കവിത (Page 46)

പെരുവഴിയവസാനിക്കുന്നിടംഉപേക്ഷിക്കപ്പെടുന്നവരെ വിഴുങ്ങുന്നഒരുവീടാണ് നിലവിളികൾ കുടിച്ചുതീർത്തകൂറ്റൻ മതിലുകൾവഴിമറന്ന മെതിയടികളിൽഅമർത്തപ്പെടുന്നശലഭക്കാഴ്‌ചകൾ കത്തിത്തിർന്ന പകലവസാനംനക്ഷത്ര വെളിച്ചമൂറ്റാൻ വെമ്പുന്നകണ്ണുകെട്ടിയോരിരുൂട്ട് വാതിലില്ലാ അറകളിൽതുരുമ്പെടുക്കുന്ന മൗനംഒതുക്കപ്പെടുന്നഉടലിൻ്റെ പിടയ്ക്കലുകൾ അടുക്കിപ്പിടിക്കുന്ന നിശ്വാസങ്ങളിൽതളർന്നുറങ്ങും ആശകൾസ്വേദകണങ്ങൾക്കും അറിയാനാകാത്തജലമർമ്മരങ്ങൾ വേവുകൊണ്ടുള്ള പുതപ്പിനാൽമറയ്ക്കപ്പെടുന്ന സ്വപ്നങ്ങളിൽനിറയെ നിറയെ വാവലുകളുടെചിറകൊച്ചകൾ ഇതെല്ലാം നിറഞ്ഞതാണ്പെരു വഴികൾക്കപ്പുറത്തേക്ക്നി നീളുന്ന വീട്വിട പറയലുകളില്ലാത്തയാത്രയിൽചിലർ ഉപേക്ഷിക്കപ്പെടുന്നിടം കവർ ഡിസൈൻ : ജ്യോത്സ്ന വിത്സൺContinue Reading

പിടിപെട്ടു പോയാൽവിടാനിടയാവാ –തദൃശ്യം കരങ്ങൾമുറുക്കുന്ന കൊണ്ട് കൊറോണാ !, വിവാഹംകഴിക്കുന്ന പോലെവിധി ജീവപര്യന്തമാകുന്ന പോലെ..! മുഖംമൂടി വെച്ച്നടന്നാൽ ചിലപ്പോൾപിടിക്കപ്പെടാതെഇരിക്കാമെന്നാലും പിടിച്ചാൽ പുറത്തൊ –ന്നിറങ്ങാനാവാതെ..ശരിക്കൊന്നു ശ്വാസംകഴിക്കാനാവാതെ അടച്ചിട്ടൊരേട-ത്തിരിക്കുമ്പൊഴൊക്കെപ്രതിഭേദമില്ലാ –തൊരു പോലെ രണ്ടും ..! മഹാ വിപിനത്തിന്റെമദ്ധ്യത്തിലേയ്ക്ക്കിനാക്കണ്ടുണർന്ന്നിരാശപ്പെട്ടിരുന്ന് മുറിപ്പാടു നക്കികെണിയിൽ കിടന്നുംചുരമാന്തിടുംവന്യജന്തുവാകുന്നൂ…! പുറംലോകമപ്പോൾവഴിപോക്കനെ പോൽതിരിഞ്ഞൊന്നു നോക്കികടന്നു പോകുന്നൂ കിളി, കൂട്ടിനുള്ളിൽകിടക്കുമ്പോൾ, വാനംഎവിടേയ്ക്കോ മാടിവിളിക്കുന്ന പോലെ…! കവർ ഡിസൈൻ : ജ്യോത്സ്ന വിൽസൺContinue Reading

നീ “റിപബ്ലിക്.”നിന്‍റെ വരണ്ട ശാസ്ത്രസംഹിതകളുടെഎല്ലാ താളുകളിലുംനിന്‍റെ വര്‍ണ്ണപ്പകിട്ടുകളുടെവിശാലമായ ചിത്രം,വരച്ചു വെച്ചിട്ടുണ്ട് .എന്‍റെ ഋതുകാലങ്ങളെ,എന്‍റെ സ്വപ്നങ്ങളെ,എന്നേത്തന്നെനീ അടര്‍ത്തിമാറ്റിചെന്നായ്ക്കള്‍ക്കിട്ടു കൊടുത്തു ! നിന്‍റെ മെയ്ൻ കാംഫ്എന്തെന്ന് ആർക്കറിയില്ല ?പക്ഷെ നിന്റെ പൂർവ്വാശ്രമംഎന്താണ്? നീ ചെല്ല്റൈൻ നദിയിലെ ഒരിറ്റുവെള്ളം പോലുംനിന്റെ മുതുമുത്തശ്ശന്റെയാണെന്ന്പറഞ്ഞ് നക്കിക്കുടിയ്ക്കാൻപോലുംനിനക്ക് കഴിയില്ല. ഇവിടുത്തെ തെരുവീഥികളില്‍,നീ ഒഴുക്കിയ ചോരയില്‍,നീ ചോര്‍ത്തിയെടുത്ത ഗര്‍ഭസ്ഥശിശുവിന്‍റെ ,കാലുകള്‍ വലിച്ചുകീറിഅമ്മയുടെ കഴുത്തില്‍ചാര്‍ത്തിയ കുഞ്ഞുജഡത്തിന്‍റെ,നീ കൊന്നു കൂട്ടിയ നിരവധിഅച്ഛനമ്മമാരുടെചീഞ്ഞളിഞ്ഞ മാംസം ഇപ്പോഴും ഒഴുകുന്നു.നിന്‍റെ ഭ്രാന്തന്‍ യാത്രകള്‍എവിടേയ്ക്കോ വഴികള്‍ തുറന്നിട്ടുണ്ട്!ആ വഴികളിലൂടെയാണ്നമ്മളിപ്പോള്‍Continue Reading

