ഓർമ്മ (Page 7)

സപ്തസ്വര മണ്ഡപത്തിലെ ശിലാമയ വടിവുകളിൽ നിന്ന് ഉതിരുന്ന നിസ്വനം പോലെയും ഗംഗയുടെ മഹാപ്രവാഹ ഗതി പോലെയും ഒരു കവിത – ഷെഹ് നായ്. ” ആ നിഷാദങ്ങൾ ഹിമധാമ സാനുവിൻ ഗോമുഖമായതും ധൈവതങ്ങൾ നാദ ധാരാധരങ്ങളായുള്ളിൽ വർഷിച്ചതും ഏകാന്തത തൻ ധനുർ വീണയിൽ ഷഡ്ജ താര സ്ഫുലിംഗം ശ്രുതിയിൽ നിറഞ്ഞതും ഗാന്ധാര നിസ്വനം ഖിന്നമാം രാവിനെ മേഘമിന്നാട്ടത്തിൽ മുക്കിയതുമറി- ഞ്ഞേകാംബരനായിജീവനധാര തൻ ദേശാന്തരം ഞാൻതിരയാനൊരുങ്ങുന്നു..” ( ഷെഹനായ് – പിContinue Reading

എയർഫോഴ്സ് കാലം. ട്രെയിനിംഗ് കാലം തൊട്ട് സുഹൃത്തുക്കളായ ബാബുവും ബാലനും വോളിബോൾ കളിക്കാൻ പ്രഗത്ഭരായിരുന്നു. രണ്ട് പേർക്കും ആറടി പോക്കവുമുണ്ട്. അംബാലയ്ക്ക് അടുത്തുള്ള യൂണിറ്റിൽ പോസ്റ്റിംഗ് കിട്ടി രണ്ട് പേർക്കും. അങ്ങനെ കമാൻഡ് വോളിബോൾ ചാമ്പ്യൻഷിപ്പ് വന്നപ്പോൾ സെലക്ഷന് പോയി. ടീമിൽ ഇടം കിട്ടി. അക്കൊല്ലം അംബാല ഏരിയ കപ്പടിച്ചു. സന്തോഷത്തോടെ തിരിച്ചെത്തി സെക്ഷനിൽ തിരക്കുള്ളത് കൊണ്ട് ബാലൻ യൂണിറ്റിലേക്ക് തിരിച്ചു പോയി. ബാബു സ്പോർട്സ് സെക്ഷനിൽ തുടർന്നു. കപ്പടിച്ചContinue Reading

ഓരോ ഓർമ്മയും നമ്മെ കൂട്ടിക്കൊണ്ടുപോകുന്നത്, നഷ്ടപ്പെട്ട ബാല്യകാലത്തിലേയ്ക്കാണ്… ഓർമ്മകളിൽ മാത്രമായ അമ്മമ്മയെ കുറിച്ചാണ്‌ എഴുതുന്നത്… അമ്മമ്മ ഏകദേശം മുപ്പത്തിരണ്ടു വയസ്സിൽ വിധവയായി.. എന്നും മുത്തശ്ശനെ കുറിച്ചുള്ള കാര്യങ്ങൾ പറഞ്ഞിരുന്നു.. പൂമുഖത്ത് കാലും നീട്ടിയിരുന്ന് മുത്തശ്ശന്റെ ഫോട്ടോ നോക്കി ആദ്യം പറയുക…, ‘ഇതേയ് ഒരുകൂട്ടം ആൾക്കാരുടെ ഇടക്ക് നിന്നുള്ള ഫോട്ടോയിൽ നിന്ന് എടുത്തു വരപ്പിച്ചതാ… തീരെ നന്നായിട്ടില്ല്യ ട്ടാ..ഇതിലൊക്കെ എത്ര ഭംഗിയായിരുന്നു ന്നു അറിയോ കാണാൻ..’ എന്നാണ്. പറയുമ്പോൾ ആ കണ്ണിലൊരുContinue Reading

കൃഷ്ണപ്രണയിനിയായി എഴുതിയ കവിതകള്‍ വായിച്ചപ്പോഴൊക്കെ ഞാനും പരകായ പ്രവേശം നടത്തി രാത്രിയുടെ “തീവ്രസ്പന്ദിയാം സംഗീതം പോൽ “ചപലനാം കാറ്റിൻ കയ്യിലേറി വന്ന” കാലം തെറ്റിപ്പൂത്ത പ്രണയത്തിന്‍റെ ,ഉന്മാദഗന്ധം ഈയുള്ളവളെപ്പോലുള്ളവരുടെ കിറുക്കല്ലാതെ മറ്റെന്ത്? “നിന്നെ ഞാനെന്തു ചെയ്യട്ടെ , വിമൂകയാമെന്‍റെ തിരസ്കൃതയാമനുരാഗമേ ” എന്ന് ഈ വരികളിലല്ലാതെ മറ്റെവിടെയുമല്ല ഞാൻ മുഖം നോക്കുക. യാത്രയുടെ ജാലകത്തിലൂടെ വഴിവിളക്കിന്‍റെ ചുവട്ടിൽ സങ്കോചപ്പെട്ടു ‌ നിന്ന പെൺകിടാവിനെ കണ്ട് എന്‍റെ ഉള്ളിലും വല്ലാത്ത ആന്തലുണ്ടായിContinue Reading

യു. എ. ഖാദർ എന്ന കഥാകാരനെ കാണുമ്പോഴെല്ലാം, ആയതിനാൽ തന്നെയാണ് അതിന് മുമ്പ് കണ്ട ആളല്ല എന്നൊരു തോന്നൽ ചിലപ്പോഴൊക്കെ ഉണ്ടായിട്ടുള്ളത്. പറയുന്ന വാക്കുകളുടെ ഉൾക്കാമ്പും മുഖത്ത് പടരുന്ന ചിരിയും മുമ്പത്തേതിലും തെളിമയാർന്നതെന്ന് പലപ്പോഴും ബോധ്യപ്പെട്ടിട്ടുള്ളതാണ്. ഓരോ തവണ ചേർന്നു നിൽക്കുമ്പോഴും സ്നേഹവും അടുപ്പവും ഏറി വരുന്നതായുള്ള അനുഭവമാണ് എന്നുമുണ്ടായിട്ടുള്ളത്. ഒരു ഗ്രാമചൈതന്യത്തിന്റെ സ്വരസ്‌ഥാനങ്ങൾ കാവുകളിലെ ഉത്സവത്തേക്കാൾ മഹനീയമാക്കി, ഈ കഥാദേശത്തെ സുപരിചിതമാക്കിത്തന്നത് അങ്ങനെയായിരുന്നല്ലൊ. മലയാളത്തിനുമപ്പുറത്ത്, ദൂരെദിക്കിലുള്ളൊരു ദേശത്ത് ജനിച്ചContinue Reading