LITERATURE (Page 142)

കേന്ദ്രഗവണ്മെണ്ടും social media platform ആയ ട്വിറ്ററും (Twitter) തമ്മിലുളള പോര് മുറുകുന്ന കാഴ്ചയാണ് കഴിഞ്ഞ ഏതാനും ദിവസങ്ങളായി നാം കണ്ടുകൊണ്ടിരിക്കുന്നത്. സമൂഹമാധ്യമങ്ങള്‍ക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ 2021-ൽ കൊണ്ടുവന്ന പുതിയ ഡിജിറ്റല്‍ നിയമങ്ങള്‍ നിഷ്കർഷിക്കുന്ന ഉദ്യോഗസ്ഥരെ നിയമിക്കുന്ന കാര്യത്തിൽ ട്വിറ്റർ കാണിക്കുന്ന അമാന്തമാണ് കേന്ദ്രഗവണ്മെന്റിനെ ചൊടിപ്പിച്ചിരിക്കന്നത്. ഉദ്യോഗസ്ഥരെ നിയമിക്കാത്ത പക്ഷം Twitter-ന് IT Act-ലെ Section 79 അനുസരിച്ച് ലഭിക്കുന്ന പരിരക്ഷ ലഭിക്കുകയില്ലെന്ന് കേന്ദ്ര വിവരസാങ്കേതികവകുപ്പ് മന്ത്രി രവിശങ്കർ പ്രസാദ്Continue Reading

ഇരുപതാംനൂറ്റാണ്ടിന്റെ തുടക്കത്തിൽത്തന്നെ തിരുവിതാംകൂറിൽ രാജഭരണത്തിനെതിരെയുള്ള സ്വരങ്ങൾ ഉയർന്നുതുടങ്ങിയിരുന്നു. സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയാണ് അവരിൽ ഏറ്റവും സ്മരണീയനായ മഹാൻ.ദേശീയതലത്തിൽ ഗാന്ധിജിയുടെ നേതൃത്വത്തിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് ബ്രിട്ടീഷ്‌ ഭരണത്തിനെതിരെയുള്ള സ്വാതന്ത്ര്യസമരത്തിന്റെ ജിഹ്വയായി മാറി. പക്ഷേ നാട്ടുരാജ്യങ്ങളിലെ ജനങ്ങളെ പ്രക്ഷോഭത്തിൽ പങ്കുചേരാൻ ഗാന്ധിജി അനുവദിച്ചില്ല. ആ സാഹചര്യത്തിലാണ് പുരോഗമനചിന്താഗതിക്കാരായ ഒരുകൂട്ടം യുവാക്കൾ 1931ൽ അഖില തിരുവിതാംകൂർ യൂത്ത് ലീഗ് എന്നൊരു പ്രസ്ഥാനത്തിന് തിരുവനന്തപുരം കേന്ദ്രമാക്കി രൂപംകൊടുത്തത്. ജയിൽമോചിതനായി മലബാറിൽനിന്ന് തിരിച്ചെത്തിയ പൊന്നറ ശ്രീധർ ആയിരുന്നുContinue Reading

ശാന്തമായുറങ്ങാൻഒരാൾ കൂടി ഇറങ്ങിപ്പോയി മരം പെയ്തതൊക്കെയുംകർക്കടകമായി കാതിലലക്കവേ.ഒരു ദേശം നുണ പറയുമ്പോൾചിരുത ചിലതെല്ലാം ചിതലിന് കൊടുത്തു. ഇരുളിലൊരു കുരുടൻ പൂച്ചകറുത്ത വിധവയുടെകണ്ണീരിന് മ്യാവു മീട്ടുന്നു. നാടകരാവുകളിൽ അശാന്തിയുടെ വിദൂരമേഘങ്ങൾവാരി വിതച്ച് ഒരാൾ കൂടിശാന്തമായുറങ്ങാൻപടിയിറങ്ങിപ്പോയി. തോരാ മഴയിൽതീരാവ്യഥയിൽ ശാന്താ എവിടെയാ ശാന്തി ?Continue Reading