നാഴികമണിയുടെഹൃദയത്തുടിപ്പുകളിൽകോർത്തുവച്ചിരിക്കുകയാണ്നിന്നെ.. ക്ലിപ്തമായ ഇടവേളകളിൽകാലങ്ങളിൽ ‍, നേരങ്ങളിൽഉണർത്തു പാട്ടായുംപ്രണയമായും , വിരഹമായുംകൊഞ്ചലായും, പരിഭവമായുംപിന്നൊരുനേർത്ത നിലവിളിയായുംഎത്രയോ ഭാവങ്ങൾ ‍പകർന്നാടുകയാണ്നീ! നിന്നിലേക്കുള്ള ദൂരത്തെകാത്തിരിപ്പെന്നഓമനപ്പേരിട്ട് അളക്കുവാൻ ‍ശ്രമിക്കുമ്പോൾഅളവുകൾക്കും അതീതമാണീ_ദൂരമെന്നുചെറുചിരിയോടെനീ ! ഇടനെഞ്ചിലെ തുടിതാളവും,ശ്വാസവേഗങ്ങളുംനിന്നിലേക്കുള്ള യാത്രയുടെആക്കം കൂട്ടുമ്പോൾ, ബലിഷ്ഠമായ കരങ്ങളുടെആലിംഗനത്തിൽമയങ്ങിപോകുന്നു കണ്ണുകൾ.നിന്‍റെ അധരങ്ങൾ; എന്നിലെമൌനത്തെ ചുംബിച്ച്സ്വതന്ത്രമാക്കുമ്പോൾ ;നിന്നിലേക്കു വന്നടിഞ്ഞുചേരുന്നുഞാൻ മറ്റാർക്കും കാണുവാനാകാത്തസീമന്ത രേഖയിലെ സിന്ദൂരവും,മാംഗല്യ സൂത്രവുംഎന്നെ ജയിച്ചനിൻറെ അടയാളങ്ങളാകുമ്പോൾ ‍പ്രണയത്തിൻറെ ,കാത്തിരുപ്പിൻറെഘടികാരസൂചികൾ ‍ഒത്തുചേർന്ന് മുഴക്കുന്നുകാത്തിരുപ്പിൻറെ താളം! കവർ ഡിസൈൻ : വിത്സൺ ശാരദാ ആനന്ദ്Continue Reading

നിങ്ങൾ അനീതിയെന്ന് പറയുന്നു,ഞാൻ നീതിപ്പഴുതുകളിൽ ഇരുട്ടു കൊണ്ട് അരക്കിടുന്നു. നിങ്ങൾ വിഴുപ്പെന്ന് പറയുന്നു,എൻ്റെ ഭാഷയിലത് എൻ്റെ സ്നേഹകണങ്ങളുടെ ബാക്കിപത്രമാകുന്നു. നിങ്ങൾ അടിച്ച് കൊല്ലെന്ന് ആക്രോശിക്കുന്നു,ഞാനവനെ എന്നിലേക്കാവാഹിക്കുന്നു. നിങ്ങൾ ആത്മഹത്യയെന്ന് പറയുന്നു,ഞാനെന്നെ സ്വയം രക്ഷപ്പെടുത്തിജീവൻ്റെ മിനാരങ്ങൾ കെട്ടിയതിനെ നിറപ്പെടുത്തുന്നു. നിങ്ങൾ ജയിലറകളെന്ന് പറയുന്നു,ഞാനവിടെ പനിനീർ പുഷ്പങ്ങളിൽതീ പടർത്തുന്നു,പ്രാപ്പിടിയൻമാരുടെ പാത്രങ്ങളിലേക്ക്വിഷജലം നിറക്കുന്നു. നിങ്ങൾ തൂക്കുമരമെന്ന് നിലവിളിക്കുന്നു,ഞാനവിടെ പ്രാണൻ്റെ പകുതി കൊണ്ട് ഊഞ്ഞാലിലുലാവുന്നു. നിങ്ങൾ ഭ്രാന്തെന്ന് പറയുന്നു,ഞാനെൻ്റെ ആത്മാവിനെ സംഗീതത്തിലേക്ക് കെട്ടഴിച്ച് വിടുന്നു. നിങ്ങൾContinue Reading