രണ്ട് കവിതകൾ
സാരി സാരിയിൽ സഞ്ചരിക്കുകയെന്നാൽ ഇടുങ്ങിയ ഇടവഴികളിലൂടെ ബൈക്കോടിക്കുന്നതുപോലെയാണ് ഇരുവശവും ഉരയാതെ ഉരസാതെ മുട്ടാതെ തട്ടാതെ ഒരു വിദഗ്ദ്ധ സഞ്ചാരം റിയർ വ്യൂ മിററും ഇന്ഡിക്കേറ്ററുമൊക്കെ കണ്ണും ചെവിയും കൂർപ്പിച്ച് വലിഞ്ഞു കയറുന്നതിനെയൊക്കെ വെട്ടിച്ച് അയഞ്ഞതിനെ വലിച്ചടുപ്പിച്ച് മറച്ച് എത്ര ചരിച്ചും, മറച്ചുമാണ് ഈ ഇടവഴി യാത്ര. പ്രവാസ വേദന എയർ പോർട്ടിലെ അവസാന ആലിംഗനത്തിലാണ് അറ്റ്ലാന്റിക്കിന്റെ വ്യാപ്തിയറിഞ്ഞത്. ഞങ്ങൾ അച്ചു തണ്ടിൽ നിന്നും വ്യതി ചലിച്ചത് വീട്ടിൽ മുകളിലെ മുറിയിൽContinue Reading





















