കവിത (Page 47)

മഴ കടന്നെത്തി നോക്കുന്നു വെയിൽഇലയറ്റത്തനങ്ങുന്നുണ്ടൊടുക്കത്തെ ജല സൂര്യൻഉലയും ചില്ലയിൽ നടുങ്ങുന്നുണ്ടിളംകിളികരയല്ലേയെന്നൊരാട്ടംഹൃദയത്തിൽ മിടിക്കുന്നേ…മധുരപ്പഴം നീട്ടി വീഴ്ത്തിഒരുതാരാട്ടിന്നായത്തിൽ മൂളുന്നാ യുവമരം ചില്ലയാട്ടി കുടുകുടെ ചിരിപ്പിക്കുംമരത്തിൻ്റെ കവിളിൽ കൊക്കുരുമ്മുന്നു കുറുകുന്നു തളിർ മൊഴി,ഏതു ശില്പിയാണിത്രയും കൈകൾപണിതു നീട്ടിയും ചുരുക്കിയുംതാളമോടിക്കിളികളെയാട്ടുവാൻ.. നടന്നെത്തുമിരുട്ടിൻ്റെതുരുമ്പിച്ച സാക്ഷനീക്കും പ്രേമയക്ഷിനിലം തൊടാതഷ്ടദിക്കുംവെളിച്ചപ്പെടുത്തും വരെ,കട്ടെടുക്കുന്നർധചന്ദ്രനേയുംഅൽപായുസാം സൂര്യനെയുംകൊളുത്തുന്നു കൂട്ടിനുള്ളിൽ വെളുക്കുവോളം. പറക്കുന്നു പക്ഷിയൊന്ന്തിരിഞ്ഞൊന്നു നോക്കിടാതെഅകാലത്തിൽ നരയ്ക്കുന്നുകാലത്തിന്നഗ്നിപഥം ഓർമകൾ പഴുപ്പിച്ചാ വരാന്തയിൽപാർവണം ചാന്തിടും നിലത്തായ്കാലു നീട്ടിയിരിപ്പാണാവൃദ്ധ മരം കസേരയായ്,കാത്തിരിപ്പതിലൊരച്ഛൻ ഏകാന്തൻ..ശൂന്യ ദേഹിയാംമൃതി വന്നു തൊട്ടപോൽവേദനിക്കുന്നു നെഞ്ചകം,Continue Reading

രാവിലെതുണികൾ കഴുകി അയയിൽ വിരിച്ചിട്ടു.എട്ട് നാൽപ്പതിൻ്റെപിഎ ട്രാവൽസിലിരുന്ന്പുറകോട്ടോടുന്ന കാഴ്ചകൾ കണ്ട്പട്ടണത്തിലേക്ക് പോയി.ഒരു പകലിനെ മുഴുവനായികാറ്റിലും പൊടിയിലും തിരക്കിലുംഅലിയിച്ചു കളഞ്ഞു. ഉച്ചയൂണിന് പാത്രം തുറന്നപ്പോൾകിട്ടിയ മുടിനാരിന്ഇന്നിനിയാരെ ചീത്ത വിളിക്കുമെന്നാലോചിച്ച്ചിരിച്ചു. മുഷിഞ്ഞ് നാറി മടങ്ങി –യെത്തുമ്പോൾഅയയിലെ ഷർട്ട് ഇന്നത്തെ കളി ജയിച്ചെന്ന്കോളർ ഉയർത്തിക്കാട്ടി.കാറ്റിൽ പാറി വീണ നമ്മുടെ അടിയുടുപ്പുകൾകെട്ടുപിണഞ്ഞ് തളർന്ന് കിടന്നിരുന്നു. അപ്പോളാർക്കും ഒട്ടും തിരക്കില്ലായിരുന്നു. മുഴുവനും വളർന്ന ചന്ദ്രൻആകാശത്ത് വെറുതേ കിടന്നു.തിരക്കുള്ള മേഘങ്ങൾനിലാവിനെ മറച്ചു കൊണ്ടേയിരുന്നു. കിടക്കയുടെ പാതിയിലെ ശൂന്യതയെവിഷാദഭരിതമായ ഏകാന്തതകൊണ്ടുപൂരിപ്പിച്ചു.Continue Reading

ഒരു സാമ്പാറിന്റെ മനസ്സു എത്ര സങ്കടകരമായിരിക്കുംഎന്തെല്ലാം തരം കഷ്ണങ്ങളെ ആണ് സഹിക്കേണ്ടത്.വെണ്ടയുടെ വഴുക്കൽ സാമർത്ഥ്യങ്ങൾ, പച്ചമുളകിന്റെ വറ്റൽ മുളകിന്റെ നീറ്റലുകൾ, ഉള്ളിൽ കടിച്ചു പിടിച്ച പല്ലുകളുടെ ദേഷ്യം പുറത്തുകാട്ടാത്ത വെള്ളരിക്കകൾ, അരിയപ്പെട്ടു നീളത്തിൽഎല്ലാം നഷ്ടപെട്ടവളെ പോലെഅമരയ്ക്കാകളുടെ നിരാശകൾ,തവിയുടെ അരികിൽതൂങ്ങി നിന്ന്‌ ആളാവാൻ നോക്കുന്ന കറിവേപ്പിലകൾ,വാപൊളിച്ച്‌ പാത്രത്തിൽ കുടവയറുകാട്ടി തറ്റുടുത്ത ഉരുളകിഴങ്ങന്മാർ.. അധികാരിയാണെന്ന ഭാവത്തിൽ ചൊറിയന്മാരാകാംമുതുമുതുക്കൻ ചേമ്പന്മാർ ചേന മുരടന്മാർ., രുചി മുറിച്ചു പോകുന്ന കായത്തിന്റെ കപടതകൾനീറി നീറി പോകുന്ന തക്കാളിത്തങ്ങൾ,മത്തന്റെContinue Reading

