കവിത (Page 45)

പേര് മാഞ്ഞോ ;മറന്നോ ?മയ്യത്തെടുക്കാനായെന്നാരോമൊഴിയുന്നേരം…നിദ്രയിലാണ്ട കുഞ്ഞിനെപ്പോൽനീണ്ടു നിവർന്നു കിടക്കുന്നുആകെ പൊതിഞ്ഞു മറഞ്ഞ്അതങ്ങനെ ..നിർമ്മലം,നിശ്ചലം,നിഷ്കളങ്കം.. നട്ടു നനച്ച മൈലാഞ്ചിത്തൈകുടഞ്ഞിട്ട തളിരിലനുള്ളുകൾകർപ്പൂരമലിഞ്ഞ നീരിൽ തുടിക്കുന്നു ..ദേഹിയിലലിയാൻദേഹംചേർന്നമരാൻതുണയായനുഗമിക്കാൻ ..അതെത്രപവിത്രം;പരിമളം;പരിശുദ്ധം….. അനുവാദമാരാഞ്ഞരുളിയ തനുവിൽഅവസരമില്ലിനിയൊട്ടുമില്ലെന്നനിനവിൽ,വിരൽ തൊട്ടുവാർന്ന തെളിനീരാൽപകരും അന്ത്യസ്നാനത്തിനിടയിൽജരാ നരകളിലൂടൊഴുകി പരക്കുന്നുപാശമായേകിയ വാത്സല്യമുത്തുകൾ .അതൊരനുഭവവേദ്യം …അനഘം,അനന്തം,അതീന്ദ്രിയം …. മന്ദസ്മിതത്താൽ തിളങ്ങുമാമധരംവെമ്പുന്നുവോമൊഴിയുവാനായെന്തോ?അറിവിന്നാദ്യാക്ഷരം പകർന്ന;പ്രാർത്ഥനാ മന്ത്രങ്ങളുതിർത്തുപരിപൂതമാം ചൊടികൾവിടപറയുന്നുവോ?ചേതനയറ്റെങ്കിലും ചൈതന്യമുറ്റുംവദന തേജസ്സിലത് തെളിയവെകാൺമൂനിശ്ശബ്ദം;നിസ്സഹം;നിസ്പന്ദം….. പാദങ്ങളിൽ അന്ത്യോപചാരമർപ്പിക്കേഓർമ്മകളിൽ നിറയുന്നുചൊല്ലി പഠിപ്പിച്ച പാഠങ്ങൾപിച്ചവെച്ചു നടത്തിയതുംപിന്നാലെ പാഞ്ഞതുംപിന്നോരോ ജീവിതച്ചുവടിലുംകാലിടറാതെ പതറാതെമുന്നേറാൻ ശീലിപ്പിച്ചതുംഓർക്കുന്തോറുമത്അമേയം,അപാരം,അവിസ്മരണീയം … പതിയെ അംഗുലീവിടവുകളിൽസ്നിഗ്ധമാംContinue Reading

പറയുക പ്രണയസഞ്ചാരീ, നിനക്കുഞാൻപെരുവഴിയമ്പലംമാത്രമായിരുന്നെന്നോ..തിരികെ,നീയെന്നിലേക്കെത്തുമെന്നെന്തിനോവെറുതെ ഭ്രമിപ്പിച്ച കനവോഅനുരാഗം… വഴി നീ മറന്നുവോയെന്നുചോദിക്കുവാൻകഴിയാതെൻ വാക്കുകൾനാവടക്കുന്നു ..നിൻ ,ചുവടടികളിൽ ഞെട്ടറ്റദൂരങ്ങൾപിൻതുടർന്നെത്താൻവിയർത്തൊലിക്കുന്നു ഞാൻ.. ഞാൻ നിനക്കാരെ,ന്നചോദ്യമാത്മാവിലെനീലക്കയത്തിൽനിരാലംബമായപ്പോൾ ,ഹൃദയത്തിലേകാന്തജീവപര്യന്തത്തിനെൻപ്രണയത്തെയന്നേ തളച്ചതാണല്ലോ ,ഞാൻ… ഇരുൾ മുഖപടം ചൂടി മിഴിയടയ്ക്കുന്നുതിരികരിഞ്ഞണയുന്നപ്രണയച്ചിരാതുകൾ.ചിതലരിച്ചതിദ്രുതമൃതി പുണരുന്നു ,ഞാൻനിനവിനാൽ കടഞ്ഞെന്നിൽ കാത്തനിൻ ദാരു ശിൽപം… നിലവിളിപ്പെരുമഴപ്പാച്ചിലിലെൻ്റെ മൺ_ചുവരുകൾ കുതിരുന്നതറിയുന്നുഞാൻ; പക്ഷേ, നനയാതെ, ഹൃദയത്തിൽപൂമുഖത്തപ്പോഴുംഒരു തിരി റാന്തലുണർന്നിരിക്കും.. അടയാത്തജനലുക,ളെൻ്റെയുൾക്കണ്ണുകൾഅകലങ്ങളിൽ നിൻ്റെ നിഴൽതിരയും… ഉയരങ്ങളിൽ നിൻ്റെ ചില്ലകൾപൂക്കുമ്പോൾ,പ്രണയ നിരാസത്തിനതിതാപനത്താൽകരൾ പാതിവെന്ത ചുവന്ന പൂവായിഞാൻഒരുപാടു താഴെ വിരിഞ്ഞുനിന്നേക്കാം …….. കവർContinue Reading

