LITERATURE (Page 109)

ഉത്സവപ്പിറ്റേന്ന് ആനയെതളച്ചിട്ടൊന്നാം പാപ്പാൻസ്ഥലം കാലിയാക്കി…..അയാൾ… രണ്ടാം പാപ്പാൻ…തീറ്റവെട്ടുകാരനെതിരഞ്ഞെങ്കിലും, അയാൾ മയക്കത്തിലാണ്,തലേ രാത്രിയിലെ ആഘോഷം സിരകളിൽ പതഞ്ഞു തീർന്നില്ല…..പനമ്പട്ട കൊണ്ട്‘പാമ്പാടി കൃഷ്ണനെ’ മയപ്പെടുത്താമെന്നയാൾ….അങ്ങനെയാണ് വസന്തം തഴുകാത്തൊരാ വനഭൂമിയിൽ ഒലട്ടിപ്പനയന്വേഷിച്ചിറങ്ങിയത്…..സ്വന്തം കരളിന്റെ ശാഖയിൽ കൂടുവയ്ക്കാൻ കിളികളില്ലല്ലോയെന്ന് അയാൾ ഓർത്തു…..അന്നും മഴമുത്തുകൾ പൊട്ടിച്ചിരിക്കാത്ത ഗ്രീഷ്മമായിരുന്നല്ലോ…മൗനം ചുംബിച്ച മനസ്സുമായിഎല്ലാ ഉത്സവക്കാലത്തുംഇതുപോലെ പനയന്വേഷിച്ച്‌ നടക്കുമായിരുന്നു…പനമ്പട്ടയ്ക്ക് പറ്റിയ ഒരു ഗ്രീഷ്മശാഖിയതാ നെറുകയിലൊരുപനങ്കുലയുമായി നിൽക്കുന്നു…..പാതിമെയ്യായിരുന്നവൾശ്യാമമേഘങ്ങൾ പെയ്തിറങ്ങിതൊടിനിറഞ്ഞൊരു രാവതിലതിസാഹസപ്പെട്ട് പിണങ്ങി…പിന്നെപ്പടിയിറങ്ങി നടന്നുപോയി….അയാളുടെ കരളിൽ കനലെരിഞ്ഞു…. അത് തീപ്പൊരിയായ് കത്തിപ്പടർന്ന മീനമാസത്തിലെ തൈപൂയനാൾContinue Reading

“മാനോം നോക്കി മണ്ണിലൊറച്ച് നിൽക്കണതിന്റെ വെഷമം പറഞ്ഞാൽ , നിനക്ക് മനസ്സിലാവൂല്ല..” വൻമരത്തിന്റെ തേങ്ങൽ കേട്ടാണ് കാറ്റൊന്നു തിരിഞ്ഞു നോക്കിയത്. കാടിനു മാത്രമവകാശപ്പെടാവുന്ന നിശ്ശബ്ദതയെ ഭഞ്ജിച്ചു കൊണ്ട് മരം പിന്നെയുമെന്തൊക്കെയോ ചൊല്ലിപ്പെറുക്കുന്നുണ്ടായിരുന്നു. അവന്റെ കൊച്ചു കൈകൾക്ക് തോക്കെടുക്കാൻ തക്ക ഉറപ്പായിട്ടില്ലെന്നും നിലത്തുരഞ്ഞ് കാൽമുട്ടുകളിൽ രക്തം പൊടിയുമെന്നും വീട്ടിലേക്ക് മടങ്ങിപ്പോകണമെന്നും പറയാൻ മരം വല്ലാതെ കൊതിച്ചിരുന്നുവത്രേ. പോലീസുകാരെക്കണ്ടവൻ ഓടിയകന്നപ്പോൾ ആകുലപ്പെട്ട് ഉള്ള് നൊന്തുപോലും ! ഒന്നന്വേഷിച്ചു വരാൻ അന്നവൾ കാറ്റിനോട് കെഞ്ചിയിരുന്നു.Continue Reading

