ഫോസ്ഫറസ്
ഗ്രാമത്തിൽകറണ്ടില്ലാതിരുന്ന കാലത്ത്ഓലച്ചൂട്ടുകളുടെ വരത്തു പോക്കുണ്ടായിരുന്നു.കുരുമുളക് പടർത്തിയആഴാന്ത മരങ്ങൾക്കിടയിലൂടെവീശിവീശിപ്പോകുംവാളിന് വെട്ടേറ്റതു പോലെഇരുട്ട് തുണ്ടം തുണ്ടമാകും. പോകുന്ന പോക്കിൽകുരക്കുന്ന പട്ടിയോടോതിരികെടാത്ത വീടുകളോടോഇത് ഞാനാടാ കൂവേന്ന്ലോഹ്യം പറയുംപാമ്പും പഴുതാരേം കാണുംസൂക്ഷിച്ച് പോണേന്നൊരു കരുതൽതിരിച്ചു വരും. ഗ്രാമത്തിൽകറണ്ടില്ലാതിരുന്ന കാലത്ത്പ്രേത ഭൂത പിശാചുക്കളുടെവരത്തുപോക്കുണ്ടായിരുന്നു.പാലമരച്ചോട്ടിൽ നിന്നുംകാട്ടുപനകൾക്കിടയിൽക്കൂടിതീപിടിച്ചൊരപ്പൂപ്പൻതാടിപറന്ന് പോകും. വരത്തുപോക്കാ പിള്ളേരേകണ്ണുപൊത്തിക്കോന്ന്പെണ്ണുങ്ങൾ പറയുംപേടിക്കണ്ട ഫോസ്ഫ്രസാന്ന്പഴയ ഇടമറുക് വാദികൾ തിരുത്തും. ഗ്രാമത്തിൽകറണ്ടില്ലാതിരുന്ന കാലത്ത്മരിച്ചമനുഷ്യരുടെ ഫോസ്ഫറസ്മണ്ണെണ്ണ വിളക്കിലോമെഴുകുതിരിയിലോ വന്നിരുന്ന്വിളമ്പിവെച്ച റേഷനരി കഞ്ഞിയിലേക്ക്ഒരായിരം സ്വർണ്ണമീനുകളെ കുടഞ്ഞിടും.Continue Reading


















