കരുണാകരൻ

കവി, കഥാകൃത്ത്, നോവലിസ്റ്റ്. പട്ടാമ്പി സ്വദേശി. ഇപ്പോൾ തൃശൂരിൽ താമസിക്കുന്നു.

00ഞങ്ങളുടെ പഴയ ലൈബ്രറിയിലേക്ക് കോണിപ്പടികൾ കയറി വരുന്ന കവിക്ക്സ്ഥലമുണ്ടാക്കിക്കൊണ്ട് ഞാൻ അഭിവാദ്യം ചെയ്യുന്നു. ഗുഡ് ഈവെനിംഗ്, താങ്കൾ ഇന്നും കൃത്യം സമയത്തു തന്നെ, ഞാൻ കവിയോട് പറയുന്നു. കവി എന്നെ നോക്കാതെ എനിക്കുവേണ്ടി പുഞ്ചിരിക്കുന്നു.  എന്നിട്ട്, പടികളിലൊന്നിലും നിൽക്കാതെ ലൈബ്രറിയുടെ വാതിൽക്കൽ വെച്ച്,  തന്റെ തന്നെ നിഴലിലേക്ക് മായുന്നു. അഴുകിയ ഏതോ ജീവിയുടെ ഉടലിനെ ഓർമ്മിപ്പിച്ചു കൊണ്ട്  പിറകെ, ഒരു ഇളം കാറ്റ് കൂടിപടികൾ കയറിപ്പോകുന്നു. ലൈബ്രറിയുടെ വാതിൽ ഒരു പ്രാവശ്യം വിറയ്ക്കുന്നു. ഞങ്ങളുടെ എല്ലാ കവികളും പുഴയുടെContinue Reading

ഞാനുംഅവനുംഅവളും അവളുടെ വീട്ടിലെത്തിയതായിരുന്നു. അവനെയോര്‍ത്ത് അവള്‍ കരയാന്‍ തുടങ്ങി. ഇത്ര നാളായിട്ടുംമരിച്ചുപോയിട്ടുംഅവളവനെ മറക്കാത്തതില്‍ഞാനത്ഭുതപ്പെട്ടു. പ്രേമത്തെ സംശയിക്കാത്തതെന്ത്?മറവിയിലേക്ക് വറ്റിയ എത്രയെത്ര പുഴകള്‍തന്നെയുണ്ട്‌?അവള്‍ക്ക് അറിയാത്തതല്ലല്ലോ. ഞാനവളെ എന്‍റെ അരികിലിരുത്തി.അവളെ ഉമ്മവെച്ചു. അവളുടെ വീട്ടിലേക്കുള്ളവഴിയിലെ പൂക്കള്‍, വഴിയിലെ പക്ഷികള്‍വഴിയിലെ ഏകാന്തത, എല്ലാംഎനിക്ക് പ്രിയപ്പെട്ടതായി. ചിലപ്പോള്‍, ചിലപ്പോള്‍ മാത്രംഅവനെന്നെ നോക്കി. രാത്രികളില്‍ പെട്ടെന്ന് തെളിയുന്നഒരു കീറ് ആകാശം – ഞാന്‍മനസ്സില്‍ പറഞ്ഞു. നരകങ്ങള്‍ തൊടാതെ ഞാനും. രണ്ടു പേരുടെ പ്രണയം ഭൂമിയെ ഇത്രമേല്‍തുലഞ്ഞതാക്കുമോ? ഞാന്‍ ചൂളംContinue Reading

കുറേ മുമ്പ് “മലയാളം” വാരികയിൽ വന്ന എന്റെ കഥയ്‌ക്ക് നമ്പൂതിരി വരച്ച ഓർമ്മയുണ്ട്, ജോൺ അബ്രഹാം കഥാപാത്രമായി വരുന്ന ഒരു കഥയായിരുന്നു എന്നാണ് ഓർമ്മ : അപൂർണ്ണമെന്നു തോന്നിക്കുന്ന വരയുടെ അതേ തീർപ്പിൽ (Surety) ആ ചിത്രം സന്തോഷത്തോടെ കണ്ട ഓർമ്മയുമുണ്ട്. കഴിഞ്ഞ ദിവസം അദ്ദേഹം എം. ടി യെ വരച്ചത് ഒരു പ്രസാധക സുഹൃത്ത് കാണിച്ചു തന്നു. തന്റെ തന്നെ വരയിൽ നമ്പൂതിരി കണ്ടുപിടിക്കുന്ന അതേ പാരമ്പര്യത്തിലാണ്, ഒരുContinue Reading

അച്ഛന്റെ അച്ഛന്റെ പേരാണ് എനിക്ക്അതിനാൽ, ചിലപ്പോൾഞാനൊരു നെടുമ്പുരയാണെന്ന് എനിക്ക് തോന്നുംമരിച്ചുപോയവരാരോ പാർക്കുന്നിടമെന്നും അപ്പോൾ രണ്ടുപേരുടെ ആയുസ്സിലേക്ക്ഓളംവെട്ടുന്ന തിരയോ,അസ്തമയത്തിലേക്ക്‌തെന്നുന്ന കപ്പലോ ആണ് ഞാൻ. ഒരിക്കലൊരു നിലവിളക്കിനു മുമ്പിൽമഷിനോട്ടക്കാരനൊരാൾ, എന്നെ പിടിച്ചിരുത്തികാണാതായ അച്ഛനെ കണ്ടുപിടിക്കാൻ പറഞ്ഞു ‘കുട്ടികൾ എല്ലാം കാണുന്നു’അയാൾ എന്നെ നോക്കിക്കൊണ്ടു പറഞ്ഞുമുമ്പിലെ തളികയിലെ കറുത്ത മഷിക്കൂട്ടിൽഅയാൾ കാണുന്ന പട്ടണവും തെരുവുംഎനിക്കും കാണിച്ചു തന്നു.” നിരത്തിലലയുന്ന നിന്റെ അച്ഛനെ കാണാനുണ്ടോ”അയാൾ ചോദിച്ചു:“നിന്റെ അച്ഛന്റെ വേഷം പറയാൻ പറ്റുമോ?” വിളക്കിലെ നാളം എന്റെContinue Reading

ഒരു കലാപവും ഒന്നിനെയും സ്ഥിരമായി മാറ്റി സ്ഥാപിക്കുന്നില്ല (replace). കലയിലും സാഹിത്യത്തിലും സംഭവിക്കുന്നതും അതുതന്നെയാണ്. അതിനാൽ ഒരിക്കല്‍ പുതുക്കിയതെന്തും അതിവേഗം നമ്മുടെ ഓർമ്മയായി മാറുന്നു. ഓര്‍മ്മ എന്ന വാക്ക് ഒരേസമയം കഴിഞ്ഞതിനെയും പഴയതിനെയും സൂചിപ്പിക്കുന്നു. മലയാളത്തിൽ അങ്ങനെയൊരു ‘ക്ളീഷേ’ യാണ് “ക്ഷുഭിത യൗവനം” എന്ന പ്രയോഗം. അറുപതുകളുടെ ഒടുവിലും എഴുപതുകളില്‍ മുഴുവനും ഉണ്ടായിരുന്ന ഒരു തിരയെ (wave) അത് ഓർമ്മിപ്പിക്കുന്നു. തീര്ച്ചയായും, ലോകം മുഴുവൻ അങ്ങനെ “ക്ഷോഭിക്കുന്ന ഇടക്കാലം” ഉണ്ടായിരുന്നുContinue Reading