട്ട് പ്രീതി എന്നെ നോക്കി. ശബ്ദം കേട്ടു ഞെട്ടി തല പൊന്തിച്ച് അവളെയും എന്നെയും മാറിമാറിനോക്കുന്ന കണ്ണുകളിൽ ശൂന്യത നിറഞ്ഞു. പതിറ്റാണ്ടുകളുടെ പഴക്കമുള്ള ബുക്കുകളിൽ നിന്നുയർന്ന പൊടിപടലങ്ങൾ പ്രകാശത്തിൽ പാറിനടന്ന് വിചിത്രമായ രൂപങ്ങൾ സൃഷ്ടിച്ചു. അപ്പോൾ അയാളും രജിസ്റ്ററും ഏതോ പുരാതനകാലഘട്ടത്തിൽ നിന്നിറങ്ങി വന്നതുപോലെ കാണപ്പെട്ടു. വരContinue Reading

വായനശാലയും ബഡായിയുംഒഴിവ് ദിവസങ്ങളിൽ കേളുമാഷിന്‍റെ താല്പര്യം ലൈബ്രറിയിൽ പോകാനാണ്. മാഷിന്‍റെ വീടിനടുത്താണ് സ്വാതന്ത്ര്യ സമരസേനാനി കുഞ്ഞിക്കണാരൻ സ്മാരക ലൈബ്രറി. രാവിലെ പത്ത് മണിക്ക് തന്നെ മൂപ്പർ അവിടെ ഹാജരാവും. കേളുമാഷുടെ ശിഷ്യരും അന്നാട്ടിലെ ചില രാഷ്ടീയക്കാരും വിദ്യാർത്ഥികളും പല മേഖലകളിൽ നിന്നും റിട്ടയർ ചെയ്തവരും അവിടെ നേരത്തെതന്നെ വന്നെത്തും. പത്രവായനയും തുടർ സംവാദവുമാണ് വരുന്നവരുടെ താല്പര്യം. വര: പ്രസാദ്‌ കാനാത്തുങ്കല്‍ എല്ലാവരും പത്രത്തിൽ തല കുമ്പിട്ട് ആഴമേറിയ വായനയിൽ മുഴുകുമ്പോൾContinue Reading

ആർ‌ എസ്‌ എസ് അതിന്റെ ശതാബ്ദി ആഘോഷിക്കുകയാണ്. പ്രധാനമന്ത്രി ഉൾപ്പെടെയുള്ള പ്രമുഖ വ്യക്തിത്വങ്ങൾ ആർ എസ്സ് എസ്സിന്റെ അപദാനങ്ങൾ പാടി നടന്ന ദിവസങ്ങളാണ് കടന്നുപോയത്. എന്നാൽ അതിന്റെ സ്ഥാപനത്തിന്റെ പശ്ചാത്തലം എന്തായിരുന്നു? അതിന്റെ ആശയങ്ങളുടെ ഉറവിടം എന്താണ്? ഇത് മനസ്സിലാക്കിയാൽ, 100 വർഷത്തെ അവരുടെ യാത്രയുടെ ഉള്ളുകള്ളികൾ മനസ്സിലാക്കാൻ സാധിക്കും. 1885 ൽ ആണ് W.O. Hume എന്ന ബ്രിട്ടീഷുകാരന്റെ നേതൃത്വത്തിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് സ്ഥാപിതമാവുന്നത്. അധികം താമസിയാതെContinue Reading