LITERATURE (Page 110)

“വണ്ടിയെടുത്തു മാറ്റ്.”പുകപിടിച്ച കണ്ണുകളുള്ള പോലീസുകാരൻ റാസിയോട് ആജ്ഞാപിച്ചു. മണിയടിച്ചു കൊണ്ടു കടന്നുപോയഒരു ഐസ്ക്രീം വണ്ടിക്കാരൻആ അലർച്ച കേട്ടു തിരിഞ്ഞു നോക്കി. തിരിച്ചു തെറി വിളിക്കാൻ തുടങ്ങിയ റാസിയുടെ നാവിനെതലച്ചോർ ഓർമ്മയുടെപാശത്താൽ വരിഞ്ഞുകെട്ടി. പുറകിൽ നിന്നു കടലും മുമ്പിൽ നിന്ന്വെട്ടുകാട് പള്ളിയുംമാടിവിളിച്ചു കൊണ്ടിരുന്നഒരു വൈകുന്നേരത്തിൽഎഴുതിയ ‘പ്രാർത്ഥന’ എന്ന കവിത. അൾത്താരയിൽ നിന്നിറങ്ങി വരുന്ന രൂപത്തോട് കൊച്ചുകുട്ടി നിഷ്കളങ്കമായ് പറയുന്നു: ‘നിക്ക് ഒരു കാവൽമാലാഖേനെ വേണം. ആരും കട്ടോണ്ടു പോവാത്തഒരു സൈക്കിളും’ റാസിContinue Reading

കൂമൻ കാവിൽ എത്തിയപ്പോഴും ആ ചുവന്ന മഴ നിന്നു പെയ്തു. കൂമൻ കാവിൽ എം.എൽ.എ ഫണ്ട് ഉപയോഗിച്ചുണ്ടാക്കിയ ഏറുമാടങ്ങൾ അത്രയും ചാറ്റൽ മഴയിൽ ആദ്യമേ തന്നെ നിലം പൊത്തിയിരുന്നു. അപ്പുറത്ത് ബസ്സുകാർ ഉപയോഗിച്ചിരുന്ന ഒരു ഹോട്ടൽ ഇടിഞ്ഞു വീണിരുന്നു. അവിടെ കൊടുങ്കാറ്റിലും പറന്നു പോവാത്ത അപ്പവും മുട്ട റോസ്റ്റും പത്ത് രൂപ കോംബോ ആയിരുന്നത് രവി ഓർത്തു. പക്ഷേ നാണക്കേട് ആയിരുന്നത് കൊണ്ട് സ്കൂൾ കുട്ടികൾ പോലും അത് കഴിച്ചിരുന്നില്ലല്ലോContinue Reading

ചിലയോർമ്മകളിൽചിരി ചിമ്മുംചിലയോർമ്മകളിൽചിറി വിമ്മുംചിരിച്ചിമ്മിയോർമ്മകളെചിതൽ തിന്നുംചിറിവിമ്മിയോർമ്മകൾചിറകനക്കുംചിരിയടർന്ന ചിറിയുംചിറകൊടിഞ്ഞ ചിരിയുംചിതയായെരിയുംചിത ചിന്തയാവുംചാരം ചിരിയാവുംചിന്ത ചാരവും. ഇനി നോക്കു ചിതയെരിഞ്ഞാൽ ചിന്തചിന്തയെരിഞ്ഞാൽ ചാരംചാരം ചിരിയായിരിന്നു. ചിരിയുടെ നിർദ്ധാരണം പൂർണം കവർ ഡിസൈൻ : വിത്സൺ ശാരദാ ആനന്ദ്Continue Reading

പത്തു പ്രകാശവർഷം അകലെയുള്ള ഒരു നക്ഷത്രം ഈ നിമിഷം മരിക്കുന്നു എന്നു കരുതു. അതിൽ നിന്ന് പുറപ്പെട്ട അവസാനപ്രകാശരശ്മികൾ പത്തു വർഷത്തിന് ശേഷമായിരിക്കും നമ്മളിൽ എത്തുക. അത്രയും കാലം നാം അതിനെ അതിൻറെ പതിവ് സ്ഥാനത്ത് കണ്ടുകൊണ്ടേയിരിക്കും.മറിച്ച് അത്രയും ദൂരെയിരുന്ന് ഒരാൾ ഈ നിമിഷം നമ്മെ നോക്കിക്കൊണ്ടിരിക്കുകയാണെങ്കിലോ? പത്തുവർഷം മുൻപത്തെ നമ്മളെയായിരിക്കും അയാൾ കാണുന്നുണ്ടാവുക.അടുത്തടുത്ത് കാണുന്ന രണ്ട് നക്ഷത്രങ്ങൾ ഒരുപാട് വ്യത്യാസമുള്ള രണ്ട് കാലഘട്ടങ്ങളിൽ നിന്നാണ് ഒരുമിച്ച് നമുക്ക് മുന്നിൽContinue Reading

മനോഹരങ്ങളായ രണ്ട് വിവർത്തന കഥകളുണ്ട് മാതൃഭൂമിയിൽ. ആദ്യത്തേത് ശ്രീലങ്കൻ എഴുത്തുകാരൻ ഇസുരു ചാമര സോമവീര എഴുതിയ ‘മിസ്സിസ് പെരേര’ എന്ന സിംഹള കഥ. വാർദ്ധക്യത്തിലേക്കെത്തിയ ഒരു സ്ത്രീയുടെ നഷ്ടപ്പെട്ടുപോയ പ്രതീക്ഷകൾ, ആഗ്രഹങ്ങൾ, ദാമ്പത്യം, ഒരു കുടുംബിനി ആകുവാനായി സ്വയം ഉപേക്ഷിച്ചു കളയുന്ന നിറങ്ങൾ ഇവയൊക്കെയാണ് കഥയിൽ പറയുന്നത്. ഏത് ദേശത്തും, ഏതുകാലത്തും, മിസ്റ്റർ എന്ന പദത്തിനപ്പുറം കാണുന്ന ആൺ രൂപത്തിന് ആജ്ഞാനുവർത്തിയോ നിഴലോ മാത്രമായിപ്പോകുന്ന സ്ത്രീ സ്വത്വത്തിന്റെ നേർക്കാഴ്ചയാണിത്. ഒരുContinue Reading