LITERATURE (Page 101)

അരിപ്പൂങ്കാടുകൾ വകഞ്ഞു മാറ്റിയിഴഞ്ഞു വരുന്നൂഒരടി നടപ്പാത..നോക്കിയിരിക്കെ അതിൽ മാത്രം മഴ ചാറുന്നു.അതു മാത്രം നിറയുന്നു.ജലം നെടുനീളത്തിൽവൻമതിൽ പോൽ അലയടക്കി വഴിമുടക്കിമുന്നിൽ നിന്നു.സുതാര്യമായജലഭിത്തിയ്ക്കപ്പുറംഇലകൾ മുഖമുരുമ്മുന്നു.പൂക്കൾചെടികളിലെ കെട്ടു വിടുവിച്ച് കൊണ്ട്പൈക്കുട്ടികളെപ്പോലെതുള്ളിച്ചാടി ഓടുന്നു.ഇളംചുവപ്പല്ലികൾ ചിതറിച്ചു കൊണ്ട്കണ്ണാടിയിലൂടെന്ന പോലെ,മറുതലയ്ക്കൽഒരു ബബ്ലൂസ് നാരങ്ങയുടെമധുരവിസ്ഫോടനം..വെള്ളത്തിനുള്ളിൽ പ്രവേശിക്കുമ്പോൾഷവറിനടിയിൽനിൽക്കുമ്പോലെശ്വാസം മുട്ടി ..അമ്മയെ ഓർമ്മ വന്നു.ഉറക്കെയുറക്കെ കരഞ്ഞു. കവർ ഡിസൈൻ : മനുContinue Reading

STATE CAPTURE സ്വന്തം താല്പര്യങ്ങൾ സംരക്ഷിക്കുന്നതിനോ സ്ഥിതി മെച്ചപ്പെടുത്തുന്നതിനോ വേണ്ടി ഒരു രാജ്യത്തിന്റെ തീരുമാനങ്ങൾ എടുക്കാനുള്ള പ്രക്രിയയെ അവിഹിതമായി സ്വാധീനിക്കാൻ കച്ചവട-വ്യവസായ ഉടമകളും രാഷ്ട്രീയ-അധികാരകേന്ദ്രങ്ങളും ചേർന്ന് നടത്തുന്ന അഴിമതിയെയും ഗൂഢാലോചനയേയും നിർവ്വചിക്കുന്ന അക്കാദമിക് പദമാണ്‌ “സ്റ്റേറ്റ് ക്യാപ്ച്ചർ “(State Capture) എന്നത്. ഇതിന്റെ അർത്ഥം ശരിയാംവണ്ണം പ്രതിഫലിപ്പിക്കുന്നില്ലെങ്കിലും “ഭരണവ്യവസ്ഥയെ പിടിച്ചെടുക്കൽ” എന്ന് മലയാളത്തിൽ വേണമെങ്കിൽ പറയാം. മിക്ക ജനാധിപത്യ രാജ്യങ്ങളിലും ഇത്തരം ഉദ്യമങ്ങൾക്ക് തടയിടാൻ നിയമങ്ങൾ ഉണ്ടെങ്കിലും സ്വന്തം പണത്താൽContinue Reading

‘ഭൂതകാലത്തിന്റെ ഹൃദയത്തിൽനിന്നെന്നോണം അവൾ വിളികേട്ടു, “ഓ” ‘ ഈ വാചകത്തിന്റെ സൗന്ദര്യം നോക്കുക. സർവ സാധാരണമായി ഉപയോഗിക്കുന്ന പദങ്ങൾ കൊണ്ടുണ്ടാക്കിയ നൂതനമായ പ്രയോഗം! ആ വ്യത്യസ്തത കണ്ടു വായനക്കാർക്ക് ആഹ്ലാദമുണ്ടാകുന്നു. ആ ആഹ്ലാദം, അത്യാഹ്ലാദമായി മാറുന്നത്, സുഹറയുടെയും മജീദിന്റെയും ഭൂതകാലം ആസ്വാദകൻ അറിയുമ്പോഴാണ്. അത് മനസ്സിലേക്ക് കടന്നു വരുമ്പോൾ സുഹറയുടെ “ഓ”എന്ന വിളി കേൾക്കലിനുള്ള അർത്ഥവും തലവും വായനക്കാർക്ക് സമ്മാനിക്കുന്നത് അത്ഭുതം. എത്ര മനോഹരമായാണ് ഒരു പ്രണയത്തിന്റെ തീവ്രത, പ്രണയContinue Reading

