തലക്കെട്ടില്ലാത്തതിൽ രണ്ട് കവിതകൾ ദുഃഖിക്കാറില്ല
1 പുണരധിവാസം മുള പൊട്ടിയുണർന്നതിൻ്റെഓർമ്മകളെയും തിരഞ്ഞ്,കാറ്റിനേയും തട്ടിനീക്കി,ഡബിൾ ബൈസെപ് പോസിൽ നിന്നലറിക്കൊണ്ട്,ഒരു കാട്ഒറ്റക്ക് ഊക്കോടെ കത്തുന്നു.നിമിഷനേരം കൊണ്ടെൻ്റെവീട് കയ്യേറുന്നു.ഒരുമുറം കറുത്ത ഈയലുകളുടെ പട,പടം പൊഴിച്ച് മുറ്റം താണ്ടുന്നു.വീടിൻ്റെ തീച്ചൂടും വെളിച്ചവും അസ്തമിക്കും മുമ്പുതന്നെ,മുറ്റം മറന്ന്,മണ്ണിലേക്ക് തുരന്നിറങ്ങുന്നു.ഞാൻ,വെന്തുപോകാത്തൊരുഈയൽപ്പുറ്റാണെന്ന്,വീട് പിന്നെയും പ്രഖ്യാപിക്കുന്നു.വീട്,ചിതൽപ്പട്ടണത്തിലേക്ക്,വേരാഴ്ത്തുന്നതും നോക്കി,കാട് കളിയാക്കിച്ചിരിക്കുന്നു.വായ്പിളർത്തി നാക്കുനീട്ടിആഞ്ഞുകൊത്തി വിഷമിറക്കുന്നു.ഒരു മൂട് കപ്പ വെന്ത വാടചുറ്റും പുളയുന്നു.വീട്,കൈവിടർത്തി,നഖം വിടർത്തിപത്തിനോക്കി വീശിയടിക്കുന്നു.ശേഷം,നിലത്തുരുണ്ട്,നക്കിത്തുടച്ച്,മിനുക്കിയുണക്കി,തിരിഞ്ഞ്,ചുരുണ്ടു കിടന്നുറങ്ങുന്നു.കാട്,മറഞ്ഞിരിക്കാനൊരുമാളം നോക്കിപാഞ്ഞുപോകുന്നു.ചൂടും വെളിച്ചവും അസ്തമിക്കുന്നതേയില്ല.പുണരധിവാസം ! 2 ഫേസ് വാഷ് മറിഞ്ഞുവീണു കിടന്നുപൂത്ത മഞ്ഞടെക്കോമ,നട്ടുContinue Reading





