ബാക് ബെഞ്ചിലൊരുകുട്ടി ആകാശംവരയ്ക്കുന്നേരമാണ്വിശപ്പ്ബെല്ലടിക്കുന്നത്. ഒരു കൈ കൊണ്ട്നിക്കറുംമറു കൈ കൊണ്ട്വയറുമമർത്തിഅവൻഇറങ്ങിയോടും വഴിയരികിൽഅക്ഷരങ്ങൾഅ ആ ഇ ഈഎന്നപോലൊക്കെചിതറികിടപ്പുണ്ടാകും ബാക്‌ ബെഞ്ചിലെകുട്ടി പാടങ്ങൾതാണ്ടുമ്പോൾഒരുചെറു മീൻ,നീർക്കോലി,പോക്കാച്ചി തവള,വരാൽഇവരൊക്കെഅവനുപാടങ്ങൾപഠിപ്പിക്കും നീ പഠിച്ചതുംഞാൻ പറഞ്ഞതുമൊന്നുമല്ലിയോഎന്നവനാർത്തുചേറിൽ പുതയും. നിക്കറും വയറുംഒരുപോലെനിറഞ്ഞവൻവീട്ടിലെത്തുന്നതുമറ്റൊരുക്ലാസ്സിലേക്കാണ്. വറുതിയിൽപുകയാത്തഅടുപ്പോളംവലുതല്ല കുഞ്ഞേജീവിതംഎന്നമ്മഅവനെനെഞ്ചോടുചേർക്കും അവന്റെനെഞ്ചിൽപാടങ്ങൾനനയും. അവനാബാക്ബെഞ്ചിലോട്ടുമിഴിതുടച്ചോടും. കവർ ഡിസൈൻ : ജ്യോത്സ്ന വിത്സൺContinue Reading

ചിക്കുമരവും, മൈനയും, സ്കൂട്ടറുംഞാൻ തന്നെ,മേഘങ്ങൾ വരച്ചു ചേർത്തനീലാകാശത്തിന്റെനിറമുള്ള സ്കൂട്ടറിൽ ഒരൊറ്റപ്പഴത്തിന്റെ ചിരിയുള്ളൊരുചിക്കുമരത്തിന്റെ തൈയ്യുംമുന്നിൽ വച്ച്,നിലം തൊട്ടുമുയർന്നുംഒരു പുതുപാട്ട് മൂളിയുംപൊടിയൻ വളവിലെകുളിരൻ കാറ്റിൽ കൂനിയുംഇറക്കം തൊട്ടപ്പോളെന്റമ്മോ..വളഞ്ഞു പറന്നൊരു മൈനനെഞ്ചിലു മുട്ടിവീണതാ, ചിക്കുമരക്കൊമ്പിൽ! ട്രൗസറു പോലൊരു സഞ്ചിയിൽഅംഗനവാടികുട്ടിയെപ്പോലെകുശുമ്പിയിരുന്ന തൈ,ഒന്നുഷാറായിചില്ലകൾ ചേർത്തു പിടിച്ച്മൈനയെ ഓമനിച്ചു… വീഴ്ചയിൽഒന്നുലഞ്ഞെങ്കിലുംസ്വപ്നത്തിന്റെ പരിക്കുകൾ കുടഞ്ഞ് കളഞ്ഞ്മഞ്ഞക്കണ്ണു മിഴിച്ച്മരക്കുഞ്ഞിനോട്‌ മിണ്ടിയുംഒറ്റപ്പഴത്തിൽ പതുക്കെകൊത്തിയും,വഴിയേ പാറിയ തുമ്പികളോടുംമേയാൻ വിട്ട പശുക്കളോടുംകൽവർട്ടിനു കീഴിലെകറുത്തവരമീനുകളോടും,പെട്ടന്ന് പെട്ടന്ന്“ഞാനിതാ പോണേ…”ന്നൊരുപൊതുഭാഷയുടെ ഒതുക്കത്തിൽപറഞ്ഞൊപ്പിക്കുന്നു.. ഞാൻ വരച്ച വെള്ളമേഘങ്ങളെമഞ്ഞക്കൊക്കുകൊണ്ട്ഉരച്ചുരച്ച് പറത്തി വിട്ട്എന്റെ നീലവണ്ടിയോട്ദൂരത്തോട്Continue Reading

(മൂന്നാലു തലമുറകളായെങ്കിലും കാക്കാരിശ്ശി നാടകം അവതരിപ്പിച്ചു പോരുന്ന കുടുംബത്തിലെ, പ്രധാനിയായ കലാകാരനായിരുന്ന എന്‍റെ അച്ഛന്‍റെ സഹോദരന്‍, തന്‍റെ അവസാനകാലത്ത് കടുത്ത മറവിരോഗത്തിന്‍റെ പിടിയിലായിരുന്ന അവസരത്തില്‍ ഒരിക്കല്‍ അദ്ദേഹത്തെ കാണാന്‍ ചെന്നതിന്‍റെ അനുഭവത്തിലാണ് ഈ കവിത. ആരെയും തിരിച്ചറിയാന്‍ തന്നെ കഴിയാതിരുന്ന അദ്ദേഹം, ഞാന്‍ കാക്കാരിശ്ശി ഈരടികളിലൊന്ന് മൂളിത്തുടങ്ങിയതും കൃത്യമായി അതിന്‍റെ ബാക്കി ഓര്‍ത്തെടുത്ത്, താളബോധത്തോടെ ചൊല്ലിയത് സന്തോഷകരമായ ആഹ്ളാദമായി) ”ആരു വന്നിരിക്കുന്നു പറയൂ ”, മകള്‍ കൊച്ചുകുഞ്ഞെന്ന പോലച്ഛനോടാരായുന്നെന്നെച്ചൂണ്ടികൈകളെന്‍ കയ്യില്‍Continue Reading