കവിത (Page 50)

ജനിച്ചപ്പോൾ തന്നെ ദൈവംഎന്നിൽ നിന്ന് ഒരവയവംഎടുത്തു കളഞ്ഞുഅതിന് ശേഷംഎന്റെ ദേശമെന്നൊരു ദേശമില്ലഎന്റെ ആൾക്കാരെന്നൊരു കൂട്ടരില്ലഎല്ലാ ഗ്രാമത്തിലുംഞാനെന്റെ ചെരുപ്പുകൾ വച്ചു മറക്കുന്നുഏത് വീട്ടിലുംകാത്തിരിക്കുന്നു എനിക്കുള്ള വറ്റ് ആൾക്കൂട്ടത്തിലെയൊറ്റയാവുന്നുആമയുടെ തോടിൽ താമസമുറപ്പിക്കുന്നുസമയത്തിന്റെ മുറിവിൽചൊറിയുന്നുഅലസതയുടെ തൊലിയുമുടുത്ത്രാത്രിയുടെ കൂടെ പോകുന്നു എനിക്ക് കാണാം ചുഴലിക്കാറ്റിന്റെ ഉറവിടംപകയുടെ അടയാളങ്ങൾചതിയ്ക്ക് തൊട്ടുമുമ്പുള്ള ശ്വാസംനോട്ടത്തിന്റെ പരുക്കുകൾ ചുരുളൻ വാക്കുകളുടെ കൂടാരം മടക്കി വയ്ക്കുന്നു ഞാൻനിങ്ങളെ കേൾക്കാമെനിക്ക്മുന്നിൽ നിന്നും പിന്നിൽ നിന്നുംചിതറി വീഴുന്ന ഒച്ചകൾഒച്ചകളുടെ ഭാരത്തിൽ ഞാൻശ്വാസമില്ലാതെ പിടയുമ്പോൾനഷ്ടപ്പെട്ട നാവ്തിരിച്ചു കിട്ടിയെങ്കിലെന്ന്Continue Reading

കാണുന്നില്ലസ്ഥിരസ്ഥാനത്ത് ചീർപ്പ് വാപ്പാക്ക്ഇനി അതെന്തിനാവന്നൂ, കുസൃതിയുടെ തീർപ്പ് കളിയാക്കാതെ മകളെമീശയൊരു കേമൻ അവയവംവേണമതിന് നിത്യവുംഒരു പൂന്തോട്ട പരിചരണം ശങ്ക വേണ്ടബ്രൗസ് ചെയ്തു നോക്കൂമഹാൻമാരുടെ പടങ്ങൾ ഫെഡ്രിക് മീശേയെന്ന്പരതിയാൽ തന്നെ ലഭിക്കുംഗൂഗിളിൽ നീഷെയുടെ മീശ മീശകൊണ്ട് ഫ്ലിക്ക് ചെയ്ത്പന്ത് ബൗണ്ടറി കടത്തിയഡേവിഡ് ബൂണിന്റെ മീശ ഹോഗന്റെ ആനക്കൊമ്പൻ മീശഡാലിയുടെ ചന്ദ്രക്കലമീശഐൻസ്റ്റീനിന്റെ ക്ലാസിക്കൽ മീശഹരീഷിന്റെ കുട്ടനാടൻ മീശവരെ എങ്ങനെ പരതിയാലുംതടി മീശക്കാരോളമില്ലപൊടി മീശക്കാർ ചരിത്രവളപ്പുകളിൽ എങ്കിലുംപിരിച്ച ബ്രിട്ടീഷ് മീശയ്ക്കു മുമ്പിൽചിരിച്ച ആത്മവിശ്വാസമില്ലകറൻസിയിലെ ഗാന്ധിContinue Reading

