പൂമുഖം LITERATUREകവിത ഒരാൾ കൂടി

ശാന്തമായുറങ്ങാൻ
ഒരാൾ കൂടി
ഇറങ്ങിപ്പോയി

മരം പെയ്തതൊക്കെയും
കർക്കടകമായി കാതിലലക്കവേ.
ഒരു ദേശം നുണ പറയുമ്പോൾ
ചിരുത ചിലതെല്ലാം
ചിതലിന് കൊടുത്തു.

ഇരുളിലൊരു
കുരുടൻ പൂച്ച
കറുത്ത വിധവയുടെ
കണ്ണീരിന്
മ്യാവു മീട്ടുന്നു.

നാടകരാവുകളിൽ
അശാന്തിയുടെ വിദൂരമേഘങ്ങൾ
വാരി വിതച്ച് ഒരാൾ കൂടി
ശാന്തമായുറങ്ങാൻ
പടിയിറങ്ങിപ്പോയി.

തോരാ മഴയിൽ
തീരാവ്യഥയിൽ
ശാന്താ
എവിടെയാ ശാന്തി ?

Comments
Print Friendly, PDF & Email

You may also like