ജന്മാന്തര പുണ്യം
പേര് മാഞ്ഞോ ;മറന്നോ ?മയ്യത്തെടുക്കാനായെന്നാരോമൊഴിയുന്നേരം…നിദ്രയിലാണ്ട കുഞ്ഞിനെപ്പോൽനീണ്ടു നിവർന്നു കിടക്കുന്നുആകെ പൊതിഞ്ഞു മറഞ്ഞ്അതങ്ങനെ ..നിർമ്മലം,നിശ്ചലം,നിഷ്കളങ്കം.. നട്ടു നനച്ച മൈലാഞ്ചിത്തൈകുടഞ്ഞിട്ട തളിരിലനുള്ളുകൾകർപ്പൂരമലിഞ്ഞ നീരിൽ തുടിക്കുന്നു ..ദേഹിയിലലിയാൻദേഹംചേർന്നമരാൻതുണയായനുഗമിക്കാൻ ..അതെത്രപവിത്രം;പരിമളം;പരിശുദ്ധം….. അനുവാദമാരാഞ്ഞരുളിയ തനുവിൽഅവസരമില്ലിനിയൊട്ടുമില്ലെന്നനിനവിൽ,വിരൽ തൊട്ടുവാർന്ന തെളിനീരാൽപകരും അന്ത്യസ്നാനത്തിനിടയിൽജരാ നരകളിലൂടൊഴുകി പരക്കുന്നുപാശമായേകിയ വാത്സല്യമുത്തുകൾ .അതൊരനുഭവവേദ്യം …അനഘം,അനന്തം,അതീന്ദ്രിയം …. മന്ദസ്മിതത്താൽ തിളങ്ങുമാമധരംവെമ്പുന്നുവോമൊഴിയുവാനായെന്തോ?അറിവിന്നാദ്യാക്ഷരം പകർന്ന;പ്രാർത്ഥനാ മന്ത്രങ്ങളുതിർത്തുപരിപൂതമാം ചൊടികൾവിടപറയുന്നുവോ?ചേതനയറ്റെങ്കിലും ചൈതന്യമുറ്റുംവദന തേജസ്സിലത് തെളിയവെകാൺമൂനിശ്ശബ്ദം;നിസ്സഹം;നിസ്പന്ദം….. പാദങ്ങളിൽ അന്ത്യോപചാരമർപ്പിക്കേഓർമ്മകളിൽ നിറയുന്നുചൊല്ലി പഠിപ്പിച്ച പാഠങ്ങൾപിച്ചവെച്ചു നടത്തിയതുംപിന്നാലെ പാഞ്ഞതുംപിന്നോരോ ജീവിതച്ചുവടിലുംകാലിടറാതെ പതറാതെമുന്നേറാൻ ശീലിപ്പിച്ചതുംഓർക്കുന്തോറുമത്അമേയം,അപാരം,അവിസ്മരണീയം … പതിയെ അംഗുലീവിടവുകളിൽസ്നിഗ്ധമാംContinue Reading

















