LITERATURE (Page 22)

അങ്ങനെ രാവായി.ഇരുട്ടായി.കടല്‍വെള്ളം നുരഞ്ഞ നാട്ടുവെളിച്ചത്തില്‍കരയായി.കരമണലിലെങ്ങുമേ പോകാനില്ലാതെഅങ്ങനെയായി.വരാത്ത കപ്പലായി.ജോലിയും കൂലിയുമില്ലാത്തകേരളീയ യുവാവായി.എന്നായാലുമൊരു ദിവസംകടല്‍ കടക്കുമെന്നായി.എണ്ണ കുഴിച്ചെടുക്കുംഗള്‍ഫ് നാടുകളിലേക്കുള്ളയാത്രയോര്‍ത്തിരിപ്പായി.മയക്കമായി. ഇരുട്ടിന് ബോധോദയം വന്നപോലെനിലാവായി.കരയ്ക്കും കടലിനുംബോധോദയമായിവെളിച്ചമായി.വെളിച്ചത്തിന്‍റെകൊഴിച്ചിട്ട തൂവലുകളെന്ന്നിഴലുകളായി.നിഴലുകള്‍ക്കിടയില്‍ നിന്ന്ആരോ നിലവിളിയായി. ആ നിലവിളിയാണ്വിമാനത്തിലാദ്യമായി കയറിയപ്പോള്‍കേട്ടത്.വിമാനത്തില്‍ നിന്ന്ദോഹയിലിറങ്ങിയപ്പോള്‍ കേട്ടത്.പ്രവാസവര്‍ഷങ്ങളിലത്രയും കേട്ടത്. മണൽദേശങ്ങളിൽ നിന്ന്അവസാനമായി നാട്ടിലേക്ക് തിരിച്ചപ്പോള്‍ഉണ്ടായില്ല ആ നിലവിളി.അത്രയും ശാന്തമായിരുന്നുമടക്കം. നാട്ടിലെ കടപ്പുറത്തെപഞ്ചായത്തു ശ്മശാനത്തില്‍ശാന്തമായി കിടക്കുമ്പോള്‍കാറ്റിന്‍റെ തഴുകല്‍കടലിന്‍റെയാരവംനിലാവിന്‍റെ ബോധോദയംപിന്നെ ദ്രവിച്ചിട്ടുമവസാനിക്കാത്തഇരുട്ട്. അങ്ങനെ രാവായി.Continue Reading

വീട്ടിലെ മുതിർന്നവർക്കിടയിൽ നിന്ന് ‘ചെമ്മീൻ’ എന്നവിഖ്യാത സിനിമയിലെ പരീക്കുട്ടിയുടെ സംഭാഷണങ്ങൾ അതേപടി ആരോ അനുകരിക ച്ചത് കുട്ടിക്കാലത്ത് ഞാൻ കേട്ടതാണ് മധുവെന്ന വിശ്രുത നടനെ കേൾക്കുന്ന ആദ്യനിമിഷങ്ങൾ! അന്നെനിക്ക് എട്ടോ ഒന്പതോ വയസ്സ് പ്രായം. മിമിക്രി എന്ന കലാരൂപം അന്ന് ഉണ്ടായിരുന്നോ എന്നറിയില്ല. പക്ഷെ ചെമ്മീനിലെ പരീക്കുട്ടിയെ നടന്‍റെ അതേ മാനറിസത്തോടെ പ്രണയ പാരവശ്യം കഴിയുന്നവിധം നെഞ്ചിലേറ്റിയാണ് അയാൾ അനുകരിച്ചത്. മധുവിന്റെ പരീക്കുട്ടി എന്നവർ പലവട്ടം പറയുന്നത് ഞാൻ കേൾക്കുന്നുണ്ട്.Continue Reading

Hurrying through the park at noonI noticed that mansitting on one of the benches.Like he was saying goodbye to someonehe kept waving his raised hand –a visibly tired young man. He looked even more weary, as if,after someone dear just took leave.At whom is he waving his hand?I too lookedContinue Reading

1. വെല്ലുവിളി കറൻ്റ് കമ്പിയിൽതൊട്ടിരുന്ന്കൊക്കുകളുരുമ്മിപ്രണയിക്കുന്നരണ്ട് കുരുവികളെനോക്കൂ.മരണത്തെപ്പോലുംവെല്ലുവിളിക്കുന്നഈ ധൈര്യംപ്രണയിക്കുന്നവർക്കല്ലാതെമറ്റാർക്കുണ്ടാകും. 2. ഠോ തോക്കിനോടുള്ളഭയം പൊട്ടുന്നത്വെടിയുണ്ടയുടെമൂർച്ചയോകടുപ്പമോഓർത്തല്ല.വെടിയേറ്റ്വീണയാളുടെപിടച്ചിലിൽപരന്നൊഴുകുന്നചോരയിൽഅതുച്ചത്തിൽപൊട്ടുന്നുഠോ. 3. സ്വകാര്യം കാറ്റ്മരത്തോട്എന്ത് രഹസ്യമാകുംപറഞ്ഞുകാണുക,ഒറ്റ ശ്വാസത്തിലത്ഇലകളൊക്കെയുംപൊഴിച്ചിരിക്കുന്നു. 4 രഹസ്യം ചിറകനക്കങ്ങളിൽതൂവലിൻ നിറംകൊണ്ട്ചിത്രങ്ങൾ വരയുന്നപക്ഷികൾ,വൈകുന്നേരങ്ങളിൽആകാശംമനോഹരമായചിത്രങ്ങളുടെക്യാൻവാസാക്കുന്നരഹസ്യംസൂക്ഷിക്കുന്നു.Continue Reading

കർക്കിടകത്തിൽ കോരിച്ചൊരിയുന്ന മഴ.രാവിലെ പത്ത് മണിക്കാണ് ശവസംസ്കാരം.ഇന്നലെ രാത്രി നാട്ടിൽ നിന്നാണ് വിവരം അറിഞ്ഞത് —രാജലക്ഷ്മിയുടെ മകൻ ശ്രീകാന്ത് (30) വാഹനാപകടത്തിൽ മരിച്ചു. രാജലക്ഷ്മി — എന്‍റെ ഏറ്റവും അടുത്ത കൂട്ടുകാരിയായിരുന്നു.അഞ്ച് വർഷം മുമ്പ് തുടങ്ങിയ, അമ്പത് വർഷം മുമ്പത്തെ സ്കൂൾ കൂട്ടുകാരുടെ വാട്ട്‌സാപ്പ് ഗ്രൂപ്പിൽ രാജിയെ ചേർക്കാൻ പലവട്ടം ശ്രമിച്ചു. വര: മധുസൂദനൻ അപ്പുറത്ത് “മോന്‍റെ കല്യാണം ആലോചിക്കണം” എന്നു പറഞ്ഞ് വിളിക്കാറുണ്ടായിരുന്നു. പിന്നീട് വിളികൾ കുറഞ്ഞു.ഒരു തവണContinue Reading