LITERATURE (Page 101)

എന്‍റെ മനസ്സിൽ ചില്ലിട്ടു സൂക്ഷിച്ച അനേകംമോഹചിത്രങ്ങളിലൊന്നാണിത്…തെങ്ങോലകളും കവുങ്ങിൻതലപ്പുകളും ചേർന്നുചുംബിക്കുന്ന, കതിരോൻ കണ്ണുപൊത്തിക്കളിക്കുന്നവഴിയിലൂടെ ഞാൻ നടക്കുകയാണ്.ഹൃദ്യമായ അനേകം പൂക്കളുടെ നറുമണം ഇടകലർന്നഇളങ്കാറ്റെന്നെ മത്തുപിടിപ്പിക്കുന്നു. വർണ്ണങ്ങൾ വാരിവിതറിയ പൂക്കൾ നിറഞ്ഞഉദ്യാനത്തിലെത്തിയപ്പോൾ വരവേൽക്കാൻ പൂമ്പാറ്റകളുടെ ഒരുസമുദ്രം തന്നെ ഉണ്ടായിരുന്നു..അളവറ്റ അവയുടെ ചിറകുകളിലെ ചിത്ര പണികൾ കണ്ട് എന്‍റെകൺപീലികൾ നനഞ്ഞു കുതിർന്നുപൂക്കളിൽ നിന്ന് പൂക്കളിലേക്ക്ചാഞ്ചാടിയവർ എൻ കണ്ണുകളെ വിസ്മയിപ്പിച്ചു. പിന്നീടവ കൂട്ടമായ്വന്നെൻ ശിരസ്സിൽ പൂമ്പൊടികൾ വാരിവിതറി…… ഉൻമത്തയായവിടുന്നിറങ്ങി പല വഴികളിലൂടെനടന്ന് കാടിന്നോരമെത്തിയ വേള കാട്ടരുവികളും,എണ്ണിയാലൊടുങ്ങാത്ത പക്ഷിക്കൂട്ടങ്ങളുമെന്നെContinue Reading

പട്ടികുരയുടെ ഉണര്‍ത്തുപാട്ടുകേട്ട് നമ്മുടെ രാമാനുജം കാലത്തുണര്‍ന്നത് ഭയന്നുവിറച്ചു കൊണ്ടാണ്. അയാള്‍ ഒടുവില്‍ കണ്ടു നിര്‍ത്തിയ സ്വപ്നത്തില്‍ വീട് മാഞ്ഞുപോയി; ഭൂമിയില്‍ ഒട്ടും അവശേഷിക്കാതെ, ഒരു നിലവിളി പോലുമില്ലാതെ. എന്നാല്‍ കിടക്ക വിട്ടെഴുന്നേറ്റപ്പോള്‍ വീട്, ആ പരുക്കന്‍ ചുമരുകളും, ഇളകിപ്പൊടിഞ്ഞ തറയും, മാറാല മൂടിയ കഴുക്കോലുകളും, കറുത്തുപോയ കൊല്ലം മേച്ചിലോടുമായി അങ്ങനെ തന്നെ നില്‍ക്കുന്നുണ്ടായിരുന്നു. രാമാനുജത്തിന് അതൊരോര്‍മ്മപ്പെടുത്തലായിരുന്നു. അയാളുടെ തൊഴില്‍ശാല വില്‍ക്കപ്പെട്ടു. പിരിച്ചു വിടുമ്പോള്‍ ഡയറക്ടര്‍ നല്‍കിയ തുക തീരാറായി. ഇനിContinue Reading

