മധു കാഞ്ഞങ്ങാട്

കാസർഗോഡ് സ്വദേശി, യു എ ഇ യിൽ ജോലി ചെയ്യുന്നു.

“പറക്കും പക്ഷികൾ കൂടകന്ന് പുലർകാലേപറക്കും പോലെ ദേഹമൊഴിഞ്ഞ് ജീവൻ താനുംതനിക്ക് ചേരും കൂട്ടിലടങ്ങും,അവിടുന്നും പറക്കുംചിരകാലം ഒരു കൂട്ടിൽ തന്നെ ഇരുന്നുവെന്നും വരാം..” കണ്മഷിക്കണ്ണുകളിൽ തിളങ്ങുന്ന ക്രൗര്യവും, ചെഞ്ചായം കൊണ്ട് അലങ്കാരം കോറിവരച്ച വട്ടമുഖത്ത് അതിഗാംഭീര്യവും നിറച്ച് മൂവാളംകുഴിചാമുണ്ടി ‘ചെമ്പുചീള്‘ മുന്നിൽ കണ്ടത് പോലെ നാലു ദിക്കും നോക്കി അലറി വിളിച്ചു. തകർത്തടിക്കുന്ന ചെണ്ടമേളങ്ങളെയും, ചിതറിത്തെറിച്ച് മുഴങ്ങുന്ന വെടിക്കെട്ടൊച്ചകളെയും അതിജീവിച്ച് ഇടിമുഴക്കം പോലുള്ള ആ അലർച്ച അന്തരീക്ഷത്തെ പ്രകമ്പനം കൊള്ളിച്ചു.വട്ടക്കിരീടത്തിന്റെ ചുറ്റുംContinue Reading