വിശ്വനാഥൻ ഗോപാൽ

പന്തളത്തിനടുത്ത് കുരമ്പാല സ്വദേശി. ഗണിതശാസ്ത്രത്തിലും പൊളിറ്റക്കല്‍ സയന്‍സിലും ബിരുദ/ബിരുദാനന്തര ബിരുദങ്ങള്‍. മുംബയില്‍ റയില്‍വേയില്‍ ജോലി. ചര്‍ച്ച്ഗേറ്റില്‍ താമസം. ആനുകാലികങ്ങളില്‍ കവിതകളും ലേഖനങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

മുഖ്യധാരാ ഇടതുപക്ഷരാഷ്ട്രീയത്തിന് പുറത്ത് പലപ്പോഴും അതിൻ്റെ സൂപ്പർ സെറ്റായി തുടരുന്ന ഒരു ഇടതുപക്ഷ സാംസ്‌കാരിക അന്തരീക്ഷം കേരളത്തിൽ എല്ലാ കാലത്തും ശക്തമായിരുന്നു എന്നു കാണാം. ഈ സാംസ്‌കാരിക ഇടതു പക്ഷത്തിൻ്റെ സാന്നിദ്ധ്യവും അധീശത്വവുമാണ് നാം മിക്കപ്പോഴും കേരളത്തിൻ്റെ വ്യതിരിക്തിതയായി പറഞ്ഞു പോന്നിരുന്ന പലതിൻ്റെയും അടിസ്ഥാനം. ഇന്ന്, വിരോധാഭാസം എന്നു പറയട്ടെ, ഈ സാംസ്കാരിക ഇടതു പക്ഷം പല തരത്തിൽ വെല്ലുവിളി നേരിടുന്നതായി തോന്നുന്നു. കേരളത്തിൽ രാഷ്ട്രീയ വലത്, ശക്തമായി നിലനിൽക്കുമ്പോഴുംContinue Reading

അപരനുള്ളു കാട്ടുവാനുള്ള ഉപായം കൂടിയാണ് ഓരോ എഴുത്തും. ആശാൻ തൻ്റെ ഉള്ളു കാട്ടിയത് നായികമാരിലൂടെ ആയിരുന്നു. പുറമെയുള്ള ‘ചിന്നസ്വാമി’ വേഷവും അനുരാഗത്തിൽ തിളച്ചുമറിയുന്ന ഉള്ളും തമ്മിലുള്ള വൈരുദ്ധ്യത്തിൽ, ഉള്ള് കാട്ടാൻ നായികമാരാണ് നല്ലത് എന്നത് ആശാൻ സ്വീകരിച്ച തന്ത്രപരമായ ഉപായം ആയിരിക്കണം. സൂക്ഷ്മദൃക്കുകളല്ലാത്ത ഭൂരിപക്ഷം പരന്മാരെ ഉള്ളു കാട്ടാതിരിക്കുക എന്നത് കൂടിയാണല്ലോ ലക്ഷ്യം: ആശാൻ വിവാഹം കഴിക്കാനുള്ള തീരുമാനത്തിനു മുമ്പാണ് ‘നളിനി’യും ‘ ലീലയും എഴുതുന്നത് എന്നത് യാദൃച്ഛികമല്ല. ജീവിതകാമനയിൽContinue Reading

രാമായണത്തിൽ ആശാനുണ്ടായിരുന്ന താല്പര്യം, രാമായണ കഥ ബാലഹൃദയങ്ങളിൽ പതിപ്പിക്കുന്നതിനായി ആ കഥാസാരം ലളിതമായി വർണിക്കുന്ന ഒരു രചനയ്ക്കു തന്നെ പ്രേരകമായി. രാമായണ കഥ ഋജുവായി പറഞ്ഞു പോകുന്ന ‘ബാലരാമായണം’ അതുകൊണ്ടുതന്നെ, ആശയ സമ്പന്നവും സങ്കീർണവുമായ മറ്റു ആശാൻ കൃതികളെപ്പോലെ ചർച്ച ചെയ്യപ്പെട്ടിട്ടില്ല. അങ്ങനെ ആവശ്യപ്പെടുന്ന ഒരു ആഖ്യാനരീതിയോ ആശയ ലോകമോ ആ കൃതിയിലുണ്ടെന്നു പറഞ്ഞു കൂടാ . ‘ചിന്താവിഷ്ടയായ സീത’ പല തരത്തിലുള്ള ചർച്ചകൾക്ക് വിധേയമായപ്പോഴും ആരും ‘ ബാലരാമായണ’മോContinue Reading

കേട്ടുകേള്‍വികള്‍ക്കപ്പുറത്ത്, ഭാര്‍ഗവീ നിലയത്തില്‍, കഥാകാരനു പുറമെ ഭാര്‍ഗവിയുടെ സാന്നിദ്ധ്യം നേരിട്ടനുഭവിക്കുന്ന, ഒരാളേയുള്ളു; പരീക്കണ്ണി.അന്നത്തെ ജനകീയ സിനിമയുടെ ചേരുവകളുടെ നിര്‍ബന്ധത്തിനു വഴങ്ങി അടൂര്‍ ഭാസിക്കു വേണ്ടി സൃഷ്ടിച്ച ഒരു കഥാപാത്രമെന്നു ഒറ്റ നോട്ടത്തില്‍ തോന്നാവുന്ന പരീക്കണ്ണിക്ക് മാത്രം ഭാര്‍ഗവീ സാന്നിദ്ധ്യം ഉറപ്പാക്കാനുള്ള കഥാകാരന്‍റെ നിശ്ചയത്തിനു പിന്നില്‍ കൃത്യമായ ഉദ്ദേശം തന്നെയുണ്ട് എന്ന് കഥയും തിരക്കഥയും ഒന്നിച്ച് ഒരു പുനര്‍ വായനയ്ക്ക് വിധേയമാക്കുമ്പോള്‍ തെളിയുന്നു. നിഗൂഢമായ ഒരു ഭവനത്തില്‍ കഥാകാരന്‍ എത്തുകയല്ല. മറിച്ച്Continue Reading

(മൂന്നാലു തലമുറകളായെങ്കിലും കാക്കാരിശ്ശി നാടകം അവതരിപ്പിച്ചു പോരുന്ന കുടുംബത്തിലെ, പ്രധാനിയായ കലാകാരനായിരുന്ന എന്‍റെ അച്ഛന്‍റെ സഹോദരന്‍, തന്‍റെ അവസാനകാലത്ത് കടുത്ത മറവിരോഗത്തിന്‍റെ പിടിയിലായിരുന്ന അവസരത്തില്‍ ഒരിക്കല്‍ അദ്ദേഹത്തെ കാണാന്‍ ചെന്നതിന്‍റെ അനുഭവത്തിലാണ് ഈ കവിത. ആരെയും തിരിച്ചറിയാന്‍ തന്നെ കഴിയാതിരുന്ന അദ്ദേഹം, ഞാന്‍ കാക്കാരിശ്ശി ഈരടികളിലൊന്ന് മൂളിത്തുടങ്ങിയതും കൃത്യമായി അതിന്‍റെ ബാക്കി ഓര്‍ത്തെടുത്ത്, താളബോധത്തോടെ ചൊല്ലിയത് സന്തോഷകരമായ ആഹ്ളാദമായി) ”ആരു വന്നിരിക്കുന്നു പറയൂ ”, മകള്‍ കൊച്ചുകുഞ്ഞെന്ന പോലച്ഛനോടാരായുന്നെന്നെച്ചൂണ്ടികൈകളെന്‍ കയ്യില്‍Continue Reading