വ്യവസ്ഥിതിയാണ് ഉത്തരവാദിയെന്ന് അയാൾ ആത്മഹത്യാക്കുറിപ്പിൽ എഴുതിയിരുന്നു. പൊലീസ് ഈ വ്യവസ്ഥിതിയെപ്പറ്റി ജനത്തോട് തിരക്കി. ഞങ്ങളല്ല, നിങ്ങളല്ലേ അതെന്നായി ഒന്നാമൻ. വെളുക്കെ ചിരിക്കുന്ന നേതാവെന്നോർത്തു രണ്ടാമൻ. ഏതോ കൈക്കൂലിക്കാരനെ ചൂണ്ടി മൂന്നാമൻ. മൂന്നുമല്ല, ആള് പത്രക്കാരനെന്നുറപ്പിച്ച് നാലാമൻ. വഴിമുട്ടിയ അന്വേഷണം;വഴികാട്ടാൻ ലുക്കൗട്ട് നോട്ടീസ്. വ്യവസ്ഥിതിയെ തേടുന്ന നോട്ടീസ് കണ്ടവർ ഞെട്ടി. നോട്ടീസിൽ ഫോട്ടോയ്ക്ക് പകരം കണ്ണാടി;നിലക്കണ്ണാടി. ജനം അത് എറിഞ്ഞുടച്ചു. വ്യവസ്ഥിതി തകർന്നു. കവർ : മനുContinue Reading

ക്ലാസ്സുകൾ തുടങ്ങുന്നതിൻ്റെ ഏതാനും മിനുട്ടുകൾക്ക് മുമ്പാണ് അയാൾ പഠിപ്പിക്കേണ്ട വിഷയത്തെ കുറിച്ച് കൂടുതൽ അറിയാനെന്നോണം ഓൺലൈൻലൈബ്രറി റെഫറൻസ് ഗ്രന്ഥങ്ങളിൽ മുഖം പൂഴ്ത്തിയത്. ഡെസ്ക് ടോപ്പിന് അരികിലായി ചാർജിൽ വെച്ചിരുന്ന മൊബൈൽ ഫോണിൽ നിന്നും ഈയിടെ വൈറലായിമാറിയ റാസ്പുട്ടിൻ സം​ഗീതത്തിന്റെ റിങ്ങ്ടോൺ കേൾക്കുന്നുണ്ടായിരുന്നു. സ്റ്റാഫ് മുറിയിലെ കനത്ത നിശബ്ദതയെ ഭഞ്ജിച്ചതും അകലം പാലിച്ചിരുന്ന അനുഷ്ക ടീച്ചർ ഇടം കണ്ണിട്ട് അയാളെ നോക്കി ഊറിച്ചിരിച്ചു. മനസ്സിൽ എന്നും നൃത്തച്ചുവടുകളെ ആരാധിച്ചിരുന്ന അയാൾക്ക് മെ‍ഡിക്കൽContinue Reading

അവസാനകവിത വായിച്ച്ആത്മസ്നേഹിതൻ പറഞ്ഞു:കാവ്യഗുണം തീരെയില്ലഅന്ന് രാത്രിഞാനെന്റെ കവിതാപുസ്തകംഒരിക്കൽകൂടി നിവർത്തിനോക്കി പ്രാസം വലിച്ചെറിഞ്ഞിരിക്കുന്നു അതിർത്തിക്കപ്പുറം പുറന്തള്ളപ്പെട്ടവർവിശക്കുന്ന മനുഷ്യർ വൃത്തം തെറ്റിച്ചിരിക്കുന്നുആശയറ്റ ആകാശംഅലങ്കാരങ്ങൾ ഉപേക്ഷിച്ചിരിക്കുന്നുഉടൽ പൊള്ളിയ പുഴകൾബിംബങ്ങളെ ശിഥിലമാക്കി ഒഴുകുന്നുതല തകർന്ന മഴക്കാലംതാളം മുറിച്ച് പെയ്യുന്നുപിഴുതെറിയപ്പെട്ട കുന്നുകൾധ്വനി വെട്ടിപ്പിളർന്നിരിക്കുന്നുമൺമറഞ്ഞ വയലുകൾപ്രതീകങ്ങൾ കുഴിച്ചുമൂടിയിരിക്കുന്നു ഇല്ല, കവിത തീരെയില്ലഎന്നാൽ പിന്നീട് ഓർത്തു:കാവ്യഗുണം കൊണ്ട് കോരിയാൽ ജീവിതത്തിൽ നിന്ന് എന്ത് കിട്ടും? കവർ ഡിസൈൻ : മനുContinue Reading