LITERATURE (Page 159)

  തീപൊള്ളിച്ചു തീപൊള്ളിച്ചു പരുവപ്പെടുത്തുകയാണ് നിന്റെയോർമ്മകളെ മൂശയിലിട്ടു പാകപ്പെടുത്തുകയാണ് നീയുതിർത്ത വാക്കുകളെ ഉണ്മയിൽ ജീവനുവേണ്ടി വെയിൽകൊള്ളിച്ചു ഉണക്കിയെടുക്കുകയാണ് നീ തീർത്ത മുറിവുകളെ ഉണക്കാനുള്ള തീർത്ഥജലം അല്പംപോലുമവശേഷിപ്പില്ല വേനൽകുടിച്ചുതീർത്തു ദാഹം ശമിപ്പിച്ചതാവാം ചേർത്തുപിടിച്ചിടമൊക്കെ ഇനിയും മായാത്ത വടുക്കളാണ് വിരൽതൊട്ട മരവിപ്പുമാറാൻ ഇനിയുമെത്ര തീച്ചൂളകൾ തേടണം ഞാൻ നിനക്കുവേണ്ടി മിടിച്ച ഹൃദയത്തെ ഏതുമാപിനിയിലിനിയളക്കണം ഞാൻ നിനക്കായ്‌ പടച്ചെടുത്ത നക്ഷത്രലിപികൾ ഉദയം കാണാതുതിർന്നു വീണുപോയ് നീയെന്ന വൻകരയെ തൊട്ടുതഴുകിയ ചുംബനങ്ങളത്രയും കടലിരമ്പം വന്ന് മണൽത്തിട്ടയാക്കിContinue Reading

  പതിനേഴാം ലോക്സഭക്കു വേണ്ടിയുള്ള തെരഞ്ഞെടുപ്പ് നടക്കാൻപോകുന്നത് ഒരു നിർണായക ചരിത്രഘട്ടത്തിലാണ്. കഴിഞ്ഞ അഞ്ചു വർഷത്തെ മോദിഭരണത്തിൻകീഴിൽ നവഉദാരകോർപ്പറേറ്റ് നയങ്ങൾ രാഷ്ട്രത്തിനു മേല്‍ അതിവേഗം അടിച്ചേൽപ്പിക്കുകയും അവയ്ക്ക് മറയിടാൻ സംഘി ഫാസിസവൽക്കരണം ശക്തിപ്പെടുത്തുകയു മായിരുന്നു. 2014ലെ തെരഞ്ഞെടുപ്പിന് മുമ്പും തെരഞ്ഞെടുപ്പു കാലത്തും മോദിയുടെ നേതൃത്വത്തിൽ സംഘപരിവാർ നിരവധി വാഗ്ദാനങ്ങൾ ജനങ്ങൾക്ക് നൽകുകയുണ്ടായി. അഴിമതി അവസാനിപ്പിക്കും, അഴിമതിക്കാർ വിദേശബാങ്കുകളിൽ നിക്ഷേപിച്ചിട്ടുള്ള മുഴുവൻ തുകയും തിരിച്ചുകൊണ്ടുവരും, ഓരോ പൗരന്‍റേയും അക്കൗണ്ടിൽ 15 ലക്ഷംContinue Reading

  ലോക്‌സഭ തെരഞ്ഞെടുപ്പുകൾ ഏതെങ്കിലും ഒരു ദേശീയ പ്രശ്‌നത്തിന്റെ,വ്യക്തിയുടെ, വിജയ പരാജയത്തിലൂടെയാണ് ഏറെക്കുറെ തീരുമാനിക്ക പ്പെടാറുള്ളത്. ഭരിക്കുന്ന പാർട്ടിയുടെ നീക്കങ്ങൾ നോക്കിക്കാണുമ്പോൾ ഇത്തവണ അത് ദേശീയതയുടെ പേരിൽ ആണ് ഉരുത്തിരിയുന്നത് എന്ന് പറയേണ്ടി വരും.. രാഷ്‌ട്രീയം, തെമ്മാടിയുടേതെന്നതു പോലെ ദേശീയത, പരാജയപ്പെട്ട ഭരണാധികാരിയുടെ അവസാന ആശ്രയമാണ് . സ്വന്തം രാഷ്‌ട്രീയ ഭാവി അപകടത്തിലായപ്പോൾ ഇത്തരമൊരു ദേശീയത എങ്ങനെ പ്രയോജനപ്പെടുത്താമെന്ന്, ഒരു അടിയന്തിരാവസ്ഥ വഴി, ഇന്ദിരാ ഗാന്ധി നമുക്ക് കാണിച്ചു തന്നിട്ടുണ്ട്Continue Reading

അടിസ്ഥാനപരമായി ഒരു പൊതുതെരഞ്ഞെടുപ്പില്‍ ജനങ്ങളുടെ മുന്നിലുള്ള ചോദ്യം ഭരണം ആരെ എല്പിക്കണം എന്നതാണ്. നിലവില്‍ അധികാരം കയ്യാളുന്നവര്‍ പ്രതീക്ഷക്കനുസരിച്ചല്ല  പ്രവര്‍ത്തിച്ചതെങ്കില്‍   ചോദ്യം “ഇവര്‍ക്ക് ഇനിയും ഒരവസരം നല്‍കണോ” എന്നായി മാറുന്നു. അങ്ങനെ സംഭവിച്ച അവസരങ്ങളില്‍ വേണ്ട എന്ന് വ്യക്തമായി മറുപടി നല്‍കിയിട്ടുള്ളവരാണ് ഇന്ത്യയിലെ വോട്ടര്‍മാര്‍. രാജ്യമൊട്ടാകെ ചിതറി കിടക്കുന്ന കോടാനുകോടി ജനങ്ങള്‍ ഒറ്റയ്ക്കൊറ്റയ്ക്കെടുത്ത തീരുമാനത്തിന്റെ ആകെത്തുക നോക്കുമ്പോള്‍ ഒരു പൊതു ദേശീയ മനസിന്റെ തീരുമാനം പോലെ പലപ്പോഴും അനുഭവപ്പെടാറുണ്ട്. അടുത്തടുത്ത്Continue Reading

  പൂത്തതറിഞ്ഞില്ല. കായ്ച്ചു തൂങ്ങി- ക്കനത്ത ചില്ലയിലാണ് പണ്ടേട്ടൻ മൂപ്പറിയിച്ചത്! സൂചിയിലത്തലകളേക്കാളുണ്ടി- ക്കൊല്ലത്തെക്കുലകൾ. ഏട്ടനെപ്പോലെത്തന്നിളം കറുപ്പിലേക്കു മൂപ്പെത്തിയത്. അച്ഛന്റെ കാണാപ്പുളിവടിയുണ്ട്. ഒറ്റ പ്പുരികം കൊണ്ടൊരു നോട്ടപ്പുളച്ചിലുണ്ട്. ” നെല്ലിമേൽ കണ്ണിടരുത്” കൊല്ലമെത്രയായി പൂത്തു കായ്ച്ചിട്ട്! ഏട്ടൻ പോയകൊല്ലം ഞങ്ങളുപ്പുതേച്ച് പുളിച്ചതാണ്.. ——— ഏട്ടൻ നിലാവ് കെടുത്തുന്നു, നെല്ലിത്തല താഴ്ത്തുന്നു, കറുപ്പേറിയ കുലകൾ…! ഞങ്ങളുപ്പുതേച്ച് പുളിക്കുന്നു.!Continue Reading