ചിക്കുമരവും, മൈനയും, സ്കൂട്ടറും
ചിക്കുമരവും, മൈനയും, സ്കൂട്ടറുംഞാൻ തന്നെ,മേഘങ്ങൾ വരച്ചു ചേർത്തനീലാകാശത്തിന്റെനിറമുള്ള സ്കൂട്ടറിൽ ഒരൊറ്റപ്പഴത്തിന്റെ ചിരിയുള്ളൊരുചിക്കുമരത്തിന്റെ തൈയ്യുംമുന്നിൽ വച്ച്,നിലം തൊട്ടുമുയർന്നുംഒരു പുതുപാട്ട് മൂളിയുംപൊടിയൻ വളവിലെകുളിരൻ കാറ്റിൽ കൂനിയുംഇറക്കം തൊട്ടപ്പോളെന്റമ്മോ..വളഞ്ഞു പറന്നൊരു മൈനനെഞ്ചിലു മുട്ടിവീണതാ, ചിക്കുമരക്കൊമ്പിൽ! ട്രൗസറു പോലൊരു സഞ്ചിയിൽഅംഗനവാടികുട്ടിയെപ്പോലെകുശുമ്പിയിരുന്ന തൈ,ഒന്നുഷാറായിചില്ലകൾ ചേർത്തു പിടിച്ച്മൈനയെ ഓമനിച്ചു… വീഴ്ചയിൽഒന്നുലഞ്ഞെങ്കിലുംസ്വപ്നത്തിന്റെ പരിക്കുകൾ കുടഞ്ഞ് കളഞ്ഞ്മഞ്ഞക്കണ്ണു മിഴിച്ച്മരക്കുഞ്ഞിനോട് മിണ്ടിയുംഒറ്റപ്പഴത്തിൽ പതുക്കെകൊത്തിയും,വഴിയേ പാറിയ തുമ്പികളോടുംമേയാൻ വിട്ട പശുക്കളോടുംകൽവർട്ടിനു കീഴിലെകറുത്തവരമീനുകളോടും,പെട്ടന്ന് പെട്ടന്ന്“ഞാനിതാ പോണേ…”ന്നൊരുപൊതുഭാഷയുടെ ഒതുക്കത്തിൽപറഞ്ഞൊപ്പിക്കുന്നു.. ഞാൻ വരച്ച വെള്ളമേഘങ്ങളെമഞ്ഞക്കൊക്കുകൊണ്ട്ഉരച്ചുരച്ച് പറത്തി വിട്ട്എന്റെ നീലവണ്ടിയോട്ദൂരത്തോട്Continue Reading




















