LITERATURE (Page 158)

അടിസ്ഥാനപരമായി ഒരു പൊതുതെരഞ്ഞെടുപ്പില്‍ ജനങ്ങളുടെ മുന്നിലുള്ള ചോദ്യം ഭരണം ആരെ എല്പിക്കണം എന്നതാണ്. നിലവില്‍ അധികാരം കയ്യാളുന്നവര്‍ പ്രതീക്ഷക്കനുസരിച്ചല്ല  പ്രവര്‍ത്തിച്ചതെങ്കില്‍   ചോദ്യം “ഇവര്‍ക്ക് ഇനിയും ഒരവസരം നല്‍കണോ” എന്നായി മാറുന്നു. അങ്ങനെ സംഭവിച്ച അവസരങ്ങളില്‍ വേണ്ട എന്ന് വ്യക്തമായി മറുപടി നല്‍കിയിട്ടുള്ളവരാണ് ഇന്ത്യയിലെ വോട്ടര്‍മാര്‍. രാജ്യമൊട്ടാകെ ചിതറി കിടക്കുന്ന കോടാനുകോടി ജനങ്ങള്‍ ഒറ്റയ്ക്കൊറ്റയ്ക്കെടുത്ത തീരുമാനത്തിന്റെ ആകെത്തുക നോക്കുമ്പോള്‍ ഒരു പൊതു ദേശീയ മനസിന്റെ തീരുമാനം പോലെ പലപ്പോഴും അനുഭവപ്പെടാറുണ്ട്. അടുത്തടുത്ത്Continue Reading

  പൂത്തതറിഞ്ഞില്ല. കായ്ച്ചു തൂങ്ങി- ക്കനത്ത ചില്ലയിലാണ് പണ്ടേട്ടൻ മൂപ്പറിയിച്ചത്! സൂചിയിലത്തലകളേക്കാളുണ്ടി- ക്കൊല്ലത്തെക്കുലകൾ. ഏട്ടനെപ്പോലെത്തന്നിളം കറുപ്പിലേക്കു മൂപ്പെത്തിയത്. അച്ഛന്റെ കാണാപ്പുളിവടിയുണ്ട്. ഒറ്റ പ്പുരികം കൊണ്ടൊരു നോട്ടപ്പുളച്ചിലുണ്ട്. ” നെല്ലിമേൽ കണ്ണിടരുത്” കൊല്ലമെത്രയായി പൂത്തു കായ്ച്ചിട്ട്! ഏട്ടൻ പോയകൊല്ലം ഞങ്ങളുപ്പുതേച്ച് പുളിച്ചതാണ്.. ——— ഏട്ടൻ നിലാവ് കെടുത്തുന്നു, നെല്ലിത്തല താഴ്ത്തുന്നു, കറുപ്പേറിയ കുലകൾ…! ഞങ്ങളുപ്പുതേച്ച് പുളിക്കുന്നു.!Continue Reading

  “ഫോസിലുകൾക്ക് എത്ര വിജ്ഞാന കോശങ്ങളുണ്ട് ?” ഗൗതമൻ ഗൗതമനോടു തന്നെ വീണ്ടും ചോദിച്ചു. എത്ര വിചിത്രമായ ചോദ്യം, അല്ലെ ? സദാ സമയവും ഇത്തരം വിചിത്രമായ ചോദ്യങ്ങളിലേക്ക് നിവർത്തി വച്ചിരിക്കുന്ന ഒരു സൂക്ഷ്മദർശിനിയാണ് ഗൗതമൻ എന്നാണ് ഈയിടെ അയാളെക്കുറിച്ച് അരുണ പറയാറുള്ളത്. എന്നിട്ടും ഏതാണ്ട്, കഴിഞ്ഞ ഒന്നര വർഷത്തോളമായി നടന്നു വരുന്ന, തന്റെ ആർക്കിയോളജി പ്രൊജക്റ്റിനെക്കുറിച്ച്, അരുണ ഓരോ തവണ പറയുമ്പോളും ഗൌതമന്റെ മനസ്സിൽ ഈ ഒരു ചോദ്യംContinue Reading

അമ്പലത്തിലെ തൊഴാനുള്ള ക്യൂവിൽ നിന്നപ്പോൾ മോഹൻകുമാർ ഓടിവന്നു. “എടാ വർഷം ഏഴു കഴിഞ്ഞു ഞാനിപ്പോഴും മാരീഡ് ആണ്. നീയല്ലേ പറഞ്ഞത് കഷ്ടി ഒരു വർഷം തികയില്ല എന്ന്”! “ഉം, രേഖാശാസ്ത്രത്തിന് അപൂർവ്വമായി തെറ്റ് പറ്റാറുണ്ട്’. ഒരു ശാസ്ത്രമായതുകൊണ്ട് തന്നെ ശാസ്ത്രീയമായ അപഗ്രഥനങ്ങൾക്ക് എല്ലാം അത് വിധേയമാണ്”. കല്യാണത്തലേന്ന് മാനസാന്തരപ്പെടാത്തതോർത്ത് ആശ്വസിച്ച മോഹൻകുമാർ കളിയാക്കിയതാണോ എന്ന് സംശയിച്ചപ്പോഴേക്ക് അയാളുടെ ഭാര്യ വിളിച്ചു: “മോനേട്ടാ, കടുംപായസത്തിന്റെ ശീട്ടെവിട്യാ വെച്ചത്? അതോടെ മോഹൻകുമാർ എന്നContinue Reading

വൈകിയ വണ്ടിയിൽനിന്ന് തനിച്ചിറങ്ങിയ ഒരു തണുപ്പ് എന്റെ ഉഷ്ണമാപിനികളുടെ മുനമ്പിൽനിന്ന് കുടമണിയില്ലാത്ത ആട്ടിൻകുട്ടികളെ മടക്കി വിളിച്ചു നെടുവീർപ്പുകളുടെ ഇല മറവിലൂറിയ വെളിച്ചം മായ്ച്ച് പൂഴിയുരുകിയ നിരത്തിൽ ഇരുട്ടു വരച്ചു വേഗം കിതയ്ക്കുന്ന മഴ മേഘങ്ങളോട് സന്നാഹമൊരുക്കാനും മഴവില്ലിനെ തടവിലാക്കാനും അതു കല്പിച്ചു ഇരട്ടക്കുതിരകൾ വലിക്കുന്ന ഒരു രഥം വന്നടുക്കും മുമ്പെ നെരിപ്പോടിന്റെ നാട്ടിലേയ്ക്കുള്ള വഴി ഞാൻ മറന്നിരുന്നു…  Continue Reading