” പ്രപഞ്ചമേ നീ കുതികൊള്ളുന്നോ
എന്നെക്കരയിൽ തള്ളി?”
” ഒഴുകേണ്ടാ നീയെന്നോടൊത്തിനി
മരിച്ചു പോയവനല്ലേ?”
“രമിച്ചു പോയീ നിന്റെയൊഴുക്കിൽ
മരിപ്പതെങ്ങനെ ഞാൻ?”
“എങ്ങനെ നീയിനി രമിച്ചിടും ഹേ;
അഴുകുന്നല്ലോ കോശങ്ങൾ?”
“എങ്ങനെ പെട്ടെന്നഴുകും പുഴയേ
തിങ്ങിന രാഗപരാഗങ്ങൾ?”
“രാഗപരാഗ പരാക്രമമല്ലത്;
കൃമികീടങ്ങൾ മിറിക്കുകയല്ലോ”
“നിന്റെയൊഴുക്കാണല്ലോ പുഴയേ
കൃമികീടങ്ങൾ മിറിപ്പതു സകലം”
“നന്നേ, വാദം ബോധി;
ച്ചിനി നീ കൃമിയായ് തുടരുക
യെന്റെയൊഴുക്കിൽ.”
Comments
എത്യോപിയയിൽ മുമ്പ് അദ്ധ്യാപനം. മണർകാട് സെയിന്റ് മേരീസ് കോളജിലെ മലയാളവിഭാഗത്തിൽ മുൻ അദ്ധ്യാപകൻ.