കവിത (Page 49)

സ്വപ്നം ഞാനിന്നലെ ഒരു സ്വപ്നം കണ്ടുഹൊ…നീ കാണേണ്ടതായിരുന്നു! ഭാഷയുടെ മണം മല്ലിക എന്നൊരു വാക്കെഴുതിമണത്തുനോക്കുന്നു ഭാഷകൾതോട്ടത്തിലെത്തി മലയാളംകിടപ്പറ വാതിൽക്കൽ തമിഴ് ! യേശുദാസിനോട് നിൻ ശ്വാസക്കാറ്റേറ്റ്വിടരാൻ കഴിയണേ !കൈകൂപ്പി നിൽക്കുന്നമലയാള വാക്ക് ഞാൻ !! സമയക്കൊമ്പിൽ ഉച്ചയ്ക്ക്, പിലാവിന്റെഉച്ചിയിലൊരു കാക്കനിറമല്ല ശബ്ദമല്ല‘സമയമായ്’എന്നാ കൊമ്പിൽപറന്നെത്തും മണമല്ലോ എഴുത്താണി ഈശ്വരനെയും യേശുവിനെയും ചേർത്ത്മലയാളത്തിന്റെ എഴുത്താണി തറയ്ക്കുന്നു“ഈശോയേ..!” കവർ ഡിസൈൻ : വിത്സൺ ശാരദ ആനന്ദ്Continue Reading

മേഘത്തിനിരിയ്ക്കുവാൻമാനം വലിച്ചു കൊണ്ടുപോകും ഒരോലക്കീറ്ഇനിയും ഉണങ്ങിയിട്ടില്ലാത്തത്അടർന്നുവീണു തീരാത്തത് അത് ഓണക്കീറ് എന്ന് തിരുത്തുവാൻകൂടെപ്പോകും തുമ്പിതുമ്പിയുടെ മുമ്പിലേയ്ക്ക്ഓണത്തിന്റെ സാവകാശചലനം നീക്കിവെയ്ക്കും ചിങ്ങം വലിച്ചുകൊണ്ടുപോകുന്നഓലക്കീറിന്റെ ശബ്ദംഇരുന്നു കീറിമെടഞ്ഞെടുക്കുംമൃദംഗത്തിന് മുകളിൽ വിരലുകൾപൊട്ടിച്ചൊഴിച്ചഒരു പാട്ടിന്റെ വാരിക്കീഴ് മുറ്റങ്ങളിൽ വന്ന് നീട്ടിപ്പെയ്യും മഴയോലകൾഅവയിൽ ചിറകുകൾ മറച്ച്പറന്നുപറ്റുംപനിനീർക്കുരുവികൾ വിരിഞ്ഞുകഴിഞ്ഞാൽപൂക്കൾ ചെയ്യുന്നതെന്തുംചെയ്യേണ്ടതുണ്ട് ഞാൻഎനിയ്ക്കെന്ന വാക്ക് മാത്രം മറ കുടമുല്ല പൂവിലെവിരിയുന്നതിന്റെ ഏകാന്തതവിരിയുന്നത്കൊത്തിക്കൊണ്ട് വെയ്ക്കും മുല്ലപ്പൂവിലെ കിളി മുറുക്കാൻ ചെല്ലത്തിൽവെറ്റിലയോടൊപ്പം എടുത്തുവെച്ചത്വെളുപ്പാൻകാലം മറ്റൊരു കിളി പൂവായി വിരിഞ്ഞ്കുടിലിൽ കിളിയായി ജീവിക്കുംമുല്ലപ്പൂവ് താൻContinue Reading

തോറ്റവർക്ക് എവിടേം ഇടങ്ങളില്ല.ഞാൻ തോറ്റുപോയതിനാൽസ്‌കൂൾപടി കയറുമ്പോൾഅച്ഛന്റെ കാലുകൾവിറയ്ക്കുന്നതു കണ്ടു. ഹെഡ്മാഷിന്റെ കൂർത്ത നോട്ടത്തിൽനൂറുശതമാനം തികയാത്തതിന്റെപകയുടെ പുകച്ചുരുളുകൾ,കട്ടികണ്ണടയുടെഇടയിലൂടെ അത്തോറ്റവനെ ചുറ്റിവരിയുന്നു. കണക്കുടീച്ചറുടെനോട്ടത്തിന്ന്യൂനകോൺ പോലെഅസ്സലായിട്ടുണ്ട് എന്ന ഭാവം. ചിലന്തിവല നെയ്യുന്നത് നോക്കിനിൽക്കുന്നതോറ്റ രാജാവിന്റെ കഥ പറഞ്ഞു തന്നമലയാളം മാഷിന്റെമുഖത്ത് പുച്ഛം. രാസമാറ്റങ്ങൾ പറഞ്ഞു തന്നകെമിസ്ട്രി ടീച്ചറുടെരസമില്ലാത്ത ചിരിയിൽദേഷ്യത്തിന്റെ സൂത്രവാക്യംഒളിച്ചിരിക്കുന്നു. കൈ വിറയ്ക്കാതെഹൃദയം വരയ്ക്കാൻ പഠിപ്പിച്ചബയോളജി മാഷിന്റെ നോട്ടത്തിൽഎന്റെ ജീവൻ പോയപോലെ. തോറ്റരാജ്യത്തിന്റെചരിത്രം പറഞ്ഞുതന്ന മാഷുംനൂറിൽ പിഴച്ചവനെന്നകുറ്റപ്പെടുത്തൽ. ജയിച്ചവരുടെആഹ്ലാദ ലഡുവിതരണം ചെയ്യുന്നപ്യൂൺ അപ്പുവേട്ടന്റെദയനീയമായ നോട്ടം.Continue Reading