പോക്കുവെയിലിൽകിളികളെത്തേടികാട് കേറികാൽ കുഴഞ്ഞു മരങ്ങൾ പൂത്തതിൻമണം, പരപ്പുകൾപടർന്ന പച്ചയാൽപുതച്ചുറങ്ങുന്നു കരിമ്പാറക്കണ്ണ് തുറന്ന്നിശ്ശബ്ദംപതിഞ്ഞുനോക്കുന്നുണ്ട് അഗാമകൾ* ഒരു മാന്‍കൂട്ടംഒരു മുയൽച്ചെവിഭയന്ന് പുൽത്തുരുത്തായ്പരിണമിച്ചു വിദൂരത്തൊരു ചില്ലവരച്ചു വേലിത്തത്തഅവിടേയ്‌ക്കൊരു പൂന്തത്തപറന്നിറങ്ങുന്നുഅത് മേഘമായ് മാറിക്യാമറക്കണ്ണിൽ കുഴഞ്ഞ കാൽ പാറപ്പുറത്ത് നീട്ടിവച്ചിരുന്നുകാറ്റപ്പോൾ വിയർപ്പുനക്കുന്ന കടുവയായ്‌. *പാറയോന്ത് കവർ ഡിസൈൻ : വിത്സൺ ശാരദാ ആനന്ദ്Continue Reading

ഒരാൾക്കടുത്തിരിയ്ക്കുമ്പോൾനിങ്ങൾഒരു പർവ്വതത്തിന്റെനീലനിഴലിലാണെന്ന്തോന്നിയിട്ടുണ്ടോ? തൊട്ടരികത്തായിമലമുകളിൽ നിന്ന്മഞ്ഞുകീറിയൊരുവെള്ളിവെളിച്ചംകണ്ണിൽക്കുത്തി,ഇമതാഴ്ത്തിയിരുന്നിട്ടുണ്ടോ? പെട്ടന്ന് ഉയിരിൽ നിന്ന്ഒരരുവിപൊട്ടിയുയിർത്ത്,കാലടി മുതൽ നെറുകവരെത്തണുപ്പിച്ച്കളകളത്തോടെചുഴിക്കുത്തിയിട്ടുണ്ടോ? ആ പുഴയൊഴുകുന്ന വഴിയ്ക്കിരുപുറവുംഒരു കാട് തഴയ്ക്കുന്നതറിഞ്ഞിട്ടുണ്ടോ?! മഞ്ഞിന്റെ പടലങ്ങളിൽ നിന്ന്,അതിന്റെചില്ലകളിലേയ്ക്ക്നൂറുനൂറായിരംപേരറിയാക്കിളികൾചിലച്ചു ചേക്കേറുന്നത്അനുഭവിച്ചിട്ടുണ്ടോ? സ്വയമൊരുനീലത്താഴ് വരതന്നെയാവുന്ന പുതുമയറിഞ്ഞിട്ടുണ്ടോനിങ്ങൾ?! ഇലകളും പൂക്കളുംപുൽത്തകിടികളും,അതുവരെ മണക്കാത്തവാസനകളുടെപച്ചത്തഴപ്പുകളുമായിനിങ്ങളങ്ങനെപടർന്നു പരക്കുന്നതായിതോന്നിയിട്ടുണ്ടോ? ഉള്ളിലെഓരോ പ്യൂപ്പകളുമുപേക്ഷിക്കപ്പെടുന്നതായും,അതുവരെ പുഴുവായി ധ്യാനിച്ചശലഭങ്ങളെല്ലാമൊന്നിച്ച്ചുറ്റും ചിറകടിച്ച് പറക്കുന്നതായുമുള്ളജൈവികതയറിഞ്ഞിട്ടുണ്ടോ?ചിത്രത്തോടുള്ളഒരൊച്ചിനെപ്പോലെനിമിഷങ്ങൾനിങ്ങളുടെ കാൽച്ചുവട്ടിൽഏറ്റം നിഷ്കളങ്കമായിഇഴയുന്നതറിഞ്ഞിട്ടുണ്ടോ? ജീവകോടികളുടെപ്രാണസ്പന്ദങ്ങളൊന്നിച്ചാവാഹിച്ച്,കൈപ്പത്തിയോളം പോന്ന നിങ്ങളുടെ കുഞ്ഞുഹൃദയംമിടിച്ചു തളരുന്നതായിതോന്നിയിട്ടുണ്ടോ?! ഒരു വിരൽത്തുമ്പത്തെകനൽച്ചുണങ്ങിൽ തൊട്ട് ,ഒരു കാട്ടുതീയായിനിങ്ങൾപടർന്നാളിയേക്കുമെന്ന്ഭയന്നിട്ടുണ്ടോ?.. എങ്കിൽ…, മറ്റാരുമല്ലത്പ്രണയമാണ്.. പ്രണയത്തെതൊട്ടിരിയ്ക്കുമ്പോൾമാത്രമാണ് നിങ്ങൾപ്രകൃതിയോളം സ്വാഭാവികമാകുന്നത്; അപ്പോഴാണ്നിങ്ങൾക്ക്ജീവനോളംഭാരമില്ലാതാവുന്നത്; അപ്പോൾContinue Reading