സുജ എം.ആർ.

സുജ എം. ആർ. ഒറ്റപ്പാലം സ്വദേശി. ആധാരമെഴുത്താണ് ജോലി

1 പുണരധിവാസം മുള പൊട്ടിയുണർന്നതിൻ്റെഓർമ്മകളെയും തിരഞ്ഞ്,കാറ്റിനേയും തട്ടിനീക്കി,ഡബിൾ ബൈസെപ് പോസിൽ നിന്നലറിക്കൊണ്ട്,ഒരു കാട്ഒറ്റക്ക് ഊക്കോടെ കത്തുന്നു.നിമിഷനേരം കൊണ്ടെൻ്റെവീട് കയ്യേറുന്നു.ഒരുമുറം കറുത്ത ഈയലുകളുടെ പട,പടം പൊഴിച്ച് മുറ്റം താണ്ടുന്നു.വീടിൻ്റെ തീച്ചൂടും വെളിച്ചവും അസ്തമിക്കും മുമ്പുതന്നെ,മുറ്റം മറന്ന്,മണ്ണിലേക്ക് തുരന്നിറങ്ങുന്നു.ഞാൻ,വെന്തുപോകാത്തൊരുഈയൽപ്പുറ്റാണെന്ന്,വീട് പിന്നെയും പ്രഖ്യാപിക്കുന്നു.വീട്,ചിതൽപ്പട്ടണത്തിലേക്ക്,വേരാഴ്ത്തുന്നതും നോക്കി,കാട് കളിയാക്കിച്ചിരിക്കുന്നു.വായ്പിളർത്തി നാക്കുനീട്ടിആഞ്ഞുകൊത്തി വിഷമിറക്കുന്നു.ഒരു മൂട് കപ്പ വെന്ത വാടചുറ്റും പുളയുന്നു.വീട്,കൈവിടർത്തി,നഖം വിടർത്തിപത്തിനോക്കി വീശിയടിക്കുന്നു.ശേഷം,നിലത്തുരുണ്ട്,നക്കിത്തുടച്ച്,മിനുക്കിയുണക്കി,തിരിഞ്ഞ്,ചുരുണ്ടു കിടന്നുറങ്ങുന്നു.കാട്,മറഞ്ഞിരിക്കാനൊരുമാളം നോക്കിപാഞ്ഞുപോകുന്നു.ചൂടും വെളിച്ചവും അസ്തമിക്കുന്നതേയില്ല.പുണരധിവാസം ! 2 ഫേസ് വാഷ് മറിഞ്ഞുവീണു കിടന്നുപൂത്ത മഞ്ഞടെക്കോമ,നട്ടുContinue Reading

വീട്ടുമുറ്റം!അതീവ രാത്രി!പെരുങ്കാറ്റ് തുലാമഴയുമുടുത്ത്തലങ്ങും വിലങ്ങും ചീറിപ്പാഞ്ഞു. അതിനിടെ,ആദ്യമായി കൺമിഴിച്ച,അഞ്ചുപത്ത് മധുരം മാത്രം കെട്ടിയിരുപ്പുള്ളഒരു പാവം നന്ത്യാർവട്ടപ്പൂ,കാറ്റിനെന്തൊരു വീര്യമാണെന്ന്,മൂക്കത്ത് വിരൽ വച്ച്,കണ്ണുതള്ളി നിന്നു. “നിന്നോട് മിണ്ടിയതറിഞ്ഞാൽ, ൻ്റമ്മയും കാമുകിയും ന്നോട് തെറ്റിപ്പൂവും”കാറ്റ് പൂവിനോടപ്പോൾ ഉഡായിപ്പിറക്കി.“നീയെന്നെ വലവീശിപ്പിടിക്കും”“നീയെന്നെ വശീകരിക്കും”പൂവിനെ ബ്ലോക്കിയെറിഞ്ഞ്,കാറ്റ് ഓടിപ്പോയി. അപരാധമായിപ്പോയോയെന്ന്,തെറ്റിദ്ധരിക്കപ്പെട്ടല്ലോയെന്ന്,മിണ്ടാതിരുന്നാൽ മതിയായിരുന്നെന്ന്,മിണ്ടാതിരുന്നിരുന്നെങ്കിൽവിളയാട്ടക്കാറ്റെങ്കിലുംകണ്ടോണ്ടിരിക്കാമായിരുന്നെന്ന്പൂവ് സങ്കടപ്പെട്ടു. കാറ്റിന്,കാലിൽ വളംകടിയാണെന്ന്,ചൊറിച്ചിൽ മാറാഞ്ഞിട്ടാണെന്ന്,നിൽപ്പുറക്കാഞ്ഞിട്ടാണെന്ന്കണ്ടുനിന്ന രാപ്പാടി ന്യായീകരിച്ചു. പിറ്റേ ദിവസം,നാലും കൂടിയ കവലക്കരികിൽ വേലിയരുക്കിൽവെണ്മച്ചന്തം വിടർത്തിയുണർന്ന പൂവ്,കവലയിൽപോസ്റ്റിട്ട് തിരുവാതിര കളിക്കുന്നകാറ്റിനെ കണ്ടു. “ഹായ് കാറ്റ്”എല്ലാം മറന്ന്,പൂവ് പരിചയംContinue Reading