കെട്ടിച്ചു വിട്ടവളെക്കാത്ത് പഴകി വീഴാറായ വാതിൽപ്പാളികളുംതുറന്നു വെച്ച്,മന്ദഹസിച്ചു നിൽക്കാറുണ്ട് എൻ്റെ ആ തണൽവീട്. ചവിട്ടി നിന്ന ഒരു മൺതരി ചുമരിലെ ഒരു മുഷിഞ്ഞ കൈപ്പാട് പിഞ്ഞിത്തീരാറായഒരു തുണിത്തുണ്ട് നിറം കെട്ട് മറഞ്ഞിരുന്ന ഒരു പുസ്തകം ജനിച്ച വീടിൻ്റെ സ്നേഹം നുണയാൻഇതിലൊന്നു മതിയാകും അവൾക്ക്.മനസ്സിലെ അടുക്കളക്കരിയത്രയുംതൂത്തുവാരിക്കളഞ്ഞാകും അവളെത്തുക. അടുക്കള വിളമ്പുന്നഒരു അമ്മരുചി,ഒരിറ്റ് ആനന്ദക്കണ്ണീര്കുഴച്ചുണ്ണുമ്പോൾ തേൻ കിനിയാറുണ്ട് അവളുടെ മനസ്സിലും. ഓർമ്മകൾ ഊഴമിട്ടുകിതച്ചെത്തുമ്പോഴേക്കും ഒരു പിൻനടത്തം കണ്ണുരുട്ടുന്നുണ്ടാകും. ഗദ്ഗദങ്ങൾ മൗനത്തിലൊട്ടിച്ച്,പടിയിറങ്ങിപ്പോരുമ്പോൾ,നെറുകയിൽ വീണുടഞ്ഞ ഒരുContinue Reading

വെളിച്ചമകന്നമാസങ്ങളിൽപുറപ്പെട്ടുപോയി. ഒച്ചയില്ലാത്തഇടങ്ങളിലേക്ക്ഒളി(ലി)ച്ചിറങ്ങി. ആകാശവും ഭൂമിയുംമാത്രമുള്ളപ്പോൾകല്ലുരച്ചു,മൂർച്ചകൂട്ടി, തുടഞരമ്പിൽവലിച്ചുകെട്ടി ഇലമണങ്ങൾനൂണിറങ്ങി. കിളികളെ,കാറ്റിനെ,തിരകളെ…എയ്യുന്നത്, കിനാവുകണ്ടു. മലയിൽ ,മടിയിൽ ,മലർന്നുകിടന്നപ്പോൾമഴപെയ്തു. കുതിർന്നു…, ഇറങ്ങിനടന്നു, കുഞ്ഞുപട്ടികൂടെക്കൂടി. തീകായുന്നേരംവാലാട്ടിവന്നു. മുതുകിൽ തട്ടി, മൂർച്ചകൂട്ടി… കളഞ്ഞുകിട്ടിയമാനിറച്ചിനീട്ടി., ദൂരെദൂരെ, കണ്ണെത്താ-ഉയരങ്ങളിൽത്തട്ടി,വേട്ടമൃഗങ്ങളുടെഓരി. 2 കാടിന്നോരത്തെ വണ്ടിയിൽകടുവയുടെപല്ല് , കടലാസുപൂവ്,കുത്തഴിഞ്ഞ വാക്ക്,കുഴഞ്ഞപിടിയുള്ള തോക്ക്,പനങ്കള്ള്, പാതിരാക്കാറ്റ്.പാതിപ്പാക്കറ്റുസിഗരറ്റ്…. കൂരിരുട്ടിൽകുറുനരികൾ വിളിക്കും, കുമിഞ്ഞുപെയ്യും കാറ്റ്. കുത്തിനോവിക്കും,കാട്ടുപൂക്കൾ മഴയുണ്ടെങ്കിൽ.., വണ്ടിപ്പുറത്തു വിരിച്ച, കുടയുമായിരിക്കും. വിളിക്കും, വെറുപ്പിനെയുംവേതാളത്തെയും വേണ്ടുവോളം…,(വേണ്ടുവോളം)വിതുമ്പുമെ-ടുത്തുകൊണ്ടുപോകുമതും (അതുമെടുത്തുകൊണ്ടുപോകും) തുലാവർഷം. വയലുകളെപ്പറ്റി ചോദിക്കും,വീടുകളെപ്പറ്റി,വൈകുന്നേരവെയിലിനെപ്പറ്റി,വീർത്തുപൊട്ടി,വീർപ്പുമുട്ടി-ക്കഴിയുന്നവരെപ്പറ്റി… വിട്ടുപോരണമെന്നേ തോന്നാത്തവരെപ്പറ്റി,വറുതിവരെ-യറുതിവരെ,വിടവിൽ , ഒളിച്ചിരിക്കുന്നവരെപ്പറ്റി. കുടമടക്കുംകുതിർന്നിരിക്കും.കൂനിറങ്ങും….Continue Reading