മാത്യൂസിൻ്റെ കാമുകിയായിരുന്നുലിലിത്ത്വിഷാദത്തോടൊപ്പംകടുത്തകാപ്പി മധുരമിടാതെരസിച്ച് കുടിക്കുന്നവൾ. പുസ്തകങ്ങൾക്ക് നടുവിൽവലത്തുകാൽ ഇടത്തുകാലിനുമുകളിലുയർത്തിവച്ച്രാത്രിയുടെ നിറമുള്ള ഉടുപ്പിട്ട്മുടിയഴിച്ചിട്ട് കുലുങ്ങിച്ചിരിക്കുന്ന ലിലിത്ത്.മാത്യൂസേ നിങ്ങളെന്നെ ശരിക്കും സ്നേഹിക്കുന്നുവോയെന്ന്കത്തുന്ന ചുംബനങ്ങൾക്കൊടുവിലവൾഅലസമായ് ചോദിക്കുംസിഗരറ്റിൻ്റെ മണമുള്ളൊരു ചിരിചിരിച്ച്മാത്യൂസപ്പോൾ വെറുതേയിരിക്കും.“If suddenlyyou forget medo not look for me”….എന്ന കവിത ഉറക്കെ ചൊല്ലുമ്പോൾഅടുത്ത വരിമറന്ന്ഒരിക്കൽ ലിലിത്തിന് ശ്വാസംമുട്ടി‘നിനക്ക് കിറുക്കാ’ ണെന്ന് പിറുപിറുത്ത്മാത്യൂസ്പൊള്ളുന്ന കാപ്പി വലിച്ചുകുടിച്ചു.രാത്രിയുടെ നിറമുള്ള ഉടുപ്പുകളാണ്തനിക്കേറ്റവുമിഷ്ടമുള്ളതെന്നോർ –ത്തെടുക്കാനാകാതെഒരു പകൽ മുഴുവൻ ലിലിത്തിരുന്നു,മാത്യൂസന്നേരംഅവളുടെ നീണ്ടമുടിയിൽകുരുക്കുകളിട്ട് തമാശകാണിച്ചു.അടുത്ത പ്രണയദിനത്തിൽചുവന്ന പൂക്കളുമായടുത്തുവന്നമാത്യൂസിനോട്നിങ്ങളാരായിരുന്നുവെന്ന്ലിലിത്ത് പുരികം വളച്ച് ചോദിച്ചു.കണ്ണുനിറച്ച്നിന്നെContinue Reading

ഉത്തര പ്രദേശത്തിലേക്ക് രണ്ടു ടിക്കറ്റെടുത്തവരാണ്പ്ലാറ്റ്ഫോറത്തിലിരിക്കുന്നത് ഇവിടെ ഇത്രനേരം ഇരിക്കരുതെന്ന് വിലക്കി പോലീസ്നാളെ പോകാനുള്ളവർക്ക് വീടില്ലേ? ലോഡ്ജില്ലേ? എന്നും തിരക്കി വീടു വിട്ടു. ലോഡ്ജ് ആവശ്യമില്ലെന്നും പറഞ്ഞു.വീടിൻ്റെ പ്രശ്നം പരിഹരിക്കാമെന്നായി പോലീസ് ഉപകാരം ചെയ്ത് ഉപദ്രവിക്കരുതെന്നവരുംഭാര്യാ ഭർത്താക്കൻമാരല്ലേതാനായിട്ടിനി തല വെക്കല്ലേ! എന്നൊരപേക്ഷയും പറഞ്ഞ് അയാളുമകന്നു അങ്ങിനെ അവരന്നും പിറ്റേന്നും അവിടെക്കൂടി നായ്ക്കൾക്കും കാക്കയ്ക്കും പൂച്ചയ്ക്കും പാലും, റസ്കും കൊടുത്തു അവർ മിണ്ടിപ്പറഞ്ഞിരുന്നു അയാൾ ഭർത്താവായിരുന്നുഅവർ; ആ സ്ത്രീ, ഭാര്യയുമായിരുന്നുമറ്റാരുടെയെന്നായിരുന്നു ഇന്നലെവരെ നാട്ടുകാർവീട്ടുകാർContinue Reading