കവിത (Page 48)

യാത്രക്കാർ ഒഴിഞ്ഞു പോയസ്വർഗ്ഗ നഗരത്തിൽ ടൂർ ഗൈഡ്മഖ്ബൂൽ മെഹ്‌മൂദ് ഇപ്പോൾ എന്ത് ചെയ്യുകയാവും! യാസീനിന്റെ കുതിരകൾക്ക്വയറു നിറയുന്നുണ്ടാവുമോതെന്നുന്ന കുതിരച്ചാലുകളിലെ ചാണക ഗന്ധംഇപ്പഴുമതുപോലെത്തന്നെയാവുമോ! ചുട്ട് നീറുന്ന ഒരു പകലിലേയ്ക്ക് തന്റെ തൂവലുകൾഈരിഅടുക്കിയൊതുക്കിത്തുടങ്ങിയ തണുത്ത് ചീർത്ത കാറ്റിന്റെ പിടി വിട്ടു പറന്നു നടക്കുന്ന ഇളം തൂവലുകളെ എന്തൊരു തണുപ്പെന്ന് ശകാരിച്ച് കൊണ്ട്മുഹമ്മദ് റാഷീദെന്ന അയാൾ പറഞ്ഞു തുടങ്ങുന്നുണ്ടാവുമോ ‘എൺപതുകളിൽഞങ്ങൾ കുട്ടികളായിരുന്നപ്പോൾ ‘അയാൾ, പക്ഷെഒരുപാട് നടന്നു തളർന്ന ഒരച്ഛനെപ്പോലെനരച്ചു മുഷിഞ്ഞിരുന്നവൻ! ‘ഞങ്ങൾ കുട്ടികളായിരുന്നപ്പോൾവീട്ടിലെത്താൻ ഇത്തിരിവൈകിയിരുന്നെങ്കിൽContinue Reading

കാളനുണ്ടാക്കുന്ന വൈകുന്നേരത്താണ്അവൾ കാല്പനികതയെ കുറിച്ച്സംസാരിച്ചു തുടങ്ങിയത്. കരിയിലക്കാറ്റുപോലെ പത്മരാജന്‍വന്നുപോകാറുള്ള തിങ്കളാഴ്ച്ചകളെ കുറിച്ചുംകടല്‍, പുഴ , സന്ധ്യാനേരങ്ങള്‍മഞ്ഞ് മഴഎന്നതൊക്കെ പ്രണയത്തിന്‍റെപശ്ചാത്തലങ്ങള്‍ മാത്രമെന്നുംഅവയൊക്കെ കാണുമ്പോള്‍ഗന്ധർവ്വന്‍ പോലെ പത്മരാജന്‍ഇറങ്ങിവരാറുണ്ടെന്നും അവൾ പറഞ്ഞത്. കാബേജ് തോരന്‍ അരിയുമ്പോഴാണ്സുഖമോ ദേവിയിലെ സണ്ണിയെ കുറിച്ച്സംസാരിക്കുന്നത് .അതിഭാവുകത്വം ഏതുമില്ലാതെആയാസപ്പെടാതെഅയാളില്‍ നിറയുന്ന കുസൃതിച്ചിരിനൊമ്പരമായി ചിതറിയപ്പോള്‍കരഞ്ഞു കലങ്ങിയ കണ്ണുമായിഅച്ഛനോട് പറയുന്നു,കെട്ടുന്നയാളുടെ പേര് സണ്ണിയാവണമെന്ന്.അച്ഛൻ അവളുടെ കൗമാരമുഖത്തെകണ്ണീര് തുടച്ചു കളഞ്ഞു. അവിയലിനുള്ള മുരിങ്ങ അളന്ന്മുറിക്കുമ്പോഴാണ്ആനന്ദധാരയിലെ അസാന്നിധ്യം പകരുന്നവേദനകളെ കുറിച്ചുംകവി ഇപ്പോള്‍ അനുഭവിക്കുന്നആത്മപീഡകളെ കുറിച്ചും സംസാരിച്ചത്Continue Reading

ജീവിതംഒരുശരത്കാല വൃക്ഷംപോലെയാണ്. കൊഴിഞ്ഞ് കൊഴിഞ്ഞ്ഇലകൾസങ്കടത്തോടെപോയിക്കൊണ്ടിരിക്കുന്നഒന്ന്. പൂവരശ് പോലെപൂത്തതായിരിക്കാം അത്.പെട്ടെന്നായിരിക്കുംഅത് സംഭവിക്കുക. അറിയില്ല ,ഞെട്ടിയുടെ താഴത്ത്ഞെരിഞ്ഞ നിസ്സാഹയതവരാനിരിക്കുന്നതണുപ്പിലേക്കുള്ളയാത്രയായിരുന്നുവെന്ന് . പച്ചയിൽ നിന്ന്മഞ്ഞയിലേക്കുള്ളഇലയുടെ നിറപ്പകർച്ചനിശ്ശബ്ദതയുടെതാഴ്വരയിലേക്കുള്ളവീഴ്ചയായിരുന്നുവെന്നും , കാലം അടയാളപ്പെടുത്തിയകൊഴിഞ്ഞു പോക്കെന്നും . ഇലനിശ്ശബ്ദതയിലേക്ക്ഇറങ്ങിപ്പോകുമ്പോൾ , കാലംഅതിന്റെ ചിറക്ഒരേ ദിശയിലൂടെ ചലിപ്പിച്ചുകൊണ്ടിരിക്കുകയായിരിക്കും. കവർ ഡിസൈൻ : സി പി ജോൺസൺContinue Reading

