കവിത (Page 75)

  നിശബ്ദതക്കേ ശരിക്കും ഒച്ച വയ്ക്കാനറിയൂ ശബ്ദങ്ങള്‍ക്ക് ക്രമേണ നിശബ്ദമാകാനേ അറിയൂ. പ്രപഞ്ചത്തിലേക്കു് നോക്കിയാലറിയാം നിശബ്ദത എങ്ങനെയാണ് ഒച്ച വക്കുന്നതെന്ന്… ഒച്ച നിശബ്ദതയുടെ സംസാര ഭാഷയാണ്. കുറച്ചൊന്നു മാറി- നിന്നു നോക്കിയാല്‍ വലിയ വലിയ കോലാഹലങ്ങളും നിശബ്ദതയാണ്. ശബ്ദത്തെ തൊടുവാനായ് നാവുകള്‍ പൊങ്ങുന്നതും വളയുന്നതും കാണാം കൈകള്‍ ഉയരുന്നതും താഴുന്നതും രക്തം ചിന്തുന്നതും കാണാം. ഒന്നിനുമൊരു സാക്ഷ്യവും ഇല്ലെന്നു തോന്നും ഒന്നിനുമൊരു ശബ്ദമൊ അര്‍ത്ഥമൊ ഇല്ലെന്നു തോന്നും…​Continue Reading

  ഒന്നും എളുപ്പമല്ലെന്ന് പലവുരു കേട്ടത് പ്രണയിക്കാൻ മധുരിയ്ക്കാൻ ചവർക്കാൻ പുളിച്ചു​തേട്ടാൻ മുറുക്കിവെയ്ക്കുന്ന സമയത്തിൽ തന്നെ പുതപ്പിനുള്ളിൽ നിന്നും വിടുതലാവാൻ പ്രഷറും ഷുഗറും മരുന്നാക്കി അരച്ചെടുക്കാൻ വെള്ളത്തിലിട്ടിട്ടും കുതിരാത്തവരെ മുളക് പുരട്ടി വറുത്തെടുക്കാൻ കായക്കറ പിടിച്ച കൈവിരലുകൾ എണ്ണതൊട്ടു മിനുക്കി​ ​വെയ്ക്കാൻ നീലം കൂടിയ വെള്ളകളെ പേടിയില്ലാതെ മടക്കി വെയ്ക്കാൻ തിരക്കിൽ നനച്ച മുടിക്കെട്ടിനെ ഈറൻതോർത്തി ഉണക്കിയെടുക്കാൻ തിളച്ചിരിയ്ക്കുന്ന വെള്ളം കുപ്പി ചുളിയാതെ നിറച്ചുവെയ്ക്കാൻ വേർപെടാത്ത ​പെൻസിലും​ ​​കോമ്പസും ചെപ്പിലിട്ട്Continue Reading

  അടിവയറ്റിൽ നൂറ്റാണ്ടുകൾ പഴക്കമുള്ളൊരു കാവുണ്ട് അവിടെയാരും അന്തിത്തിരി കൊളുത്താറില്ല, അതിനകം കണ്ടവരാരുമില്ല. അവിടെ പൂത്തും പിണഞ്ഞും പടർന്നും വളർന്ന വന്മരങ്ങളുണ്ട്, പാല, പുന്ന, തമ്പകം, ഇലവംഗം, ഇലഞ്ഞി, കരിമ്പന, മരോട്ടി ആല്‍, മഞ്ചാടി, കാഞ്ഞിരം, വേപ്പ്, കൂവളം, ഞാവല്‍…. തലപ്പു തൊട്ടിട്ടില്ല കാറ്റു പോലുമിന്നേവരെ. പേരറിയാത്ത വള്ളികളും കുറ്റിച്ചെടികളുമുണ്ട്, കൂട്ടിപ്പിണച്ചു കെട്ടിയമർത്തി നിർത്തിയിരിക്കയാണ് കണ്ണെത്രയടച്ചു മിഴിച്ചു നോക്കിയാലും നോട്ടം പോലും കേറാതെയിപ്പോൾ വരെ. കാലത്തിനൊപ്പം വീണ്, അടരടരായിക്കിടക്കുന്ന കരിയിലക്കൂട്ടത്തിൽContinue Reading

ഒരു സ്നേഹത്തിന്‍റെ ചന്ദനം തൊട്ട കുളിര്‍മ്മയില്‍ ഉടുത്തൊരുങ്ങി പുറപ്പെട്ടതാണ് ഇനിയും വീടണയാത്ത എന്‍റെ കവിത.. ഒരു ഇടവഴിയില്‍ പ്രണയത്തിന്‍റെ മുള്‍വേലിയിലുടക്കി വഴിമറന്നു നില്‍ക്കുകയാണ് എന്‍റെ ഓര്‍മ്മ.. ഒരു സായാഹ്നത്തിന്‍റെ നഖക്ഷതമേറ്റ് ഉടഞ്ഞു തൂവിയ തോരാത്ത മൗനമാണ് എന്‍റെ കണ്ണുനീര്‍.. കരിമഷി പടര്‍ന്ന് വികലമായി വരി തെറ്റിച്ചു ചൊല്ലിയ വിടയെന്ന രണ്ടക്ഷരമാണ് എന്‍റെ ഓര്‍മ്മതെറ്റ്Continue Reading

  എന്നെ നീ ഒന്ന് പറിച്ചു നടണം. കരിഞ്ഞുണങ്ങും മുൻപ് നനവാർന്നോരിടത്തേക്ക് ഞാൻ അറിയാതൊന്നു മാറ്റിനടണം . മണ്ണിൽ ഉറപ്പിച്ച മനസ്സായ വേരുകൾ പൊട്ടാതെ ,നോവാതെ പറിച്ചെടുക്കണം. വേരിനെ പിരിയാതെ ,മുറുകെ പിടിക്കുന്ന ഓർമ്മയാം മണ്ണിൻകണങ്ങളെ – തൂവാതെ തന്നെ അടർത്തീടണം. മണ്ണിൽ നിന്നടരുമ്പോൾ , ഒറ്റപ്പെടുമ്പോൾ കുറച്ചു നേരം ഒന്നുറങ്ങിടും ഞാൻ . ഒട്ടൊന്നു വൈകാതെ , ഒട്ടുമേ വാടാതെ എന്നെ നീ മാറ്റി പ്രതിഷ്ഠിക്കണം . ഉണരുമ്പോൾContinue Reading