മൃദുൽ വി എം

കാസറഗോഡ് ജില്ലയിലെ മീങ്ങോത്ത് സ്വദേശി. ആനുകാലികങ്ങളിൽ കഥ, കവിത എഴുതാറുണ്ട്, ഏറെ അംഗീകാരങ്ങൾ കിട്ടിയ " കാണി " എന്ന ഹ്രസ്വ സിനിമയുടെ സംവിധായകൻ കൂടിയാണ്.

ചിക്കുമരവും, മൈനയും, സ്കൂട്ടറുംഞാൻ തന്നെ,മേഘങ്ങൾ വരച്ചു ചേർത്തനീലാകാശത്തിന്റെനിറമുള്ള സ്കൂട്ടറിൽ ഒരൊറ്റപ്പഴത്തിന്റെ ചിരിയുള്ളൊരുചിക്കുമരത്തിന്റെ തൈയ്യുംമുന്നിൽ വച്ച്,നിലം തൊട്ടുമുയർന്നുംഒരു പുതുപാട്ട് മൂളിയുംപൊടിയൻ വളവിലെകുളിരൻ കാറ്റിൽ കൂനിയുംഇറക്കം തൊട്ടപ്പോളെന്റമ്മോ..വളഞ്ഞു പറന്നൊരു മൈനനെഞ്ചിലു മുട്ടിവീണതാ, ചിക്കുമരക്കൊമ്പിൽ! ട്രൗസറു പോലൊരു സഞ്ചിയിൽഅംഗനവാടികുട്ടിയെപ്പോലെകുശുമ്പിയിരുന്ന തൈ,ഒന്നുഷാറായിചില്ലകൾ ചേർത്തു പിടിച്ച്മൈനയെ ഓമനിച്ചു… വീഴ്ചയിൽഒന്നുലഞ്ഞെങ്കിലുംസ്വപ്നത്തിന്റെ പരിക്കുകൾ കുടഞ്ഞ് കളഞ്ഞ്മഞ്ഞക്കണ്ണു മിഴിച്ച്മരക്കുഞ്ഞിനോട്‌ മിണ്ടിയുംഒറ്റപ്പഴത്തിൽ പതുക്കെകൊത്തിയും,വഴിയേ പാറിയ തുമ്പികളോടുംമേയാൻ വിട്ട പശുക്കളോടുംകൽവർട്ടിനു കീഴിലെകറുത്തവരമീനുകളോടും,പെട്ടന്ന് പെട്ടന്ന്“ഞാനിതാ പോണേ…”ന്നൊരുപൊതുഭാഷയുടെ ഒതുക്കത്തിൽപറഞ്ഞൊപ്പിക്കുന്നു.. ഞാൻ വരച്ച വെള്ളമേഘങ്ങളെമഞ്ഞക്കൊക്കുകൊണ്ട്ഉരച്ചുരച്ച് പറത്തി വിട്ട്എന്റെ നീലവണ്ടിയോട്ദൂരത്തോട്Continue Reading