നേരത്തേയെത്തും ചിലർ,കാത്തു നിൽക്കുംതിടുക്കമില്ലാച്ചിരികടുപ്പമില്ലാ മുഖംഏതു നിറത്തിനും ചേരും വൈകല്ലേയെന്ന്ഒട്ടുമോർമ്മിപ്പിക്കണ്ട,ട്രാഫിക്കിൽ പെടുമെന്നസ്ഥിരം പറച്ചിലേയില്ല,കിതപ്പില്ല,വിയർപ്പില്ലധൃതിയില്ല…“എന്റെ സമയത്തേയെത്തൂ..”എന്ന ശാഠ്യങ്ങളില്ല കരച്ചിലാണെങ്കിൽവന്നു തൊട്ട് നിൽക്കുംപറച്ചിലാണെങ്കിൽഒപ്പം കേട്ടിരിക്കുംവിറച്ചിലാണെങ്കിൽമിണ്ടാതെ,ഉള്ളം കൈ, ഉരച്ചുരച്ച്തണുപ്പിക്കും… നേരത്തെയെത്തുന്നവർ,മൂന്നേമുക്കാൽമണിപ്പൂക്കൾഉള്ളു തണുപ്പിന്റെവിരിവാണ്,അപൂർണ്ണമെങ്കിലുംഅവരിൽസർവ്വവർണ്ണങ്ങളുംതെളിഞ്ഞു നിൽക്കുംഅവർ പൂക്കുന്നതാണ് സമയം! നോക്കി നിൽക്കെ,തെളിഞ്ഞ പോലത്തന്നെ,വിരിഞ്ഞ പോലെത്തന്നെമറയും,തിരിച്ചൊരു ചിരി പോലും വേണ്ട… അന്നേരത്തും,നാലുമണിക്കേയെത്താമെന്ന് ചിരിച്ച്ട്രാഫിക്കിൽ വിരിഞ്ഞു നിൽപ്പുണ്ടെന്ന്പിന്നേം പിന്നേംഇളക്കത്തോടെ മറുപടിയിടുന്നവരെ ഓർക്കുംപൂത്തതൊക്കെയുംസമാധാനമെന്ന് ശ്വസിക്കും… കവർ ഡിസൈൻ : വിത്സൺ ശാരദാ ആനന്ദ്Continue Reading

നിർത്താത്തനടത്തമായിരുന്നുഎല്ലായിടത്തുംഇടവഴികൾ മൺവഴികൾടാറുരുകിയ റോഡുകൾപൂത്ത വേനൽക്കാടുകൾനനഞ്ഞ സമതലങ്ങൾഎല്ലാം പതുക്കെനടന്നു തീർക്കുകയായിരുന്നു.ഓരോ കംമ്പാർട്ട് മെൻറിലുമോരോ -ഋതുക്കളുറങ്ങുന്നസമയ ശകടത്തിൻ്റെ പാളത്തിലൂടെഏകാന്ത പഥികയായിപക്ഷെനിലാവു പൂക്കുന്ന കുന്നുമാത്രംകയറാനൊത്തില്ല.അങ്ങനെയിഴഞ്ഞ് നടക്കുന്ന നേരത്താണ്പൊടുന്നനെയെന്നോണംനിറയെ തേറ്റകളുള്ളൊരു ഭ്രാന്തൻ പട്ടിഅലറിക്കുരച്ച് കൊണ്ട് പിറകെയോടിയത്.പിന്നെ നടത്തം മറന്ന് ഒരോട്ടമായിരുന്നു ,നിലാവ് പൂക്കുന്ന കുന്നുകൾഒറ്റ ശ്വാസത്തിലോടിക്കയറി.ഭ്രാന്തൻ പട്ടികൾഅവിടെയെവിടെയോ ഉണ്ട്.പക്ഷെഎൻ്റെ വീടിപ്പോൾനിലാവ് പൂക്കുന്ന കുന്നിൻ പുറത്താണ് .ഇവിടെയെൻ്റെ ശലഭങ്ങൾക്ക്വസന്തമാണ്. കവർ ഡിസൈൻ : വിത്സൺ ശാരദ ആനന്ദ്Continue Reading