LITERATURE (Page 26)

1പനിപിടിച്ച്ഉറങ്ങിക്കിടന്നൊരുച്ചനനവുള്ളിലകളെവകഞ്ഞു മാറ്റികാറ്റൂതി ജനാല തുറന്ന്എൻ്റെ നഗ്നതയിലേക്ക്ഉറ്റുനോക്കുന്നു. ഉടലിലാകെ വേരില്ലാത്തനീരാവിമരങ്ങൾ. 2സ്വപ്നത്തിൽവെയിൽ വന്ന് എന്നെ വിളിക്കുന്നു. പോകാം ഇരുട്ട് പരക്കും മുമ്പ്നീയീനഗരം കടക്കണം. ദാഹിച്ചു വലഞ്ഞവൻ്റെതൊണ്ടക്കുഴിയിലേക്ക്ഇന്നത്തെ സൂര്യൻ അസ്തമിക്കും നമുക്കതിനെ ചക്രംകണ്ടുപിടിക്കുന്നതിനും മുമ്പുള്ളഒരു കാലത്തിലൂടെ തള്ളി നിരക്കിഈ മരവിച്ച നഗരത്തിൻ്റെകിഴക്കുകൊണ്ടുവെയ്ക്കണം. ഉഷ്ണപ്പുണ്ണു ബാധിച്ചരാജ്യത്തിന് മുകളിലൂടെസുര്യനെ അമണ്ടം* കെട്ടി കടത്തണം. പകയുടെ വെടിക്കെട്ടിൽചിതറിപ്പോയ കുഞ്ഞുങ്ങളുടെകരച്ചിൽ പണ്ടൊരു രാജ്യമായിരുന്നു. 3ഇരുട്ട് ജീവിതത്തിന്‍റെ മറ്റൊരു പേരാണ്. വിശന്നു മരിച്ചവന്‍റെ ഒടുക്കത്തെ പിടച്ചിലിൽനിറമില്ലാത്തൊരുനിസ്സഹായതയാണ് ഇരുട്ട്. ഇരുട്ടിന്‍റെ നിറംContinue Reading

മറൈൻഡ്രൈവിലന്ന് ഒരുമിച്ച് കുട ചൂടിയിരുന്ന ആണുങ്ങളെയും പെണ്ണുങ്ങളെയും അടിച്ചോടിച്ച് രാത്രി വീട്ടിൽ എത്തിയപ്പോഴാണ് വിശ്വംഭരൻ ആ കാര്യം അറിഞ്ഞത്. തന്‍റെ മൂത്ത മകളെ കാണാനില്ല. വീട്ടിൽ കയറി വന്നപ്പോഴുണ്ടായ വലിയ മൗനത്തിൽ തന്നെയാണ് ആദ്യം സംശയം തോന്നിയത് പിന്നീട് കാര്യം തിരക്കിയപ്പോൾ ഭാര്യ സുമ പേടിച്ച് ഉത്തരം പറഞ്ഞു: ‘അച്ചു ഇതുവരെ വന്നിട്ടില്ല’ അയാൾ ആകെ തരിച്ചു പോയി. താൻ ഇപ്പോൾ നിൽക്കുന്ന ഹാളും അതിനപ്പുറത്തുള്ള സിറ്റൗട്ടും അതും കഴിഞ്ഞ്Continue Reading

രാവിലെ ദോശക്കുള്ള ചട്ട്ണി വറുത്തിടുന്ന തിരക്കിലായിരുന്നു. അതിനിടയിൽ അടുത്ത് എവിടെ നിന്നോ ഒരു ചിരി കേട്ട തോന്നൽ. ശബ്ദത്തിന്റെ ഉറവിടം തേടിയ എന്റെ കണ്ണുകളുടക്കിയത് ആ ചാരുകസേരയിലാണ്. കസേര ഒന്ന് ഇളകിയാടുന്നുണ്ടോ…? ഏയ്.. ഇല്ല, എന്‍റെ തോന്നലുകളാകും; ഇതു ഒരു ‘ഭാർഗവീനിലയം’ ഒന്നുമല്ലല്ലോ.…ചമ്മന്തി ചീനച്ചട്ടിയിലൊഴിച്ചു ഒന്ന് ചൂടാക്കിയെടുത്ത് ഡൈനിംഗ് റൂമിലേക്ക്‌ നടക്കുമ്പോൾ വീണ്ടും ” ശൂ.. ശൂ… ” എന്നൊരു ശബ്ദം. ശബ്ദത്തിന്‍റെ ഉറവിടം വീണ്ടും ആ കസേര തന്നെ.Continue Reading