നേരത്തേയെത്തും ചിലർ,കാത്തു നിൽക്കുംതിടുക്കമില്ലാച്ചിരികടുപ്പമില്ലാ മുഖംഏതു നിറത്തിനും ചേരും വൈകല്ലേയെന്ന്ഒട്ടുമോർമ്മിപ്പിക്കണ്ട,ട്രാഫിക്കിൽ പെടുമെന്നസ്ഥിരം പറച്ചിലേയില്ല,കിതപ്പില്ല,വിയർപ്പില്ലധൃതിയില്ല…“എന്റെ സമയത്തേയെത്തൂ..”എന്ന ശാഠ്യങ്ങളില്ല കരച്ചിലാണെങ്കിൽവന്നു തൊട്ട് നിൽക്കുംപറച്ചിലാണെങ്കിൽഒപ്പം കേട്ടിരിക്കുംവിറച്ചിലാണെങ്കിൽമിണ്ടാതെ,ഉള്ളം കൈ, ഉരച്ചുരച്ച്തണുപ്പിക്കും… നേരത്തെയെത്തുന്നവർ,മൂന്നേമുക്കാൽമണിപ്പൂക്കൾഉള്ളു തണുപ്പിന്റെവിരിവാണ്,അപൂർണ്ണമെങ്കിലുംഅവരിൽസർവ്വവർണ്ണങ്ങളുംതെളിഞ്ഞു നിൽക്കുംഅവർ പൂക്കുന്നതാണ് സമയം! നോക്കി നിൽക്കെ,തെളിഞ്ഞ പോലത്തന്നെ,വിരിഞ്ഞ പോലെത്തന്നെമറയും,തിരിച്ചൊരു ചിരി പോലും വേണ്ട… അന്നേരത്തും,നാലുമണിക്കേയെത്താമെന്ന് ചിരിച്ച്ട്രാഫിക്കിൽ വിരിഞ്ഞു നിൽപ്പുണ്ടെന്ന്പിന്നേം പിന്നേംഇളക്കത്തോടെ മറുപടിയിടുന്നവരെ ഓർക്കുംപൂത്തതൊക്കെയുംസമാധാനമെന്ന് ശ്വസിക്കും… കവർ ഡിസൈൻ : വിത്സൺ ശാരദാ ആനന്ദ്Continue Reading

തങ്കം പറഞ്ഞതോർക്കും, പിന്നേം പിന്നേം സ്റ്റിക്കറുകൾ വാരിയിട്ട് മിണ്ടാണ്ടിരിക്കും… അവന്, വാക്കുകൾ മുട്ടുമ്പോൾ കറുത്ത കുഞ്ഞ് നൃത്തം ചെയ്യും ദേഷ്യം വന്നാൽ കറുത്ത കുഞ്ഞ് ഉടുപ്പൂരിയെറിയും സങ്കടം വന്നാൽ കറുത്ത കുഞ്ഞ് പെയ്‌തോണ്ടിരിക്കും… വെളുത്തകുഞ്ഞ്, അന്നേരത്തൊക്കെ കഴിച്ചോണ്ടിരിക്കും ! അവന്റെ ഫോണിൽ കറുത്ത കുഞ്ഞ് സ്റ്റിക്കറിൽ ചെയ്യാത്ത കാര്യങ്ങളില്ല… തങ്കം പറഞ്ഞതോർക്കും, വലത്തേ തള്ളവിരലിൽ ഒരു ശബ്ദം പൊടിച്ചുയർത്തി വിടും… കരഞ്ഞാൽ, തങ്കം മഞ്ഞക്കൊണ്ടയുടെ സ്റ്റിക്കറിടും… ചിരിച്ചാൽ ചുറ്റിനും തുമ്പികൾContinue Reading

  പൂത്തതറിഞ്ഞില്ല. കായ്ച്ചു തൂങ്ങി- ക്കനത്ത ചില്ലയിലാണ് പണ്ടേട്ടൻ മൂപ്പറിയിച്ചത്! സൂചിയിലത്തലകളേക്കാളുണ്ടി- ക്കൊല്ലത്തെക്കുലകൾ. ഏട്ടനെപ്പോലെത്തന്നിളം കറുപ്പിലേക്കു മൂപ്പെത്തിയത്. അച്ഛന്റെ കാണാപ്പുളിവടിയുണ്ട്. ഒറ്റ പ്പുരികം കൊണ്ടൊരു നോട്ടപ്പുളച്ചിലുണ്ട്. ” നെല്ലിമേൽ കണ്ണിടരുത്” കൊല്ലമെത്രയായി പൂത്തു കായ്ച്ചിട്ട്! ഏട്ടൻ പോയകൊല്ലം ഞങ്ങളുപ്പുതേച്ച് പുളിച്ചതാണ്.. ——— ഏട്ടൻ നിലാവ് കെടുത്തുന്നു, നെല്ലിത്തല താഴ്ത്തുന്നു, കറുപ്പേറിയ കുലകൾ…! ഞങ്ങളുപ്പുതേച്ച് പുളിക്കുന്നു.!Continue Reading