ലേഖനം (Page 8)

ജാതിയെ കുറിച്ച് പറയുന്നത് ആരാണ്? ജാതി വ്യവസ്ഥയുടെ ഭാരം ഏറ്റവും അധികം പേറേണ്ടി വന്ന ഹതഭാഗ്യരാണ് ജാതി വിഷയത്തെ കുറിച്ച് സംസാരിക്കുന്നത്. എന്ത് കാരണം കൊണ്ടാണവർ ജാതിയെ കുറിച്ച് പറയുന്നത്? ജാതി കൊണ്ടുണ്ടായ യാതനകൾ അവരുടെ മനസ്സിന്റെ അടിത്തട്ടിൽ കിടക്കുന്നത് അവരുടെ ജീവിതത്തെ, ചിന്തകളെ, സ്വത്വബോധത്തെ എല്ലാം അത്രമേൽ ആഴത്തിൽ ബാധിച്ചിട്ടുണ്ട്. അതിനാൽ കഴിഞ്ഞകാലം അവർക്ക് ഒരു തുടർച്ചയുടെ പേരാണ്. അല്ലാതെ ഒരു പുസ്തകത്താൾ മറി ക്കുന്നത് പോലെ എളുപ്പംContinue Reading

സാംസ്‌കാരിക നവോത്ഥാനവും സാഹിത്യ നവോത്ഥാനവും ഒരുമിച്ച് സംഭവിച്ച കാലമാണ് ശ്രീനാരായണഗുരുവിന്റെയും കുമാരനാശാന്റെയും കാലഘട്ടം എന്ന് പറയാം. ശ്രീനാരായണഗുരുവും കുമാരനാശാനും തമ്മിലുണ്ടായിരുന്ന ബന്ധം കേരള സാംസ്കാരിക ചരിത്രത്തിലെ അപൂർവമായ അടരുകളിൽ ഒന്നാണ്. റോമിൽ ഫ്രാൻസിസ് മാർപാപ്പ ഈയിടെ ശ്രീനാരായണ ദർശനങ്ങളെപ്പറ്റി സംസാരിച്ചത് ആ ചിന്തകളുടെ കാലിക പ്രസക്തിയെയും സ്വീകാര്യതയെയും സൂചിപ്പിക്കുന്നു. 1924 ജനുവരിയിൽ ഒരു ബോട്ടപകടത്തിൽ അന്തരിച്ച കുമാരനാശാന്റെ കവിതകൾ ഇന്നും ചർച്ച ചെയ്യപ്പെടുന്നത് ആ കവിതകളിലെ ആശയഗാംഭീര്യം കൊണ്ട് തന്നെയാണ്.Continue Reading

ആശമാരുടെ സമരം 50 ദിവസം പിന്നിട്ടിരിക്കുന്നു. നിരാഹാര സമരം രണ്ടാം ആഴ്ചയിലും തുടരുന്നു. ഇക്കഴിഞ്ഞ ദിവസം സ്ത്രീകളുടെ മുടി മുറിക്കൽ പ്രതിഷേധം ഉണ്ടായി. ഈ സമരം തുടങ്ങിയ ശേഷം പല സംസ്ഥാനങ്ങളിലും ആശമാരുടെ ഓണറേറിയം അതാത് സംസ്ഥാന സർക്കാരുകൾ വർധിപ്പിച്ചിട്ടുണ്ട്. ഏറ്റവും ഒടുവിൽ പുതുച്ചേരി സർക്കാർ ഓണറേറിയം 18000 ആയി വർധിപ്പിച്ചു. കേരളത്തിലെ ഇടതു പക്ഷം എന്നവകാശപ്പെടുന്ന സർക്കാർ ഇപ്പോഴും ആശമാരുടെ സമരത്തെ കണ്ടില്ലെന്നു നടിക്കുകയാണ്. ആദ്യം അവർ ആശമാരുടെContinue Reading

സമകാലിക മലയാളം വാരികയുടെ വനിതാ പതിപ്പിൽ അഞ്ച് കഥകളാണുള്ളത്. ആദ്യത്തേത് ഗ്രേസിയുടെ ‘മല്ലനും മാതേവനും’. സാഹിത്യ പ്രവര്‍ത്തനത്തെ സ്പൂഫ് / സറ്റയർ / ആയി കാണുന്ന എഴുത്തുകാരി, കഥയുടെ തലക്കെട്ട്‌ വഴി സൂചിപ്പിക്കുന്നത് യഥാക്രമം ഒരു കഥാകൃത്തിനെയും നിരൂപകനെയുമാണ്. യാഥാർത്ഥ്യങ്ങളുടെ ലോകത്ത് ജീവിക്കുന്ന നിരൂപകനും, സൃഷ്ടിയുടെ മഹാരഹസ്യമായ ഭാവനയുടെ ഉള്ളിൽ ജീവിക്കുന്ന കഥാകൃത്തും, കഥാകൃത്തിന്റെ ഭയവും അപകർഷതാബോധവും, നിരൂപകന്റെ പുച്ഛവും താൻപോരിമാഭാവവും ഗ്രേസി രസകരമായി അവതരിപ്പിക്കുന്നുണ്ട്. ഭേദപ്പെട്ട രീതിയിൽ വായിച്ച്Continue Reading

സിനിമ കേവലം വിനോദം മാത്രമല്ല, സാമൂഹ്യ പ്രതിഷേധത്തിന്റെയും സംസ്കാരത്തിന്റെയും ശക്തമായ മാധ്യമവുമാണ്. സിനിമ എന്ന കലയിലൂടെ സമൂഹത്തിലെ പ്രശ്നങ്ങൾ ഉയർത്തിക്കാട്ടുന്നതിനും, അവയെക്കുറിച്ച് ചർച്ചചെയ്യുന്നതിനും സാധ്യമാവണം. എന്നാൽ, സിനിമയുടെ ഈ ശക്തി ചിലപ്പോൾ നെഗറ്റീവ് ആയും ഉപയോഗിക്കപ്പെടുന്നുണ്ട്. മയക്കുമരുന്നുകളുടെ ഉപയോഗം, വിതരണം, ഫലങ്ങൾ എന്നിവയെ സിനിമകൾ ചിലപ്പോൾ കാല്പനികവൽകരിക്കുകയോ ആകർഷകമാക്കി പൊലിപ്പിക്കുകയോ ചെയ്യുന്നു. ഇതിന് പ്രേക്ഷകരെ,പ്രത്യേകിച്ച് യുവജനങ്ങളെ സ്വാധീനിക്കാൻ കഴിയും. സിനിമകളിൽ മയക്കുമരുന്നുകളുടെ ചിത്രീകരണം എങ്ങനെ അവതരിപ്പിക്കുന്നു എന്നത് പ്രധാനമാണ്. പലപ്പോഴുംContinue Reading