പതിവ് പോലെ എട്ട് – ബിയിൽ രണ്ടാം പിരീഡ് കേളുമാഷുടെ മലയാളം ക്ലാസ്‌. ചൂരലുമായി മാഷ് ക്ലാസ്സിലേക്ക് വന്നു. “അക്രൂരന്‍റെ അമ്പാടിയിലേക്കുള്ള യാത്ര” എന്ന കവിതയാണ് അന്നത്തെ പാഠ്യവിഷയം. യാത്രയിൽ അക്രൂരൻ കാണുന്ന മനോഹര വഴിയോരക്കാഴ്ചകൾ തലേ ദിവസത്തെ ക്ലാസിൽ മാഷ് കേമമായി വർണ്ണിച്ചിരുന്നു. പഠിപ്പിച്ചത് കുട്ടികൾക്കോർമ്മയുണ്ടോയെന്നറിയാൻ കേളു മാഷ് നിശ്ചയിച്ചു.. ‘ഇന്നലെ മ്മള് പഠിപ്പിച്ചതെല്ലാം ഓർമ്മ ഇണ്ടല്ലോ അല്ലേ? മ്മക്ക് ചെല ചോദ്യങ്ങൾ ചോദിക്കാം.” അത് കേട്ടയുടനെ കുട്ടികൾContinue Reading

പെട്ടെന്ന് മരിച്ചു പോകുന്നഒരു മനുഷ്യന്റെഏത് വാക്കായിരിക്കുംപറയാനാകാതെ നാക്കിൽഉറച്ചു പോയിട്ടുണ്ടാവുകആർക്ക് വേണ്ടിയുള്ളപുഞ്ചിരിയാകുംവിടരാനാവാതെ ചുണ്ടിൽ വാടിപ്പോയിട്ടുണ്ടാകുകആരിലേക്ക് എത്താനുളളകൊതിയാകുംകാലുകളിൽ നിശ്ചലമായിതളർന്നു പോയിട്ടുണ്ടാവുകഎന്തിലേക്ക് നീട്ടിയ മോഹമാകുംകൈകളിൽ നിവരാതെചുരുണ്ട്പോയിട്ടുണ്ടാവുക! മരിച്ചുപോയ ആരുടെയോതുടർ ജീവിതമാകാം ഞാനിപ്പോൾ ജീവിക്കുന്നുണ്ടാകുകഇന്നലെ അസ്തമിച്ചസൂര്യന് പകരംഇന്ന് സൂര്യൻ ഉദിച്ചത് പോലെആരോ കാണാൻ കൊതിച്ചകാഴ്ചയാകാംഞാൻ കാണുന്നുണ്ടാവുകആർക്കോ പറയാൻകഴിയാതെ പോയ വാക്കുകളാകാംഎന്റെ നാക്കിൽ കുമിളകൾ പോലെപൊങ്ങിഒടുങ്ങുന്നുണ്ടാകുകമുൻപ് ആരോ ആരിലേക്കോ നീട്ടിയ കാലുകളുടെ ദൂരമാകുംഞാനിപ്പോൾ നടക്കുന്നുണ്ടാകുകമറ്റാരോ ആർക്കോനൽകാൻ കൊതിച്ചപ്രണയമാകുംഎന്നിലിപ്പോൾ പൂവിടുന്നുണ്ടാവുക ഞാൻ മരിച്ചാൽ,എനിക്ക് പൂർത്തിയാക്കാൻകഴിയാതെ പോയതിനെപൂരിപ്പിക്കാൻമറ്റൊരാൾ എവിടെയോജനിക്കുമായിരിക്കാംകൊഴിഞ്ഞ ഇലകൾക്ക്Continue Reading