LITERATURE (Page 126)

വിശുദ്ധവാരത്തിന്റെ രണ്ടാം നാളായിരുന്നു. വായു ഊഷ്മളമായിരുന്നു, ആകാശം നീലിച്ചതായിരുന്നു, സൂര്യൻ ഉന്നതവും ഊഷ്മളവും ദീപ്തവുമായിരുന്നു; എന്നാൽ എന്റെ ഹൃദയമാകെ വിഷണ്ണമായിരുന്നു. ജയിൽ ബാരക്കുകൾക്കു പിന്നിലൂടെ ലക്ഷ്യമില്ലാതെ ഞാൻ അലഞ്ഞുനടന്നു. കനത്തിൽ കെട്ടിയ വേലിയുടെ തടിച്ച കുറ്റികളിൽ തുറിച്ചുനോക്കിയിരുന്നെങ്കിലും അവയുടെ എണ്ണമെടുക്കുന്നത് എന്റെയൊരു ശീലമായിരുന്നെങ്കിലും അന്ന് അതിനുപോലും എനിക്കു മനസ്സുവന്നില്ല. തടവറയ്ക്കുള്ളിലെ ‘അവധിക്കാല’ത്തിന്റെ രണ്ടാം നാളായിരുന്നു അന്ന്; തടവുകാരെ അന്ന് പണി ചെയ്യാൻ കൊണ്ടുപോയിരുന്നില്ല; പലരും കുടിച്ചു ബോധം കെട്ടു കിടക്കുകയായിരുന്നു,Continue Reading

നാഴികമണിയുടെഹൃദയത്തുടിപ്പുകളിൽകോർത്തുവച്ചിരിക്കുകയാണ്നിന്നെ.. ക്ലിപ്തമായ ഇടവേളകളിൽകാലങ്ങളിൽ ‍, നേരങ്ങളിൽഉണർത്തു പാട്ടായുംപ്രണയമായും , വിരഹമായുംകൊഞ്ചലായും, പരിഭവമായുംപിന്നൊരുനേർത്ത നിലവിളിയായുംഎത്രയോ ഭാവങ്ങൾ ‍പകർന്നാടുകയാണ്നീ! നിന്നിലേക്കുള്ള ദൂരത്തെകാത്തിരിപ്പെന്നഓമനപ്പേരിട്ട് അളക്കുവാൻ ‍ശ്രമിക്കുമ്പോൾഅളവുകൾക്കും അതീതമാണീ_ദൂരമെന്നുചെറുചിരിയോടെനീ ! ഇടനെഞ്ചിലെ തുടിതാളവും,ശ്വാസവേഗങ്ങളുംനിന്നിലേക്കുള്ള യാത്രയുടെആക്കം കൂട്ടുമ്പോൾ, ബലിഷ്ഠമായ കരങ്ങളുടെആലിംഗനത്തിൽമയങ്ങിപോകുന്നു കണ്ണുകൾ.നിന്‍റെ അധരങ്ങൾ; എന്നിലെമൌനത്തെ ചുംബിച്ച്സ്വതന്ത്രമാക്കുമ്പോൾ ;നിന്നിലേക്കു വന്നടിഞ്ഞുചേരുന്നുഞാൻ മറ്റാർക്കും കാണുവാനാകാത്തസീമന്ത രേഖയിലെ സിന്ദൂരവും,മാംഗല്യ സൂത്രവുംഎന്നെ ജയിച്ചനിൻറെ അടയാളങ്ങളാകുമ്പോൾ ‍പ്രണയത്തിൻറെ ,കാത്തിരുപ്പിൻറെഘടികാരസൂചികൾ ‍ഒത്തുചേർന്ന് മുഴക്കുന്നുകാത്തിരുപ്പിൻറെ താളം! കവർ ഡിസൈൻ : വിത്സൺ ശാരദാ ആനന്ദ്Continue Reading