രസാനുഭൂതി ഉളവാക്കുക എന്നതാണ് കലയുടെ പ്രധാന ലക്ഷ്യമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. സാഹിത്യം ഒരു കലയാണ് എന്നതിൽ തർക്കമില്ല. ക്രിയേറ്റീവ് ലിറ്ററേച്ചർ അഥവാ സർഗാത്മക സാഹിത്യം രസാനുഭൂതി പകരുന്നത് അല്ലെങ്കിൽ അതിനെ ആ പേരിൽ വിളിക്കുന്നതിൽ എന്തർത്ഥം! എഴുത്തുകാരൻ ജീവിക്കുന്ന ജീവിതസാഹചര്യങ്ങളിലെ രാഷ്ട്രീയവും സാമൂഹികവും പാരിസ്ഥിതികവുമായ പ്രശ്നങ്ങൾ അയാളുടെ എഴുത്തുകളിൽ വന്നുചേരും എന്നുള്ളത് സ്വാഭാവികമാണ്. പക്ഷേ, കഥ അല്ലെങ്കിൽ നോവൽ എന്നു വിവക്ഷിക്കപ്പെടുന്ന സാഹിത്യ രൂപത്തിൽ അതൊക്കെ വന്നേതീരൂ എന്ന സിദ്ധാന്തം അംഗീകരിക്കാവുന്നതല്ല.Continue Reading

അച്ഛന്റെ അച്ഛന്റെ പേരാണ് എനിക്ക്അതിനാൽ, ചിലപ്പോൾഞാനൊരു നെടുമ്പുരയാണെന്ന് എനിക്ക് തോന്നുംമരിച്ചുപോയവരാരോ പാർക്കുന്നിടമെന്നും അപ്പോൾ രണ്ടുപേരുടെ ആയുസ്സിലേക്ക്ഓളംവെട്ടുന്ന തിരയോ,അസ്തമയത്തിലേക്ക്‌തെന്നുന്ന കപ്പലോ ആണ് ഞാൻ. ഒരിക്കലൊരു നിലവിളക്കിനു മുമ്പിൽമഷിനോട്ടക്കാരനൊരാൾ, എന്നെ പിടിച്ചിരുത്തികാണാതായ അച്ഛനെ കണ്ടുപിടിക്കാൻ പറഞ്ഞു ‘കുട്ടികൾ എല്ലാം കാണുന്നു’അയാൾ എന്നെ നോക്കിക്കൊണ്ടു പറഞ്ഞുമുമ്പിലെ തളികയിലെ കറുത്ത മഷിക്കൂട്ടിൽഅയാൾ കാണുന്ന പട്ടണവും തെരുവുംഎനിക്കും കാണിച്ചു തന്നു.” നിരത്തിലലയുന്ന നിന്റെ അച്ഛനെ കാണാനുണ്ടോ”അയാൾ ചോദിച്ചു:“നിന്റെ അച്ഛന്റെ വേഷം പറയാൻ പറ്റുമോ?” വിളക്കിലെ നാളം എന്റെContinue Reading

ഒന്നാം വാർഷികം ആഘോഷിക്കുന്ന രണ്ടാം ഇടതു സർക്കാരിന്റെ മുൻപിൽ ചില നിർദേശങ്ങൾ സമർപ്പിക്കുകയാണ് ഈ ലേഖനത്തിന്റെ ഉദ്ദേശം. ഒന്നാമതായി കെ റെയിൽ നീട്ടി വെക്കണം. അതിനുള്ള രണ്ട് സുപ്രധാന കാരണങ്ങൾ മാത്രം ചൂണ്ടിക്കാണിക്കാം. 1. റെയിൽവേ ഒരു കേന്ദ്ര വകുപ്പാണ്. വൻ നിക്ഷേപം ആവശ്യപ്പെടുന്നത്. കേരളം പോലെ വിസ്തീർണം കുറഞ്ഞ ഒരു സംസ്ഥാനത്തിന് മാത്രമായി -stand alone- ആയി ഓടിച്ചു വിജയിപ്പിക്കാൻ അസാധ്യമായ ഒന്ന്. നാളെ ദേശീയ നെറ്റ് വർക്കുമായിContinue Reading