സുനില്‍ മാലൂര്‍

സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍. ആനുകാലികങ്ങളില്‍ കവിതയെഴുതാറുണ്ട്. തിരുവനന്തപുരം രാജ്യാന്തര ചലച്ചിത്രമേളയില്‍ പ്രദര്‍ശിപ്പിക്കപ്പെട്ട 'വലസൈ പറവകള്‍' എന്ന ചിത്രത്തിന്‍റെ തിരക്കഥാകൃത്തും സം‌വിധായകനുമാണ്‌.

ഗ്രാമത്തിൽകറണ്ടില്ലാതിരുന്ന കാലത്ത്ഓലച്ചൂട്ടുകളുടെ വരത്തു പോക്കുണ്ടായിരുന്നു.കുരുമുളക് പടർത്തിയആഴാന്ത മരങ്ങൾക്കിടയിലൂടെവീശിവീശിപ്പോകുംവാളിന് വെട്ടേറ്റതു പോലെഇരുട്ട് തുണ്ടം തുണ്ടമാകും. പോകുന്ന പോക്കിൽകുരക്കുന്ന പട്ടിയോടോതിരികെടാത്ത വീടുകളോടോഇത് ഞാനാടാ കൂവേന്ന്ലോഹ്യം പറയുംപാമ്പും പഴുതാരേം കാണുംസൂക്ഷിച്ച് പോണേന്നൊരു കരുതൽതിരിച്ചു വരും. ഗ്രാമത്തിൽകറണ്ടില്ലാതിരുന്ന കാലത്ത്പ്രേത ഭൂത പിശാചുക്കളുടെവരത്തുപോക്കുണ്ടായിരുന്നു.പാലമരച്ചോട്ടിൽ നിന്നുംകാട്ടുപനകൾക്കിടയിൽക്കൂടിതീപിടിച്ചൊരപ്പൂപ്പൻതാടിപറന്ന് പോകും. വരത്തുപോക്കാ പിള്ളേരേകണ്ണുപൊത്തിക്കോന്ന്പെണ്ണുങ്ങൾ പറയുംപേടിക്കണ്ട ഫോസ്ഫ്രസാന്ന്പഴയ ഇടമറുക് വാദികൾ തിരുത്തും. ഗ്രാമത്തിൽകറണ്ടില്ലാതിരുന്ന കാലത്ത്മരിച്ചമനുഷ്യരുടെ ഫോസ്ഫറസ്മണ്ണെണ്ണ വിളക്കിലോമെഴുകുതിരിയിലോ വന്നിരുന്ന്വിളമ്പിവെച്ച റേഷനരി കഞ്ഞിയിലേക്ക്ഒരായിരം സ്വർണ്ണമീനുകളെ കുടഞ്ഞിടും.Continue Reading

1പനിപിടിച്ച്ഉറങ്ങിക്കിടന്നൊരുച്ചനനവുള്ളിലകളെവകഞ്ഞു മാറ്റികാറ്റൂതി ജനാല തുറന്ന്എൻ്റെ നഗ്നതയിലേക്ക്ഉറ്റുനോക്കുന്നു. ഉടലിലാകെ വേരില്ലാത്തനീരാവിമരങ്ങൾ. 2സ്വപ്നത്തിൽവെയിൽ വന്ന് എന്നെ വിളിക്കുന്നു. പോകാം ഇരുട്ട് പരക്കും മുമ്പ്നീയീനഗരം കടക്കണം. ദാഹിച്ചു വലഞ്ഞവൻ്റെതൊണ്ടക്കുഴിയിലേക്ക്ഇന്നത്തെ സൂര്യൻ അസ്തമിക്കും നമുക്കതിനെ ചക്രംകണ്ടുപിടിക്കുന്നതിനും മുമ്പുള്ളഒരു കാലത്തിലൂടെ തള്ളി നിരക്കിഈ മരവിച്ച നഗരത്തിൻ്റെകിഴക്കുകൊണ്ടുവെയ്ക്കണം. ഉഷ്ണപ്പുണ്ണു ബാധിച്ചരാജ്യത്തിന് മുകളിലൂടെസുര്യനെ അമണ്ടം* കെട്ടി കടത്തണം. പകയുടെ വെടിക്കെട്ടിൽചിതറിപ്പോയ കുഞ്ഞുങ്ങളുടെകരച്ചിൽ പണ്ടൊരു രാജ്യമായിരുന്നു. 3ഇരുട്ട് ജീവിതത്തിന്‍റെ മറ്റൊരു പേരാണ്. വിശന്നു മരിച്ചവന്‍റെ ഒടുക്കത്തെ പിടച്ചിലിൽനിറമില്ലാത്തൊരുനിസ്സഹായതയാണ് ഇരുട്ട്. ഇരുട്ടിന്‍റെ നിറംContinue Reading