നിങ്ങൾ അനീതിയെന്ന് പറയുന്നു,ഞാൻ നീതിപ്പഴുതുകളിൽ ഇരുട്ടു കൊണ്ട് അരക്കിടുന്നു. നിങ്ങൾ വിഴുപ്പെന്ന് പറയുന്നു,എൻ്റെ ഭാഷയിലത് എൻ്റെ സ്നേഹകണങ്ങളുടെ ബാക്കിപത്രമാകുന്നു. നിങ്ങൾ അടിച്ച് കൊല്ലെന്ന് ആക്രോശിക്കുന്നു,ഞാനവനെ എന്നിലേക്കാവാഹിക്കുന്നു. നിങ്ങൾ ആത്മഹത്യയെന്ന് പറയുന്നു,ഞാനെന്നെ സ്വയം രക്ഷപ്പെടുത്തിജീവൻ്റെ മിനാരങ്ങൾ കെട്ടിയതിനെ നിറപ്പെടുത്തുന്നു. നിങ്ങൾ ജയിലറകളെന്ന് പറയുന്നു,ഞാനവിടെ പനിനീർ പുഷ്പങ്ങളിൽതീ പടർത്തുന്നു,പ്രാപ്പിടിയൻമാരുടെ പാത്രങ്ങളിലേക്ക്വിഷജലം നിറക്കുന്നു. നിങ്ങൾ തൂക്കുമരമെന്ന് നിലവിളിക്കുന്നു,ഞാനവിടെ പ്രാണൻ്റെ പകുതി കൊണ്ട് ഊഞ്ഞാലിലുലാവുന്നു. നിങ്ങൾ ഭ്രാന്തെന്ന് പറയുന്നു,ഞാനെൻ്റെ ആത്മാവിനെ സംഗീതത്തിലേക്ക് കെട്ടഴിച്ച് വിടുന്നു. നിങ്ങൾContinue Reading

കാർത്തിക മാസത്തിലെ വെളുത്ത ത്രയോദശി; അങ്ങനെ സമയം കുറിയ്ക്കപ്പെട്ടു. കൗരവരിൽ മൂത്തവനായ സുയോധനന്റെ ആവശ്യപ്രകാരം പാണ്ഡവരിൽ ഇളയവനായ സഹദേവൻ കുരുക്ഷേത്രയുദ്ധം തുടങ്ങുവാനുള്ള സമയം കുറിച്ചിരിക്കുന്നു. സർവ്വനാശത്തിന്റെ ഞാണൊലി മുഴങ്ങും മുൻപ് ദൃഷദ്വതിയും സരസ്വതിയും ഒഴുകുന്ന മണ്ണൊന്ന് കാണണം. ഗാന്ധാരത്തിലേക്ക് ദൂത് അയച്ചിട്ടുണ്ട്, വൈഹിന്ദിലെ സ്ത്രീകളുടെ കണ്ണുനീരണിഞ്ഞ കാത്തിരിപ്പിന് വിരാമമാകുന്നു. പടനിലം ഒരുങ്ങിക്കഴിഞ്ഞു, യഥാവിധി പൂജകളും ബലികളും നടക്കുന്നു. പതിനൊന്ന് അക്ഷൗഹിണികളുടെ നായകനായി ഭീഷ്മർ ചുമതലയേറ്റു കഴിഞ്ഞു. ശിബിരത്തിൽ ഉലൂകനും ബലകനുംContinue Reading

ഇല കൊഴിഞ്ഞ ചില്ലകളിൽശിശിരം കൂടുകെട്ടി-പാർക്കുമ്പോഴുംഒരു വസന്തം വരുമെന്ന്വഴി നോക്കി നിൽക്കുംഓരോ മരവും വിഷാദം മൂടി –പ്പുതച്ചിരിക്കുമ്പോൾഇതളുകൾ വിരിയിച്ച്കുഞ്ഞു താരകമായികണ്ണു തുറക്കാൻക്ഷമയോടെ കാത്തിരിക്കുംഓരോ പൂമൊട്ടും മേഘങ്ങൾ വിങ്ങി –ക്കരയുമ്പോഴൊക്കെപെയ്തു തോർന്ന്മാനത്തൊരുമഴവില്ല് തെളിയുന്നത്നോക്കി നിൽക്കുംഓരോ മനസ്സും. ഓരോ കാത്തിരിപ്പുംധ്യാനമാകേണ്ടതുണ്ട്നിഷ്കളങ്കമാകേണ്ടതുണ്ട്ഒടുവിലെ മധുരം,അല്ലെങ്കിൽ ചവർപ്പ്,കൈപ്പറ്റാനുള്ളകരുത്ത് കരുതി വെക്കേണ്ടതുണ്ട്. കവർ ഡിസൈൻ : സി പി ജോൺസൺContinue Reading