നിശാഹൃദയം ഇരുണ്ടപ്പോൾ മുഖം മിനുക്കാനെത്തിയതാരകങ്ങളെ ഓട്ടുരുളിയിൽ കമഴ്ത്തി നിരത്തിവച്ചു…നിലാവ് അന്തംവിട്ട് പാരിജാതച്ചെടിയുടെ ചില്ലകളിൽകുന്തിച്ചിരുന്നു..നെറികേടു കാട്ടാത്ത രാപ്പാടി ഇനിയും പൂക്കാത്തതേൻമാവിന്റെ ഉണങ്ങിയ കൊമ്പിലെച്ചെറുപൊത്തിൽസാധകം ചെയ്തു…വഴിതെറ്റിവന്ന ചന്ദ്രൻ കിണറിലെ വെയിലെടുക്കാതെബാക്കിവന്നജലത്തിൽ വീണൂറിച്ചിരിച്ചു…അതു കണ്ടിട്ടാവാം കുറെ ഈയാം പാറ്റകൾ അവയുടെചിറകുകൾ വെള്ളത്തിൽ കൊഴിച്ചിട്ടു..ജനാലച്ചില്ലിനിപ്പുറം സമാന്തരമായിസ്വപ്നപ്പൂമൊട്ടുകൾവിരിഞ്ഞ് വികസിച്ച് കരിഞ്ഞ് കൊഴിഞ്ഞുവീണുനിഴലിന്റെ പേടിയിൽ വിറയ്ക്കുന്ന മങ്ങിയ പ്രകാശംകെട്ടുതുടങ്ങി..ഇരുട്ടിന്റെയാഴക്കടലുകളിൽ പ്രതിദ്ധ്വനിയുടെ ഒച്ചമാത്രം ബാക്കിയായി..ശ്വാസം കിട്ടാതെ പിടഞ്ഞകിഴക്കും പടിഞ്ഞാറും തെക്കും വടക്കുംകേവലബിന്ദുക്കളായി ഒടുങ്ങിയൊതുങ്ങുന്നു…ഒഴുകുന്ന നദി ഇടയ്ക്കുവച്ച് തിരിഞ്ഞൊഴുകുകസാദ്ധ്യമോയെന്നചോദ്യം ഡെമോക്ലീസിൻറെവാളുപോലെ മുന്നിൽContinue Reading

ചീകി ഒതുക്കാത്ത, എണ്ണ തേക്കാത്ത പാറിപ്പറക്കുന്ന മുടി. ചുമലോളമുണ്ടാകും മിക്കവാറും. നെരിയാണിക്ക് മേലെയുള്ള മുണ്ട്. അലക്കണമെന്നില്ല. മുട്ടോളമെത്തുന്ന ജുബ്ബ. അസ്തിത്വദുഃഖം എന്ന് വേണമെങ്കിൽ കൂടെക്കൂടെ പറയാം. കയ്യിൽ തടിച്ച ഇഗ്ളീഷ് പുസ്തകങ്ങൾ. ഡിവൈൻ കോമഡിയോ അല്ലെങ്കിൽ യൂലിസസോ ആയാൽ നല്ലത്. രാവിലെ ദറീദാ, ഫുക്കോ എന്നും ഉച്ചക്ക് കാഫ്‌കാ – കമ്യൂ എന്നും സന്ധ്യക്ക് സിമോൻ ദ് ബുവ്വാ എന്നുമുള്ള പറച്ചിൽ. തോളിൽ ഒരു തുണി സഞ്ചി. വേണമെങ്കിൽ, അതിനകത്ത്Continue Reading