കൈവീശി അകന്നു പോകുന്നുഉറക്കത്തിന്റെ അവസാന വണ്ടി,മെഴുതിരിക്കാലിന്റെ ചോട്ടിൽഉരുകി വീണു തണുത്തമെഴുകടർത്തുമ്പോൾഓരോന്നിനും ഓരോ രൂപം.പറന്നു പോകുന്ന ശലഭങ്ങൾ,നീളൻ കുപ്പായമുള്ള നർത്തകി,ഇലകളെല്ലാം കൊഴിഞ്ഞു പോയ മരംസങ്കൽപ്പങ്ങൾ കൊണ്ട് ചുറ്റിയ നാടുകൾഗൂഢ വനങ്ങൾ. ആരുടെയും കൺനോട്ട-മെത്താത്തൊരു കുഞ്ഞുറുമ്പ്,മഴപ്പെയ്ത്തിലൊരാഴി നീന്തുന്നു.അതിൽ തനിച്ചെന്ന വാക്കിന്റെ ചുഴി വട്ടത്തിനുള്ളിൽ പൊഴിഞ്ഞു വീണവെളിച്ചത്തിന്റെ പൊട്ടു തരികൾ,തീയ്ക്ക് കുറുകേ പായിച്ച ചൂണ്ടു വിരൽച്ചൂട്പാതിരാക്കവിതകൾ വിളക്കുകാലിന്റെ നിഴലും വെളിച്ചവുംവീണലിഞ്ഞു പോകുന്നരാത്രിത്തെരുവ്. പതഞ്ഞു തൂവിയ പാല് പോലെ പകൽതനിച്ചിരിപ്പിന്റെ മൊരിഞ്ഞ വെയിലിലേക്ക്കണ്ണ് പുളിക്കുമ്പോൾമേശമലുരുകിത്തീര്‍ന്നമെഴുകുതിരിക്കമ്പിന്റെ തണുത്തContinue Reading

മുടിയഴിച്ചിട്ട് നീയുറങ്ങുന്നുജനൽച്ചന്ദ്രൻ ഒളിഞ്ഞു നോക്കി നെടുവീർപ്പിടുന്നു നിലാവാകട്ടെ നിൻറെ കിടക്കമേൽ കാമനകളുടെ വിത്തുകൾ നിക്ഷേപിക്കുന്നു ഇതൊന്നുമറിയാതെ സൂര്യൻ കണ്ണുതിരുമ്മിയെഴുന്നേറ്റ്അടുപ്പു കൂട്ടാൻ തുടങ്ങുന്നു പുലരിവെള്ളത്തെ മൃദുവായ് ചൂടാക്കിനിന്നെ തളിച്ചുണർത്തുന്നുതനിച്ചുണർത്തുന്നു. “പൂക്കളാലെ നിന്നെ മൂടി”എന്നു പാടിക്കൊണ്ട് നീ കൈകാൽ കുടയവേ നിൻറെ വിശപ്പിനു മുൻപിൽലോകം തൂശനില ഇടുന്നു.രുചികളെ വിളമ്പുന്നു! ശേഷം, ഊഞ്ഞാൽച്ചിറകുകളിലേറ്റിപറത്തി വിടുന്നു! കവർ ഡിസൈൻ : വിത്സൺ ശാരദാ ആനന്ദ്Continue Reading

വെള്ളത്തിനൊപ്പംതോട്ടുകരയിലൂടെകുട്ടിയോടുന്നു.വെള്ളം കല്ലുകളിൽ,ചെറിയ പാറകളിൽ തട്ടിത്തെറിക്കുന്നു;കുട്ടിയുമതുപോലെ.വെള്ളം വളഞ്ഞ് പുളഞ്ഞൊഴുകിപ്പോവുന്നു.കുട്ടി ചെരിഞ്ഞ്, തെന്നിയോടുന്നു.ചൂണ്ടയിടുന്ന മനുഷ്യന്റെകൊക്കിലേക്ക് വെള്ളംവലിഞ്ഞുനോക്കുന്നു.കുട്ടി അയാളെ തട്ടി കുതിയ്ക്കുന്നു.സൂര്യൻ വെളിച്ചം കടത്തിവെള്ളത്തെ വിടർത്തി നോക്കുന്നു.കുട്ടി നെറ്റിയ്ക്ക് മീതേകൈ വെച്ച് സൂര്യനെ മറയ്ക്കുന്നു. മീനുകൾ വെള്ളത്തിനുള്ളിൽ ,കിതപ്പ് കുട്ടിക്കുള്ളിൽ .വെള്ളം ശ്വാസഗതിയാൽദിക്കുകൾ മാറ്റുന്നു.കുട്ടി പണ്ടുണ്ടായിരുന്നൊരുനദിയുടെ കരയിൽ കിളിർത്തപൂർവ്വികരെ ഓർക്കുന്നു. വെള്ളം, പോകുന്ന നാടിനെയൊക്കെഗുളുഗുളാ ഒച്ചപ്പെടുത്തുന്നു.കുട്ടി ശ്വാസം തടഞ്ഞ്സിന്ധുവെന്നോ മോഹൻജദാരൊവെന്നോപാടുന്നു. വെള്ളം രാജ്യങ്ങൾ കടന്ന്പേരുകൾ പുതുക്കുന്നു.കുട്ടി യുഗങ്ങൾ കടന്ന്പലമാതിരി മനുഷ്യരാവുന്നു. കവർ ഡിസൈൻ :Continue Reading