LITERATURE (Page 167)

ലോകം ഉറങ്ങുന്ന കാലത്ത് ഇന്ത്യയിൽ നിലനിന്നിരുന്ന നീതിസംഹിതയായ മനുസ്മൃതി പരിഗണിക്കാതെയാണ് ഇന്ത്യൻഭരണഘടനക്ക് രൂപം നൽകിയതെന്ന് ഭരണഘടനാ ശില്പി അംബേദ്കർക്കെതിരെ നിശിതമായ വിമർശനം ഉന്നയിച്ചവരാണ് സംഘപരിവാർ ആചാര്യന്മാർ.സ്‌ത്രീ എക്കാലത്തും പുരുഷന്റെ സംരക്ഷണത്തിൽ മാത്രം കഴിയേണ്ടവളാണെന്നും അവൾ ഒരിക്കലും സ്വാതന്ത്ര്യം അർഹിക്കുന്നില്ലെന്നും പ്രഖ്യാപിക്കുന്ന മനുസ്മൃതി ആധുനിക ഇന്ത്യയുടെ നിയമസംഹിതയാവണം എന്നു സ്വപ്നം കാണുന്നവരുമാണവർ. രാഷ്ട്രീയ സ്വയം സേവകരുടെ എല്ലാ പ്രവർത്തനങ്ങളിലും പഥസഞ്ചലനങ്ങളിലും സ്ത്രീകൾക്ക് ഭ്രഷ്ടു കല്പിക്കപ്പെട്ടിട്ടിരിക്കുന്നതിനു കാരണവും ഈ മനുസ്മൃതി ഭക്തിയാണ്.രാജ്യ ചരിത്രത്തിൽContinue Reading

  കോപ്പൻഹാഗെൻ തുറമുഖത്തിനടുത്തായി വെസ്റ്റെർവോൾഡ് എന്നു പേരുള്ള ഒരു തെരുവുണ്ട്; താരതമ്യേന പുതിയതെങ്കിലും ആൾപ്പെരുമാറ്റം കുറഞ്ഞ, വീതിയേറിയ ഒരു വഴി. വീടുകൾ വളരെ ചുരുക്കമായേ കാണാനുള്ളു, ഗ്യാസ് ലൈറ്റുകളും ചുരുക്കം, ആളുകളെ കാണാനില്ലെന്നുതന്നെ പറയാം. ഈ വേനല്ക്കാലത്തു പോലും അപൂർവ്വം ചിലരേ അവിടെ നടക്കാനിറങ്ങിയതായി കാണാനുള്ളു. എന്നെ അത്ഭുതപ്പെടുത്തിയതെന്നു പറയാവുന്നതൊന്ന് പോയ രാത്രിയിൽ ആ തെരുവിൽ വച്ചുണ്ടായി. ഞാൻ നടപ്പാതയിലൂടെ ഒന്നുരണ്ടു തവണ അങ്ങോട്ടുമിങ്ങോട്ടും നടന്നുകഴിഞ്ഞപ്പോഴാണ്‌, ഒരു സ്ത്രീ എനിക്കെതിരേContinue Reading

  അരാജകവാദം എന്നു കേൾക്കുമ്പോൾ പലർക്കും അതൊരു കുഴപ്പം പിടിച്ച സംഗതിയാണെന്ന് തോന്നും. യാതൊരു അച്ചടക്കവും പാലിക്കാത്ത, ഒരു ക്രമവും അംഗീകരിക്കാത്ത, കുത്തഴിഞ്ഞ ജീവിതം നയിക്കുന്ന ഒരു വിഭാഗമാണ് അരാജകവാദികൾ എന്നാണ് പലരുടെയും ധാരണ. എന്നാൽ നേരെ തിരിച്ചാണ് കാര്യങ്ങൾ പത്തൊൻപതാം നൂറ്റാണ്ടിൽ യൂറോപ്പിലാണ് സോഷ്യലിസ്റ്റ് ആശയങ്ങളുടെയും ലിബറലിസത്തിന്റെയും സംഗമത്തിലൂടെ നാമിന്ന് അറിയുന്ന അരാജകവാദം രൂപമെടുത്തത്. മനുഷ്യൻ മനുഷ്യനുമേലെ നടത്തുന്ന ചൂഷണത്തിന് അറുതി വരുത്തുകയെന്ന ലക്ഷ്യം തന്നെയാണ് അരാജകവാദികൾക്കും ഉള്ളത്.Continue Reading

നാണിക്കുട്ടിക്ക് അഞ്ച് ഭർത്താക്കൻമാരുണ്ടായിരുന്നു ഇട്ടിരാരിശ്ശൻ, ഇട്ടിക്കോരൻ, ഇട്ടിപ്പാച്ചു, ഇട്ടിക്കുഞ്ഞപ്പൻ ,ഇട്ടിക്കണ്ടപ്പൻ എന്നിങ്ങനെ പേരുകൾ. ഇട്ടിരാരിശ്ശൻ വലിയ പട്ടാങ്ങക്കാരനാണ്. സത്യമല്ലാതെ മറ്റൊന്നും പറയില്ല. ഇട്ടിക്കോരൻ ഒരു ഫയൽവാനായിരുന്നു. ഇട്ടിപ്പാച്ചു പേരുകേട്ട ഒരു പകിടകളിക്കാരൻ. മറ്റു രണ്ടെണ്ണത്തിനും പണിയൊന്നുമില്ല. അങ്ങനെയിരിക്കേ, അവർ പളനിയിലേക്ക് കാൽനട പോകാൻ തീരുമാനിച്ചു. വരിവരിയാണ് നടത്തം. കുറെ ദൂരം ചെന്നപ്പോൾ ഇട്ടിക്കണ്ടപ്പൻ വീണുപോയി. ‘ഇട്ടിരാരിശ്ശേട്ടാ’ ,ഇട്ടിക്കോരൻ വിളിച്ചു. ‘മ്മടെ ഇട്ടിക്കണ്ടപ്പൻ വീണു പോയി.’ ‘തിരിഞ്ഞു നോക്കണ്ട.’, ഇട്ടിരാരിശ്ശൻ പറഞ്ഞു.Continue Reading

  ‘T hese are only words A father’s tricks It slays your father, Your faith in him , Because all I can think tonight is How deep the sea, And how vast, how indifferent. How powerless I am to protect you from it . തങ്ങളെ വേണ്ടാത്ത നാട് വിട്ട് ,തങ്ങളെ വേണ്ടാത്തContinue Reading