എൻ്റെ കവിത!പൊള്ളിക്കുന്നുണ്ടെന്ന്,സുഖപ്പെടുത്തുന്നുണ്ടെന്ന്,ലഹരിയിലേക്ക് പതഞ്ഞൊഴുകിച്ചേരുന്നുണ്ടെന്ന്, മത്സ്യവേട്ടകളാണെന്ന്,പക്ഷിപ്പിടച്ചിലുകളാണെന്ന്,വലവിരിക്കുന്നുണ്ടെന്ന്,നിലാവിലേർപ്പെടുന്നുണ്ടെന്ന്,വെളിച്ചപ്പെടുന്നുണ്ടെന്ന്,കാറ്റും തിരമാലകളുംഒഴുക്കുമുണ്ടെന്ന്, കുരിശേറുന്നുണ്ടെന്ന്,മൂന്നാംപക്കം ഉയിർത്തെണീറ്റ്കല്ലറകൾ പൊളിച്ചടുക്കുന്നുണ്ടെന്ന്,ലോകത്തെ ജ്ഞാനസ്നാനംചെയ്യുന്നുണ്ടെന്ന്, മെയ്ക്കച്ചവടത്തെരുവുകളിൽകരുണയുടെ കൽവിളക്കുകൾ കൊളുത്തുന്നുണ്ടെന്ന്, നിശബ്ദതകളിൽപ്രേമത്തിൻ്റെകടുക് താളിക്കുന്നുണ്ടെന്ന്,കാമത്തിൻ്റെ കാട്ടുപൂക്കൾചൂടുന്നുണ്ടെന്ന്,ഇണമനുഷ്യരോടൊത്ത്ഇളനീരൂറ്റിക്കുടിച്ച്ഇളവെയിലു കായുന്നുണ്ടെന്ന്, ആറ്റുവഞ്ചികളുലയുമ്പോൾ കാറ്റിലലിയുന്നുണ്ടെന്ന്,പവിഴമല്ലിച്ചൊടികളിൽപൂക്കൾ കൊരുത്തിടുന്നുണ്ടെന്ന്, നാലുവരിപ്പാതകളിൽപച്ചവെളിച്ചവും കാത്ത് മുറുകിക്കിടക്കുന്നുണ്ടെന്ന്, നോവുകളുടെഅയഞ്ഞ സംഗീതത്തെപ്രാർത്ഥനകൾക്ക്കാവലിരുത്തുന്നുണ്ടെന്ന്, കരയുന്നുണ്ടെന്ന്,ചിരിക്കുന്നുണ്ടെന്ന്,ഉണർവിൻ്റെ ഭ്രാന്തുകളിലേക്ക്രതിയുടെ മഴപ്പാറ്റകളെതുറന്നു വിടുന്നുണ്ടെന്ന്, ലോകമേ,നീ സാക്ഷ്യപ്പെടുത്തുകയില്ലേ?ഞാനിതാ,ഇറ്റുവീണ്വറ്റിപ്പോകാറായിരിക്കുന്നു. കവർ : ജ്യോതിസ് പരവൂർContinue Reading

