ഗീത സുധാകരൻ

സ്വദേശം തൃശൂർ ഇപ്പോൾ കുവൈറ്റിൽ. ഓൺലൈൻ പ്രസിദ്ധീകരണങ്ങളിൽ എഴുതാറുണ്ട്

[GLOBAL MALAYALAM COUNCIL – WRITERS FORUM നടത്തിയ വിഷയാസ്പദ രചന മത്സരത്തിൽ ഒന്നാം സമ്മാനം നേടിയ രചന] നാട്ടിലേക്ക് മടങ്ങിയെത്തിയപ്പോൾ കണ്ട ചില കാഴ്ചകൾ എന്നെ അത്ഭുതപ്പെടുത്തി. എല്ലാവരും സ്വയം ചിരിച്ചും സംസാരിച്ചും നടക്കുന്നു. ഒരു യുവാവ് കൈയിലെ ചെറിയ പെട്ടി നോക്കി ചിരിക്കുകയും സംസാരിക്കുകയും ചെയ്യുന്നത് കണ്ടപ്പോൾ ഞാൻ ചോദിച്ചു:“എന്താണീ കൈയിലെ ചെറിയ പെട്ടി?”അവൻ ചിരിച്ചുകൊണ്ട് പറഞ്ഞു:“അയ്യോ, മാവേലി ബ്രോയ്ക്ക് ഇതൊന്നും അറിയില്ലേ? ഇതാണ് മൊബൈൽ! സെൽഫിയെടുക്കാനുംContinue Reading

കർക്കിടകത്തിൽ കോരിച്ചൊരിയുന്ന മഴ.രാവിലെ പത്ത് മണിക്കാണ് ശവസംസ്കാരം.ഇന്നലെ രാത്രി നാട്ടിൽ നിന്നാണ് വിവരം അറിഞ്ഞത് —രാജലക്ഷ്മിയുടെ മകൻ ശ്രീകാന്ത് (30) വാഹനാപകടത്തിൽ മരിച്ചു. രാജലക്ഷ്മി — എന്‍റെ ഏറ്റവും അടുത്ത കൂട്ടുകാരിയായിരുന്നു.അഞ്ച് വർഷം മുമ്പ് തുടങ്ങിയ, അമ്പത് വർഷം മുമ്പത്തെ സ്കൂൾ കൂട്ടുകാരുടെ വാട്ട്‌സാപ്പ് ഗ്രൂപ്പിൽ രാജിയെ ചേർക്കാൻ പലവട്ടം ശ്രമിച്ചു. വര: മധുസൂദനൻ അപ്പുറത്ത് “മോന്‍റെ കല്യാണം ആലോചിക്കണം” എന്നു പറഞ്ഞ് വിളിക്കാറുണ്ടായിരുന്നു. പിന്നീട് വിളികൾ കുറഞ്ഞു.ഒരു തവണContinue Reading

ഗൾഫിൽ അറിയപ്പെടുന്ന വ്യവസായ പ്രമുഖരിൽ ഒരാളാണ് എസ്. കെ. മേനോൻ എന്ന സുകുമാരൻ . അയാളുടെ അനുജൻ കൃഷ്ണൻ നായർ ഇന്നും നാട്ടിലൊരു കൃഷിക്കാരൻ ആണ്. രണ്ടുപേരുടെയും അച്ഛനും അമ്മയും ഒന്നു തന്നെയാണ്..ഈ മേനോനും നായരും തമ്മിലുള്ള വ്യത്യാസമിതാണ്. ആർക്കും എന്തു സഹായം വേണമെങ്കിലും മേനോൻ ചെയ്തു കൊടുക്കും ആളെ ഒന്നു വലുതാക്കി വെച്ചാൽ മാത്രം മതി.വെളുത്തു തടിച്ചു ഉയരത്തിൽ കാണാൻ സുമുഖനായ അയാളുടെ ചിരിച്ചുള്ള ഫോട്ടോ അമ്പലങ്ങളിലും വായനശാലയിലുംContinue Reading

അന്നത്തെ അവധിക്കാലങ്ങൾക്ക് പറങ്കിമാങ്ങയുടെ മണമായിരുന്നു… പരീക്ഷ കഴിഞ്ഞാൽ പിന്നെ ഇല്ലം കാട്ടിൽ കശുവണ്ടി പൊട്ടിക്കാൻ പോകും. ഇല്ലത്തിന്റെ അടുത്തുള്ള കാടായതുകൊണ്ടാണ് അതിനു ഇല്ലം കാടെന്നു പേരുവന്നത്.അവിടെ ഒരു അമ്പലവും ഉണ്ട്.. ഇല്ലം കാട് മുഴുവൻ പറങ്കിമാവാണ്..ചുകപ്പും മഞ്ഞയും പറങ്കിമാങ്ങകൾ ഉണ്ടായി നിൽക്കുന്നത് കാണാൻ നല്ല ഭംഗിയാണ്… ” എടുത്തൂ ആ പെണ്ണ് ?അവൾടെ ഒപ്പം മോളും ഒന്നും പൊക്കൊളു ട്ടാ..” എല്ലാം നാട്ടുകാർ കൊണ്ടുപോകുകയാണെന്നും ഇത്തവണ വിറ്റാൽ കിട്ടുന്ന കാശുകൊണ്ട്Continue Reading

ഓരോ ഓർമ്മയും നമ്മെ കൂട്ടിക്കൊണ്ടുപോകുന്നത്, നഷ്ടപ്പെട്ട ബാല്യകാലത്തിലേയ്ക്കാണ്… ഓർമ്മകളിൽ മാത്രമായ അമ്മമ്മയെ കുറിച്ചാണ്‌ എഴുതുന്നത്… അമ്മമ്മ ഏകദേശം മുപ്പത്തിരണ്ടു വയസ്സിൽ വിധവയായി.. എന്നും മുത്തശ്ശനെ കുറിച്ചുള്ള കാര്യങ്ങൾ പറഞ്ഞിരുന്നു.. പൂമുഖത്ത് കാലും നീട്ടിയിരുന്ന് മുത്തശ്ശന്റെ ഫോട്ടോ നോക്കി ആദ്യം പറയുക…, ‘ഇതേയ് ഒരുകൂട്ടം ആൾക്കാരുടെ ഇടക്ക് നിന്നുള്ള ഫോട്ടോയിൽ നിന്ന് എടുത്തു വരപ്പിച്ചതാ… തീരെ നന്നായിട്ടില്ല്യ ട്ടാ..ഇതിലൊക്കെ എത്ര ഭംഗിയായിരുന്നു ന്നു അറിയോ കാണാൻ..’ എന്നാണ്. പറയുമ്പോൾ ആ കണ്ണിലൊരുContinue Reading