LITERATURE (Page 168)

  “രണ്ട്ദിവസം മുൻപാണ് ക്യാമ്പിൽ നിന്ന് വന്നത് .., മെസ്സേജുകൾ കണ്ടിരുന്നു . ഒന്നിനും സമയമുണ്ടായിരുന്നില്ല “ പ്രളയം തുടങ്ങിയ അന്നു തൊട്ട് അറിയാവുന്ന വഴിയൊക്കെ നോക്കിയിട്ടും പ്രിയ സുഹൃത്തിനെ കുറിച്ച് വിവരം കിട്ടിയിരുന്നില്ല.അയൽ ഗ്രാമത്തിലുള്ള കൂട്ടു കാരിയുടെ മകൾ, തൻറെ വീട് താണ നിലത്തുള്ള ഗ്രാമവാസികൾക്ക് തുറന്നിട്ട് കൊടുത്തു കുടുംബ വീട്ടിലേക്കു പോവുന്നതറിയിച്ചിരുന്നു.പിന്നെ അവിടെയും മൊബൈൽ നിശ്ശബ്ദമായി. വീട്ടിൽ വെള്ളം കയറിയതിനാൽ അടുത്തുള്ള ബഹുനിലക്കട്ടിടത്തിൻറെ മുകളിലേക്കു കൂടു മാറിയContinue Reading

സമൂഹത്തിന്‍റെ ഭൂതകാലസ്മരണകളില്‍  നിന്നാണ് കഥകൾ തെളിഞ്ഞു വരുന്നത്. ഓർമ്മയാണ് കഥയുടെ അടിവേര്. മറവിക്കെതിരായ സമരമുഖങ്ങളിൽ കഥകളെ കാണാം.അധികാരത്തെ അസ്വസ്ഥമാക്കുന്നതും കഥകളാണ്. ഇതിഹാസകൃതിയുടെ നാട്ടുഭേദങ്ങൾ സമാഹരിക്കപ്പെട്ടപ്പോൾ വർഗ്ഗീയ സംഘടനകൾ പ്രതിഷേധവുമായി എത്തിയത് ഈ ഭയത്തിന്‍റെ അടിസ്ഥാനത്തിലാണ്.ചരിത്രം തിരസ്കരിച്ചവർ തങ്ങളെ കഥകളിലൂടെ ആവിഷ്ക്കരിച്ചു.ദേശ കാലങ്ങളിലൂടെ കഥകൾ സഞ്ചരിച്ചു. കാലത്തിന്‍റെയും ദേശത്തിന്‍റെയും മുദ്രകൾ കഥകളിൽ പതിഞ്ഞു. ദേശജീവിതത്തിന്‍റെ സമഗ്രത നാട്ടുകഥകളിൽ ദർശിക്കാം.ഏതൊരു ദേശത്തിന്‍റെയും ആത്മാവ് അവിടെ ജാതമായ കഥകളാണ്.ഏകപാഠമായി കഥയ്ക്ക് സഞ്ചരിക്കാൻ സാധിക്കില്ല.പറച്ചിലിലൂടെ കഥContinue Reading

കേരളം ഒറ്റക്കെട്ടായി, ഒരേ മനസ്സോടെ,ഒരു എണ്ണയിട്ട യന്ത്രം പോലെ പ്രവർത്തിച്ച ദിനങ്ങളാണ് കടന്നു പോയത്. അത് ഇപ്പോഴും പല മേഖലകളിലും തുടർന്ന് കൊണ്ടിരിക്കുകയുമാണ്. നിങ്ങളോരോരുത്തരും ആ യന്ത്രത്തിന്റെ ഭാഗമായിരുന്നു. അത് കൊണ്ട് തന്നെ അത്തരം പ്രവർത്തനങ്ങൾക്ക് ഉദാഹരണങ്ങൾ നിരത്തുന്നത് ഭീമാബദ്ധമാവും. എന്നാലും ഒരുദാഹരണം പറയാതെ വയ്യ. പ്രളയത്തിന്റെ മൂന്നാം ദിവസം ഒരു സന്ദേശം കിട്ടി. ചെങ്ങന്നൂരിലുള്ള ഒരാശുപത്രിയിൽ ഓക്സിജൻ സപ്ലൈ അത്യാവശ്യമാണെന്ന്. ഇനിയും വൈകിയാൽ അത്യാഹിതമുണ്ടാകുമെന്നു. മറ്റു പലരോടുമൊപ്പം ചിലContinue Reading

  “മണ്ണും പെണ്ണും, എന്റെ ദാമൂ, ” ശ്രീരാമൻ ദാമു പണിക്കനോടു പറഞ്ഞു, ” എത്ര നന്നാക്കുന്നോ അത്രേം നന്നാവും. ” പാവലിനും പടവലത്തിനുമുള്ള നന കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയാണ് ശ്രീരാമൻ. മുണ്ടകൻ കൊയ്ത തന്റെ ഒരേക്കർ പാടത്താണ് അയാളുടെ പച്ചക്കറി കൃഷി .നേരം പുലർന്നു വരുന്നതേയുള്ളു. ഉദിക്കും മുമ്പ് തുടങ്ങിയ അധ്വാനത്തിന്റെ ഫലമായി അയാളുടെ ദേഹം വിയർത്തിരുന്നു. പ്രഭാതത്തിന്റെ ആദ്യ രശ്മികളേറ്റ് അയാളുടെ ഉടൽ എണ്ണ തേച്ചതു പോലെContinue Reading

  ചുറ്റിലും ചുമരുകൾ വരയ്ക്കണം… നാലു മൂലകളുള്ള ഒന്ന്.. അതിനുള്ളിൽ മാത്രം ചുറ്റി ചുറ്റി നടക്കുക.. കഴിയുമെങ്കില്‍ കാല്‍മുട്ടുകള്‍ക്കിടയിലേക്ക് തല പൂഴ്ത്തി ആ ചുമരുകൾക്കുള്ളില്‍ വരുന്ന മേശകസാലകള്‍, സാമാനങ്ങള്‍ എന്നിവ മാത്രം ശ്രദ്ധിക്കുക.. കുറേ തനിച്ചിരുന്നു മടുക്കുമ്പോൾ ഏറെ ഉയരത്തിൽ ഒരു കിളിവാതിൽ വരയ്ക്കുക… പക്ഷേ.. പുറത്തേക്ക് കടക്കാൻ ഏണി വരക്കരുത്.. ചുമരുകളില്‍ കാണാക്കാടിന്റെ ഉച്ചിയില്‍ ചുമന്ന പൂക്കള്‍ പൂത്തു നില്‍ക്കുന്നു എന്നു കരുതുക.. ജനാലയില്‍ കൂടി കിനാവ് കൊരുത്തContinue Reading