ഓക്കാനിപ്പിക്കുന്ന ഗന്ധംപടർത്തിക്കൊണ്ടൊരു കുതിപ്പ്അവനെക്കടന്ന് തെക്കോട്ട്പാഞ്ഞുപോയി.ആ കുഞ്ഞുസ്റ്റേഷനിൽസ്റ്റോപ്പുണ്ടാവില്ലായിരിക്കണംഅതിന്.. കാത്തിരുന്ന്, മടുപ്പിന് വേരുപടർന്നപ്പോൾ,പകൽത്തിരക്കിനിടയിൽഓടുന്ന അവളെ,പകുത്തെടുത്തവൻതന്നിലേക്ക് കുടഞ്ഞിട്ടു..“എന്നതാ കുര്യാ?”… ” ഇന്ന് തിരികെ പോവാണ്. ലീവ്തീർ……”“യാത്രിയോം കൃപയാ ധ്യാൻ ദേ,കോയിമ്പത്തൂർ സെ മംഗളൂരുതക് ജാനേ വാലി ഗാഡി നമ്പർഛെ ഛെ ശൂന്യ ശൂന്യ…..” അവളിലേക്ക്ക്ഷണിക്കാതെ കയറി വന്നൊരുട്രെയിൻ, കോച്ച് പൊസിഷൻകണക്കാക്കി പതിയെ നിന്നു.. ഒരു റെയിൽവെ സ്റ്റേഷൻഅതിനെ പൊതിയുന്നത്കണ്ടവൾക്ക് കോരിത്തരിച്ചു..ആരാെക്കെയോ,ധൃതിപ്പെട്ടിറങ്ങി പുറത്തേക്കുള്ളവഴിയേ നടന്നു തുടങ്ങി.. അത്രനേരം അവളെപൊതിഞ്ഞുനിന്ന, ചുവന്നദാവണി ചുറ്റിയ പൂക്കണ്ണുകളുള്ളപെൺകുട്ടി,അർദ്ധനഗ്നമായൊരുസ്വപ്നത്തിൽ,ട്രോളിയുമുന്തി സ്ലീപ്പർകോച്ചിലേക്ക് കയറിപ്പോയി..Continue Reading

നിലാവിന്റെ രണ്ടാം നിലയിൽ,തുറന്ന ജാലകത്തിലൂടെഓടിവന്നതണുത്ത കാറ്റേറ്റു കുളിർന്ന്,ചന്ദന ഗന്ധത്തിലമർന്ന്,കവിതയെ സ്നേഹിച്ചു പ്രാപിച്ച്കവിതയിലേക്ക് മുങ്ങിപ്പോകാനൊരുങ്ങുകയായിരുന്നു,ഒരുവൾ. കവിതയവളെ, ചിരപുരാതനകാമിനിയെയെന്ന പോലെ,തെരുതെരെ ചുംബിച്ചു കൊണ്ട്,ഉടൽ വടിവുകളിലേക്ക്സ്വർഗത്തെ ആവാഹിച്ച്,അവളുടെ ശ്വാസവിതാനത്തിന്റെ ആഴത്തിലേക്ക്പതിയെഒഴുകിയിറങ്ങിത്തുടങ്ങി.. പല്ലി ചിലക്കും പോലെയൊരുടെലിപ്പതിക് സന്ദേശം,പെട്ടെന്നവളിലേക്കാരോവലിച്ചെറിഞ്ഞു… “രാവിലെ ഉണർന്നിരുന്ന് സ്വപ്നംകാണുകയാണോടീ ബ്ലഡി ബിച്ച്?”..എന്നോ മറ്റോ ആയിരുന്നുഅതെന്ന് തോന്നിക്കും വിധം,അവളൊരു റൈഡിലൂടെന്നപോൽഇരിക്കക്കുത്തെ ഭൂമിയിലേക്ക്വഴുതിവീണു.. ഭൂമിയിൽ നിന്ന് അവളുടെലായത്തിലേക്ക് ഒരു ഇരുപുറനിരത്തായിരുന്നുനീണ്ടു കിടന്നിരുന്നത്.അതിനിരുവശത്തുംകച്ചവടക്കൂട്ടങ്ങൾ,അന്നത്തേക്കുളളഇരതേടിക്കൊണ്ടിരുന്നു.അവരവളെ ശൈശവസഹജ കൗതുകത്തോടെയെന്നവണ്ണംവെറുതെയൊന്ന് തെന്നി നോക്കി. രാവിലത്തെ അടുക്കള,വരാന്തയിലേക്കുള്ളചായക്കോപ്പകൾ,തീൻമേശയിലെപലഹാരപ്പാത്രങ്ങൾ,ഒമ്പത് മണിക്കലത്തെ സ്കൂൾ ബസ്,ചേട്ടനുള്ള ലഞ്ച്Continue Reading